Home News Breaking News ഡോക്ടർ വന്ദനാദാസ് കേസ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി

ഡോക്ടർ വന്ദനാദാസ് കേസ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി

Advertisement

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസ് വധകേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ  കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിനെ വിസ്തരിച്ചതോടുകൂടിയാണ് കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായത്.*

വന്ദനയെ കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതിനായി 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും ആണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ തെളിവായി ഹാജരാക്കിയത്. സ്കൂൾ അധ്യാപകനായ പ്രതി സന്ദീപ്, 2023 മെയ് മാസം പത്താം തീയതി വെളുപ്പിനെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സമയം ആശുപത്രിയിലെ പ്രൊസീജിയർ റൂമിൽ ഉണ്ടായിരുന്ന കത്രിക കൈവശപ്പെടുത്തി എടുത്ത് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാരെയും ആംബുലൻസ് ഡ്രൈവറെയും പ്രതിയുടെ ഒപ്പം എത്തിയ രണ്ട് സമീപ സമീപവാസികളെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.*

കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ വിസ്തരിച്ച പ്രതിയുടെ അടുത്ത ബന്ധു പ്രതി ക്രൂരമായ രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്നതിൽ മടി കാണിക്കാത്ത ആളാണ് എന്ന് കോടതിയിൽ മൊഴി കൊടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഫിൽട്ടർ വാട്ടർ ടാപ്പിൽ കഴുകിയതിനുശേഷം ഒളിപ്പിക്കാൻ ശ്രമിച്ചതും കേസിൽ പ്രതിക്ക് എതിരായിട്ടുള്ള സാഹചര്യമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.  കൂടാതെ പോലീസ് ഉദ്യോഗസ്ഥന്മാരെയും മറ്റും കൊലപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടിതന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെടുത്തത് പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. കൂടാതെ വന്ദനയും കൂടെയുണ്ടായിരുന്ന ഡോക്ടറും കൂടി പ്രതിയെ ചികിത്സിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ പകർത്തപ്പെട്ടത് പോലീസ് പോലീസ് കണ്ടെടുത്തതും പ്രോസിക്യൂട്ടർ കോടതിയിൽ വിചാരണ മധ്യേ പ്രദർശിപ്പിച്ച് തെളിവിലേക്ക് ഹാജരാക്കിയിരുന്നു.*

കേസിൽ കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ  തിങ്കളാഴ്ച ആരംഭിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here