ഒട്ടാവ.’കാനഡയുടെ പരമാധികാരം മാനിക്കണം’. കാനഡയുടെ പരമാധികാരം മാനിക്കാൻ അമേരിക്ക തയാറാകണമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി.അമേരിക്കൻ ഉദ്യോഗസ്ഥർ കാനഡയിലെ ആൽബർട്ടയിലെ വിഘടനവാദികളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കാർണിയുടെ പരാമർശം.
കാനഡയിലെ പ്രധാന ഊർജ ഉൽപാദന പ്രവിശ്യയാണ് ആൽബർട്ട.കാനഡയിൽ നിന്നും സ്വാതന്ത്ര്യം തേടുന്ന വിഘടനവാദികൾ മൂന്നുവട്ടം അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.അമേരിക്കൻ ഉദ്യോഗസ്ഥർ സിവിൽ സമൂഹ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവിക കാര്യമാണെന്നും അവർക്ക് ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും വൈറ്റ് ഹൗസ്
കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാനുള്ള ആഗ്രഹം നേരത്തെ ട്രംപ് പ്രകടിപ്പിച്ചിരുന്നു.കാനഡയ്ക്ക് വീണ്ടും തീരുവ ഭീഷണിയും ട്രംപ് ഉയര്‍ത്തുന്നു.കാനഡയിൽ നിന്നും അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
കനേഡിയൻ വിമാനനിർമ്മാതാക്കളായ ബോംബാർഡിയർ അടക്കം കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങളുടെ സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും ട്രംപ്.
അമേരിക്കൻ വിമാന നിർമ്മാതാക്കളായ ഗൾഫ് സ്ട്രീം ഏയ്‌റോസ്‌പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾ സർട്ടിഫൈ ചെയ്യാൻ കാനഡ വിസമ്മതിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഭീഷണി.ഗൾഫ്‌സ്ട്രീമിന് ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ്.ഘൾഫ്‌സ്ട്രീമിന് സർട്ടിഫിക്കറ്റ് നൽകുന്നതുവരെ അമേരിക്കയ്ക്ക് കാനഡ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്.


































