സുഡാനിലെ സ്ഥിതിഗതികൾ കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ.അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിനുപേർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്നും പലായനം ചെയ്തു.ഡാർഫറിനു പിന്നാലെ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്സസിൽ നിന്നും എൽ ഒബൈദും പിടിച്ചെടുക്കാനൊരുങ്ങി ആർ എസ് എഫ്.ഡാർഫറിന്റെ നിയന്ത്രണം പിടിച്ചെടുത്തശേഷം ആർ എസ് എഫ് നൂറുകണക്കിനുപേരെ വധിച്ചിരുന്നു






































