Home Blog Page 90

കല്ല് കയറ്റി വന്ന ലോറി പുഴയിലേക്ക് തലകീഴായി മറിഞ്ഞു

കോഴിക്കോട് ബാലുശ്ശേരിയിൽ വാഹനാപകടം
ലോറി പുഴയിലേക്ക് തലകീഴായി മറിഞ്ഞു
രണ്ടുപേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ നിന്ന് കല്ല് കയറ്റി വന്ന ലോറിയാണ് വാകയാട് രാമന്‍ പുഴയിലേക്ക് മറിഞ്ഞത്

വാകയാട് സ്വദേശികളായ നിധിന്‍ കുമാര്‍, സുരേഷ് എന്നിവര്‍  നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

പുഴയോരത്തെ റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം

ശാസ്താംകോട്ടയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാരുടെ വാഹന പാർക്കിങ്

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ശാസ്താംകോട്ട ഡി.ബി കോളേജിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ശാസ്താംകോട്ട ക്ഷേത്രമൈതാനത്തിനു ഇടതു വശത്തും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.ഇവിടെ നിന്നും ഉദ്യോഗസ്ഥർക്ക് ഡി.ബി കോളേജിൽ എത്തിച്ചേരുന്നതിന് ആവശ്യമായ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി  ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ്‌ ഓഫീസർ അറിയിച്ചു.

69-ാമത് ഡോ.ബി.ആർ അംബേദ്ക്കർ
സ്മൃതിദിനം ആചരിച്ചു

ശാസ്താംകോട്ട:ഡോ.ബി.ആർ അംബേദ്ക്കറുടെ 69-ാമത് സ്മൃതിദിനം കെഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ഭരണിക്കാവ് അംബേദ്ക്കർ പഠന കേന്ദ്രത്തിൽ വച്ച് നടന്നു.കെ.ഡി.എഫ് ജില്ലാ പ്രസിഡൻ്റ് ശൂരനാട് അജി മഹാത്മാവിൻ്റെ അർത്ഥകായ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു.അംബേദ്ക്കർ ആഗോള നീതിയുടെ പ്രവാചകനാണെന്നും എല്ലാ മതങ്ങളിലും ബ്രാഹ്മണിക്കൽ ചിന്താഗതിക്കാരുള്ളതിനാലാണ് ശ്രേണിക്യതമായി ജാതിയ അസമത്വം നിലനിൽക്കുന്നതെന്നും അതിന് മാറ്റം വരണമെന്നും കമ്മറ്റി വിലയിരുത്തി.യോഗത്തിൽ കെ.കൃഷ്ണൻ, കെ.ശശി,കെ.ദേവരാജൻ,കെ.ദാസൻ കെ.ശ്രീലത,രാജു തുരുത്തിക്കര, ജോസ്.വൈ എന്നിവർ പങ്കെടുത്തു.

ശാസ്താംകോട്ട കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന മത്സരം

ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപ്പുള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു.നാടകാചാര്യനും മലയാള വിഭാഗം തലവനുമായിരുന്ന പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് കോളേജിലെ മലയാള വിഭാഗം ഗവേഷണ,ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി മത്സരം നടത്തുന്നത്.’അരങ്ങും ആസ്വാദനവും:മലയാള നാടകവഴിയിലെ നൂതന ഭാവങ്ങൾ’ എന്ന വിഷയത്തെ മുൻനിർത്തി മലയാള നാടകത്തിൻ്റെ ചരിത്രത്തെ പഠിക്കാവുന്നതാണ്.മത്സരത്തിലെ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫെബ്രുവരിയിൽ നടക്കുന്ന ജി.ശങ്കരപ്പിള്ള അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും.തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.ജനുവരി 5ന് മുമ്പായി malayalam@ksmdbc.ac.in എന്ന വിലാസത്തിൽ പ്രബന്ധങ്ങൾ ലഭിക്കേണ്ടതാണ്.ഫോൺ:9446148584, 9496822477.

കേരള സർക്കാർ വട്ടപ്പൂജ്യം ഖുശ്ബു

തൃശൂർ. കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന് സിനിമാതാരം ഖുശ്ബു.
സുരേഷ് ഗോപിയെ വിജയിപ്പിച്ച ഇടത്ത് കൂടുതൽ വിജയം നേടാൻ കഴിയും

സുരേഷ് ഗോപിയുടെ കഠിനാധ്വാനം മുതൽക്കൂട്ടാകും
കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല
കേരള സർക്കാർ വട്ടപ്പൂജ്യം ആണ് ചെയ്തത്

ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല
മുഖ്യമന്ത്രിയെ പരിഹസിച്ച് ഖുശ്ബു
എൽഡിഎഫ് വീണ്ടും വലിയ നേടുമെന്നതും, അധികാരത്തിൽ വരുമെന്നതും സ്വപ്നം

എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്

അബ്ദുൽ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്
പക്ഷേ എല്ലാം ഇവിടെ അവസാനിക്കുകയാണ്

തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി എത്തിയതാണ് ഖുശ്ബു

ഇ ഡി നോട്ടീസ് പരിഹാസം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ



കൊച്ചി. ഇ ഡി നോട്ടീസ് പരിഹാസം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പശ്ചാത്തല സൗകര്യ വികസനത്തിനു വേണ്ടിയാണ് ചിലവഴിച്ചത്
അത് ചിലവഴിച്ചു എന്ന് പറയുക തന്നെ ചെയ്യും
കിഫ്ബി പ്രവർത്തിക്കുന്നത് റിസർവ്ബാങ്ക് നിശ്ചയിച്ച മാനദണ്ഡപ്രകാരം
ആ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്

അണുവിട അതിൽ വ്യത്യാസം വന്നിട്ടില്ല
തെരഞ്ഞെടുപ്പ് ഇതു മാത്രമല്ല ഇനിയും വരാനുണ്ട്

അപ്പോൾ ഇതു മാത്രമല്ല ഇനിയും ചിലത് വരാൻ സാധ്യതയുണ്ട്
അതൊന്നും തങ്ങളെ ബാധിക്കില്ല

ഭൂമി ഏറ്റെടുക്കുന്നത് നിശ്ചിത ആവശ്യത്തിന് വേണ്ടിയാണ്

ഒരു പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ ആ പദ്ധതിക്ക് വേണ്ടിയാണ് ആ ഭൂമി ഏറ്റെടുക്കുക

ഭൂമിയിൽ ഏറ്റെടുക്കലും വിലയ്ക്കുവാനും രണ്ടും രണ്ടാണ്


നാടിൻറെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും

കേരളത്തിൽ വിവിധ വൻകിട പദ്ധതികൾക്കായി സംസ്ഥാനത്ത് 7 വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി ഇരുപതിനായിരം കോടി രൂപ ചില വിട്ടിട്ടുണ്ട്
ഇതൊക്കെ തടയിടാൻ ഉദ്ദേശമെങ്കിൽ അതൊക്കെ നടക്കാൻ പോകുന്നില്ല

അതൊന്നും നടക്കാൻ പോകുന്നില്ല എന്നതാണ് അത്തരക്കാരോട് പറയാനുള്ളത്

രാജ്യത്തെ വ്യോമയാന ഗതാഗതം താറുമാറായി

ഡൽഹി. തുടർച്ചയായ അഞ്ചാം ദിവസവും ഇൻഡിഗോ  വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ
രാജ്യത്തെ വ്യോമയാന ഗതാഗതം താറുമാറായി.
ഇന്ന് മാത്രം ആയിരത്തിലധികം സർവീസുകളാണ് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന്
ഇൻഡിഗോ റദ്ദാക്കിയത്. പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ
ഉയർത്തിയതോടെ , വിമാന കമ്പനികൾക്ക് നിരക്ക് പരിധി നിശ്ചയിച്ച്
വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

രാജ്യത്തെ വിമാന യാത്രികരുടെ ദുരിതം അവസാനിക്കുന്നില്ല.
ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയതറിയാതെ വിമാനത്താവളങ്ങളിൽ എത്തിയ
ആയിരങ്ങൾ ഇന്നും വലഞ്ഞു. ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ അടക്കം പ്രധാന
വിമാനത്താവളങ്ങളിൽ ഉൾപ്പടെ ആയിരത്തോളം സർവീസുകളാണ് റദ്ദാക്കിയത്.
ഇത് മുതലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.
ഡൽഹി തിരുവനന്തപുരം യാത്രയ്ക്ക് 80000 രൂപ വരെയും, ഡൽഹി കൊച്ചി യാത്രക്ക് 70000 വരെയും
ഈടാക്കിയിരുന്നു. കാര്യങ്ങൾ കൈവിട്ടതോടെ, വ്യോമയാന മന്ത്രാലയം പ്രശ്നത്തിൽ ഇടപെട്ടു.
വിലവർദ്ധനവ് നിയന്ത്രിക്കാൻ  വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി.
500 കിലോമീറ്റർ വരെ പരമാവധി 7500 രൂപയാണ് ഇനി കമ്പനികൾക്ക് ഈടാക്കാനാകുക. 
500-1000കിലോമീറ്റർ ദൂരത്തിനു 12000, 1000- 1500 കിലോമീറ്ററിന് 15000,
1500ന് മുകളിൽ പരമാവധി 18000 രൂപ എന്നിങ്ങനെയാണ് പുതിയ പരിധി.
ബിസിനസ് ക്ലാസിന് പരിധി ബാധകമല്ല.
കൂടാതെ, റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാർക്കുമുള്ള റീഫണ്ട് നാളെ
രാത്രി 8 മണിക്ക് മുൻപ് മടക്കി നൽകാനും ഇൻഡിഗോക്ക് നിർദേശം നൽകി.
പ്രശ്നം പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രാലയം ധരിപ്പിച്ചു.
പുതിയ പൈലറ്റ് ഡ്യൂട്ടി വിശ്രമ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇളവ് വേണമെന്ന ഇൻഡിഗോയുടെ
ആവശ്യം പരിഗണിച്ച്  ഫെബ്രുവരി
10 വരെ സർക്കാർ താൽക്കാലിക ഇളവ് നൽകുകയും ചെയ്തു.
രാജ്യത്ത് ഒരു കമ്പനിക്ക് മാത്രം ആധിപത്യം ലഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിതെന്നും,
സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സാധാരണ
നിലയിലാകുമെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.
യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ തുടങ്ങുകയും
തിരക്കേറിയ റൂട്ടുകളിൽ അധിക കോച്ചുകൾ ചേർക്കുകയും ചെയ്തു.

പുറ്റിംഗൽ കേസ്: പ്രതികൾക്ക് കുറ്റപത്രം നൽകി

കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് കോടതി കുറ്റപത്രം നൽകി.
പ്രത്യേക കോടതിയുടെ ചുമതലയുള്ള ജഡ്ജി എം.സി. ആൻ്റണിയാണ് ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത കേസിൽ കുറ്റപത്രം നൽകിയത്.
കുറ്റപത്രം നൽകുന്ന ദിവസമായ ഇന്നലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി പ്രത്യേക നിർദേശവും നൽകിയിരുന്നു.
എന്നാൽ ഒമ്പത് പ്രതികൾ ഹാജരായില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഇവർ അവധിക്ക് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഹാജരാകാത്ത പ്രതികൾക്ക് എതിരേ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു.
കേസിൽ ഒന്നു മുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരാണ്. 16 മുതൽ 20 വരെ പ്രതികൾ ഉത്സവ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം നൽകിയ ആളാണ്.
22 മുതൽ 55 വരെ പ്രതികൾ കമ്പക്കാരുടെ ജോലിക്കാരാണ്. 56-ാം പ്രതി സമീപത്തെ ശാർക്കര ക്ഷേത്രത്തിലെ കമ്മിറ്റി പ്രസിഡൻ്റുമാണ്.
57 മുതൽ 59 വരെ പ്രതികൾ സ്ഫോടക വസ്തുക്കൾ മൊത്തക്കച്ചവടം നടത്തിയവരാണ്. ഇവർ മൂന്നുപേരെയും കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികളിൽ 13 പേർ മരണപ്പെട്ടു. 33-ാം പ്രതി ഒളിവിലാണ്. ബാക്കിയുള്ള 42 പ്രതികളിൽ ഇന്നലെ ഹാജരായ 33 പേർക്കാണ് കോടതി കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.

ഭീമാ കൊറേഗാവ് കേസ്, മലയാളി പ്രൊഫസർ ഹാനി ബാബു  ജയിൽ മോചിതനായി

മുംബൈ. ഭീമാ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മലയാളി പ്രൊഫസർ ഹാനി ബാബു ഒടുവിൽ ജയിൽ മോചിതനായി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് വർഷങ്ങൾ നീണ്ട ജയിൽവാസം തത്കാലം അവസാനിച്ചത്. ജയിൽ അനീതിയുടെ കടലായിരുന്നെന്നും നീതി ഇനിയും ഏറെ അകലെയാണെന്നും പ്രൊഫസർ ഹാനി ബാബു  പറഞ്ഞു

അഞ്ച് വർഷവും ഏഴ് മാസവും. വിചാരണപോലുമില്ലാതെ നവിമുംബൈയിലെ തലോജ ജയിലിൽ പ്രൊഫസർ ഹാനിബാബു കഴിഞ്ഞ ദിവസങ്ങൾ.  ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടി മൂന്നാം നാൾ ആണ് ഹാനിബാബു ജയിൽമോചിതനായത്.


ജയിൽവാസത്തിനിടെ മരണത്തെ മുഖാമുഖം കണ്ടു.

ഭിമാ കൊറോഗാവ് സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഡൽഹി സർവകലാശാല ഇംഗ്ലീഷ് പ്രൊഫസറായ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കുറ്റങ്ങൾ ചുമത്തി.  ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ വാദം. പക്ഷെ ഇത് കെട്ടിച്ചമച്ചതെന്നാണ് ഹാനി ബാബു പറയുന്നത്. ഇതേകേസിൽ ജാമ്യത്തിൽ കഴിയുന്ന മലയാളി പ്രൊഫസർ റോണാ വിൽസനും തലോജ ജയിലിന് മുന്നിൽ എത്തിയിരുന്നു. കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ് അടക്കം ഒരുപറ്റം ചിന്തകരും സാമൂഹിക പ്രവർത്തകരുമാണ് കേസിൽ വിചാരണയില്ലാതെ ജയിൽവാസം അനുഭവിച്ചത്.

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊട്ടാരക്കര. കടയ്ക്കലിൽ അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അരിഷ്ടക്കടയിലെ ജീവനക്കാരനായ മണലുവട്ടം സ്വദേശി സത്യബാബുവാണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിൽ.

കഴിഞ്ഞമാസം 15 നാണ് അക്രമം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 ദിവസം ചികിത്സയിലായിരുന്ന സത്യ ബാബു ഇന്ന് മരിച്ചു. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം. അരിഷ്ടക്കടയിലെത്തിയ സിനുവിനോട് മുൻപ് കുടിച്ചതിന്റെ പണം സത്യബാബു ചോദിച്ചു. ഇതിൻ്റെ വൈരാഗ്യത്തിന് സത്യബാബുവിനെ റോഡിൽ തള്ളിയിട്ട് തല പിടിച്ച് റോഡിൽ ഇടിക്കുകയായിരുന്നു.

അക്രമത്തിന് പിന്നാലെ തന്നെ സിനുവിനെതിരെ വധശ്രമത്തിന് കേസെടുത്തു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി. സത്യ ബാബു മരിച്ചതോടെ കടക്കൽ പൊലീസ് കൊലപാതകത്തിന് പുതിയ കേസെടുത്തു. സിനുവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് കടക്കൽ പൊലീസിന്റെ ആലോചന.