Home News Breaking News അമ്പിളി കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

അമ്പിളി കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

Advertisement

ആലപ്പുഴ: പള്ളിപ്പുറം തിരുനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍ കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുംവിധിച്ചു. ഭര്‍ത്താവും ജലഗതാഗതവകുപ്പിലെ ജീവനക്കാരനുമായ പ്രതി രാജേഷ്‌കുമാര്‍ 2024 മെയ് 18ന് വൈകിട്ട് ആറിന് പള്ളിപ്പുറം – ചേര്‍ത്തല റോഡില്‍ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപംവച്ച് കുത്തിക്കൊലപ്പെടുത്തുകയും അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കലക്ഷന്‍ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു.

ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. തെളിവെടുപ്പിനുശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ തള്ളി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയുടെ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി.

സിപിഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എ ശ്രീമോന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here