ഖാലിസ്ഥാനികൾക്കെതിരെ കാനഡ. ഖാലിസ്ഥാനി തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാനഡ.,കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ്.സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.കാനഡയിൽ ഇരുന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു എന്നും റിപ്പോർട്ടിൽ.ഇത് ആദ്യമായാണ് കളിസ്ഥാൻ തീവ്രവാദികൾക്കെതിരെ കാനഡ രംഗത്ത് വരുന്നത്.
രാജ്യത്ത് ആക്രമണങ്ങൾ നടത്തി കാനഡയിൽ അഭയം തേടുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നത് ഇന്ത്യയുടെ തുടർച്ചയായി ഉള്ള ആവശ്യമായിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയുടെ ഈ ആവശ്യത്തോട് മുഖംതിരിച്ചു.എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഭരണകൂടം ഖാലിസ്ഥാൻ തീവ്രവാദത്തെ എതിർക്കുകയാണ്.കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ കാലസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയുന്നു.ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നു എന്നും റിപ്പോർട്ടിൽ.
ഇന്ത്യയുടെ തുടർച്ച യായ ആവിശ്യത്തെ കാനഡ പരിഗണന യിൽ എടുക്കുന്നു വെന്നതിന്റെ സൂചന കൂടിയാണിത്.കാനഡയിൽ ഇരുന്ന് ഇന്ത്യക്കെതിരെ തുടർച്ചയായി ഭീഷണി നടത്തുന്ന ഗുർപന്ത്വന്ത് സിംഗ് പന്നുവിനെ പോലുള്ള ഖാലിസ്ഥാൻ തീവ്രവാദികളെ പിടികൂടി നാട്ടിൽ എത്തിക്കുന്നതിന് കാനഡയുടെ സഹായം ഒരുപക്ഷെ ഇന്ത്യക്ക് ലഭിച്ചേക്കും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായത്.