ഓസ്ലോ. സമാധാനത്തിനുള്ള നോബേൽ സമ്മാനം മറിയ കൊറീന മച്ചാഡോയുടെ മകൾ അന്ന കൊറീന സോസ മച്ചാഡോ ഏറ്റുവാങ്ങി.
ഒളിവിൽ കഴിയുന്ന മറിയ കൊറീന മച്ചാഡോ ചടങ്ങിൽ സംബന്ധിച്ചില്ല.
സ്വീഡന്റെ തലസ്ഥാനമായ ഓസ്ലോയിലായിരുന്നു സമ്മാനദാനം.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷവിമർശനമാണ് നോർവീജിയൻ നോബേൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വട്‌നെ ഫ്രൈഡ്‌നെസ് നടത്തിയത്.
വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനും പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് അധികാരം കൈമാറാനും വട്‌നെ ഫ്രൈഡ്‌നൈസ് മഡൂറോയോട് ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ പുനസ്ഥാപനത്തിനായി സേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ സമാധാനപരമായ പോരാട്ടം നയിക്കുന്നതിനാണ് മച്ചാഡോയ്ക്ക് നോബേൽ സമാധാനസമ്മാനം നൽകിയതെന്നും കമ്മിറ്റി ചെയർമാൻ.
വെനസ്വേലൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പാശ്ചാത്യ ലോകം കണക്കാക്കുന്ന പ്രതിപക്ഷനേതാവ് എഡ്മണ്ടോ ഗൊൺസാലസ് ഉറൂഷ്യയടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു

































