Home Blog Page 87

കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച,ദേവീ വിഗ്രഹം കവർന്നു

തൃശ്ശൂർ. കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. കിഴൂർ കാർത്യായനി ദേവീ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു. പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി  തിരുമുഖം കവർന്നു.

ഇന്ന് പുലർച്ചയാണ് രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടന്നത്. കീഴൂർ കാർത്യാനി ദേവി ക്ഷേത്രത്തിലെ കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന  ഓടിന്റെ ദേവി വിഗ്രഹം കവർന്നത്. അമ്പലത്തിലെ മാനേജർ ചന്ദ്രൻ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ട് അലമാറകൾ കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സമിതി ഓഫീസിലെ പൈസ സെക്രട്ടറി വീട്ടിലേക്കും കൊണ്ടുപോയി ഇതിനാൽ കാര്യമായി പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് അമ്പല കമ്മിറ്റി പ്രസിഡണ്ട് ബിനീഷ് നേടിയേടത്ത് അറിയിച്ചു. അതിനിടെ പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി  തിരുമുഖം കവർന്നു. നാല് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്ര ഭരണ സമിതികൾ നൽകിയ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്.
പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. ഇരുവരും ഒരുമിച്ചാണ് എല്ലാദിവസവും ജോലിക്ക് പോയിരുന്നത്. രഞ്ജിത്തിന്റെ ബൈക്കിലായിരുന്നു യാത്ര. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മാര്‍ത്താണ്ഡം പാലത്തില്‍ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
മാതാപിതാക്കളും 2 മക്കളും ചേർന്ന ചെറിയ കുടുംബമായിരുന്നു ഇവരുടേത്. പിതാവ് വിജയകുമാര്‍ കല്‍പണിക്കാരനാണ്. മാതാവ് റീഷ കോട്ടുകാൽ ഹരിതസേനാംഗവും. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന്‍ ആയിരുന്നു രമ്യ. മാര്‍ത്താണ്ഡത്ത് തന്നെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി നോക്കുകയായിരുന്നു രഞ്ജിത്ത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും വിങ്ങി പൊട്ടുകയായിരുന്നു.

അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

വാഷിംഗ്ടൺ: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്.


തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു.

ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ്

പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറയിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡീയസ് ഈറയ്ക്കായി പ്രണവ് മോഹന്‍ലാലിന് ലഭിച്ച പ്രതിഫലം 3.5 കോടിയാണ്. നേരത്തെ പുറത്തിയ ഹൃദയത്തില്‍ രണ്ടരകോടിയായിരുന്നു പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രണവ് മോഹന്‍ലാലിന്റെ സ്വത്ത് 54 കോടിയാണ്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ വന്നു ചേരുന്ന സ്വത്തുക്കളുടെ കണക്ക് വിവരം ലഭ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ സ്വത്ത് 427.5 കോടിയാണ്.


താരപുത്രനും നടനുമാണെങ്കിലും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി ജീവിക്കുന്നതാണ് പ്രണവിന്റെ രീതി.

വനിതാപൊലിസുമായി എത്തിയ ബസിൻ്റെ ഗ്ലാസ് തകർന്നു ഡ്രൈവർക്ക് പരുക്ക്

കരുനാഗപ്പള്ളി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പോലീസുമായി ആലുവയിൽ നിന്ന് എത്തിയ KSRTC ബസ് കെന്നഡി മെമ്മോറിയൽ സ്കൂളിന്  തെക്കുവശം മരക്കൊമ്പിൽ തട്ടി ഗ്ളാസ് തകർന്നു. ഡ്രൈവർക്ക് നെറ്റിയിൽ മുറിവേറ്റു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം  ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം  

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം  ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം   ബംഗ്ലൂരിലെത്തി. രണ്ടാം കേസിൽ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കുന്നതിന് മുൻപ് മൊഴിയെടുക്കാനാണ് നീക്കം.  കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ
ഉടൻ പിടികൂടേണ്ടെന്ന നിലപാടിലാണ് സിറ്റ്. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും….


വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ
ബാംഗ്ലൂരിൽ താമസിക്കുന്ന 23 കാരിയായ
അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രം തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. മൊഴി നൽകാൻ തയ്യാറാണെന്ന് യുവതി പോലീസ് അയച്ച നോട്ടീസിന് മറുപടി നൽകിയിരുന്നു. എഐജി ജി പൂങ്കുഴലിക്കാണ് രണ്ടാം കേസിലെ ചുമതല. കേസിൽ
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ നാളെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ നാളെ തന്നെ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ മൊഴിയടങ്ങുന്ന പോലീസ് റിപ്പോർട്ട്  കോടതിയിൽ പ്രോസിക്യൂഷന് ബലം നൽകുന്നതാകും. 2023 നടന്ന സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തെളിവ് ശേഖരണം നടത്തുക. അതേസമയം പത്താം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് MM ഹസ്സൻ

15ന് ഹൈക്കോടതി മുൻകൂർ ജാമ്യേക്ഷ പരിഗണിക്കുന്നത് വരെ 
രാഹുൽ മാങ്കൂട്ടത്തിലിനെ
പിടികൂടേണ്ടെന്ന നിലപാടിലാണ് SIT എന്നാണ് സൂചന. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ തന്നെയുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം

നടി ആക്രമിക്കപ്പെട്ട കേസ്
കൊട്ടേഷൻ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിൽ

കൊച്ചി.  നടി ആക്രമിക്കപ്പെട്ട കേസ്
കൊട്ടേഷൻ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിൽ .ദിലീപും – പൾസർ
സുനിയും തമ്മിൽ  ഗൂഢാലോചന നടത്തിയത് ഏഴ് ഇടങ്ങളിൽ

ഗൂഢാലോചന അബാദ് പ്ലാസയിൽ അമ്മ ഷോ റിഹേഴ്സലിൽ ഇടയിൽ ഗൂഢാലോചന

സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ജോർജ് ഏട്ടൻസ് പൂരം എന്നി സിനിമകളുടെ ലോക്കഷനിൽ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം

ദിലീപിന്റെ കാരവാനിലായിരുന്നു
പ്രധാന ഗൂഢാലോചന

സുനിയുടെ മൊഴി നിർണായകം
നടി ആക്രമിക്കപ്പെട്ട കേസ്.അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ

മുൻപും ശ്രമം.നടിയെ ആക്രമിക്കാൻ മുൻപും ശ്രമം നടത്തി പൾസർ സുനി

ഗോവയിൽ വെച്ച് ആക്രമിക്കാൻ ആയിരുന്നു പദ്ധതി .നടി അഭിനിയിക്കുന്ന സിനിമയിൽ ഡ്രൈവറായി പൾസർ എത്തി

നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാൻ പദ്ധതി ഇട്ടത്

എന്നാൽ മേക്കപ്പ് മാൻ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം

ശബരിമലയിലെ സ്വർണ മോഷണത്തിന് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘം എന്ന് വിവരം കിട്ടി, ചെന്നിത്തല

തിരുവനന്തപുരം.

ശബരിമല സ്വർണ്ണ മോഷണത്തിൽ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല മോഷണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകി.

പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ സ്വർണപ്പാളികളുടെ ഇടപാട് നടന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 500 കോടിയുടെ ഇടപാട് നടന്നുവെന്ന് അറിവ് കിട്ടിയെന്ന് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നൽകിയ കത്തിൽ പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര മാഫിയയെ കുറിച്ച് അറിയാവുന്ന വ്യവസായിയാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഭയം മൂലമാണ് വ്യവസായി ഇക്കാര്യങ്ങൾ തുറന്നു പറയാത്തത്. ഇതിൽ അന്വേഷണം ഉറപ്പു നൽകിയാൽ വ്യവസായിയെ അന്വേഷണവുമായി സഹകരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല  പറഞ്ഞു.

പുരാവസ്തു കടത്തിലെ മുഖ്യ സംഘാടകർ ഇപ്പോഴും അന്വേഷണപരിധിക്ക് പുറത്താണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും കടത്തുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി വെങ്കിടേഷിനാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്.

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

കടയ്ക്കാവൂർ. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു.

വർക്കല മേൽവെട്ടൂർ സൽമാ മൻസിൽ രാജ്ഗുൽ ജാനി ( 26) ആണ് മരണപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രി പത്തര മണിയോടെയായിരുന്നു അപകടം.

മണനാക്ക് ഭാഗത്തുനിന്നും ആലങ്കോട് ഭാഗത്തേക്ക് യാത്ര ചെയ്തു വരവേ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന പാലാകോണം ഭാഗത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

യുവാവിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടയ്ക്കാവൂർ പോലീസ് കേസെടുത്തു.

വെരിക്കോസ് വെയിന്‍ പൊട്ടിയത് അറിഞ്ഞില്ല, സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു

ആലപ്പുഴ: സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘു(53) ആണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയതാണ് മരണകാരണം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ ശനിയാഴ്ചയാണ് സംഭവം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ ഇരുന്നിരുന്ന രഘു വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നു പോകുന്ന വിവരം അറിയാതിരുന്നതാണ് ആരോഗ്യനില മോശമാക്കിയത്.

ചമ്പക്കുളം പതിമൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് രക്തം വാര്‍ന്നുപോകുന്ന വിവരം അറിഞ്ഞത്. പര്യടനത്തില്‍ ഉടനീളം അനൗണ്‍സ്‌മെന്റ് വാഹനത്തിലായിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. ഉടന്‍തന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സജീവപ്രവര്‍ത്തകനാണ് രഘു. ഭാര്യ: സിന്ധു. മക്കള്‍: വിശാഖ്(ഖത്തര്‍), വിച്ചു. മരുമകള്‍: അരുന്ധതി.