Home Blog Page 2862

കോണ്‍ഗ്രസ് ആരും തോല്‍ക്കില്ല, 20 സീറ്റിലും വിജയം തന്നെ

തിരുവനന്തപുരം. അവസാന മണിക്കൂറിലെ പുനസംഘടന തെരഞ്ഞെടുപ്പിൽ പ്രശ്നമായെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ. നാലു മണ്ഡലങ്ങളിൽ കടുപ്പമേറിയ മത്സരമായിരുന്നു എന്നും സ്ഥാനാർത്ഥികളുടെ തുറന്നുപറച്ചിൽ. എന്നാൽ 20 സീറ്റിലും വിജയിക്കാൻ കഴിയും എന്നാണ് കെ.പി.സി.സി നേതൃയോഗത്തിൻ്റെ വിലയിരുത്തൽ.

പലയിടത്തും കടുത്ത മത്സരം നടന്നു എന്ന് പറയുമ്പോഴും 20 സീറ്റും ജയിക്കും എന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. അവസാന മണിക്കൂറിലെ ബ്ലോക്ക് മണ്ഡലം തല പുനസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രശ്നം പരിഹരിക്കാൻ ആയിരുന്നു സമയം പോയതെന്ന് സ്ഥാനാർത്ഥികളുടെ പരാതി. തൃശ്ശൂരിൽ ഇരുപതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷം കെ. മുരളീധരന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തും. നാട്ടിക, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വിഎസ് സുനിൽകുമാർ ലീഡ് ചെയ്യും. ബാക്കി അഞ്ചു മണ്ഡലങ്ങളിലും ലീഡ് യുഡിഎഫിന് ആയിരിക്കും. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ബിജെപി രണ്ടാംസ്ഥാനത്തെത്തുമെന്നും നേതൃയോഗം വിലയിരുത്തി. സംസ്ഥാനത്ത് നിശബ്ദ തരംഗമായിരുന്നു ഉണ്ടായിരുന്നത്. ഭരണ വിരുദ്ധ വികാരമായിരുന്നു നിശബ്ദ തരംഗമായത്. പോളിംഗ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ആയിരിക്കും ബാധിക്കുക എന്നും കെപിസിസി കണക്കുകൂട്ടുന്നു. എന്നാൽ വോട്ട് ചെയ്യാത്ത ആളുകളെ കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി താഴെത്തട്ടിൽ നിർദേശം നൽകി.

കണ്ണൂരിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് കെ സുധാകരൻ നേതൃ യോഗത്തിൽ പറഞ്ഞു. എന്നാൽ അവസാനത്തോടെ അത് പരിഹരിച്ചു. അതിനാൽ ജയം ഉറപ്പെന്നും കെ. സുധാകരൻ പറഞ്ഞു. പാലക്കാട് താൻ തോൽക്കും എന്നത് വെറും പ്രചരണം ആയി കണ്ടാൽ മതി എന്ന് വി കെ ശ്രീകണ്ഠൻ യോഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞതവണ താൻ മൂന്നാമതാകുമെന്നായിരുന്നു പ്രചരണം. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്നും വി.കെ ശ്രീകണ്ഠൻ യോഗത്തിൽ പറഞ്ഞു. പാലക്കാട്, കണ്ണൂർ, ആറ്റിങ്ങൽ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരം ആയിരുന്നു എന്നും യോഗം വിലയിരുത്തി. നാലെടുത്തും അവസാന ലാപ്പിൽ ജയിച്ചു കയറും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ മാതാവിനെ റിമാൻ്റ് ചെയ്തു,ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ പങ്കില്ലാത്തതിന് കാരണം ഇത്

കൊച്ചി.പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ മാതാവിനെ റിമാൻ്റ് ചെയ്തു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് ഈമാസം പതിനെട്ടാം തീയതി വരെ യുവതിയെ റിമാൻ്റ് ചെയ്തത്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ പങ്കില്ല എന്ന നിലപാടിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

പ്രസവശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തി കവറിലാക്കി ഫ്ലാറ്റിനുള്ളിൽ നിന്ന് പുറത്തേക്കെറിഞ്ഞ കേസിലാണ് കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് ഇന്ന് റിമാൻഡ് ചെയ്തത്. ഈ മാസം പതിനെട്ടാം തീയതി വരെയാണ് റിമാൻഡ് കാലാവധി. യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിക്ക് അപേക്ഷ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ ബന്ധമില്ല എന്നുള്ളതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ യുവതി ലൈംഗിക പീഡനത്തിന് ഇരയായി എന്ന സംശയം പോലീസ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള ബന്ധമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ആൺ സുഹൃത്തിനെതിരെ പരാതി നൽകാനും പെൺകുട്ടി തയ്യാറായിട്ടില്ല. ഇതോടെയാണ് ഇയാളെ നിലവിൽ കേസിൽ പ്രതിയാക്കേണ്ട എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. യുവതി പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴിയും ആൺ സുഹൃത്തിന്റെ പക്കൽ നിന്ന് ശേഖരിച്ച വിവരങ്ങളും ശരിയാണെന്ന് ബോധ്യപ്പെടാൻ യുവതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പോലീസ് നിലപാട് ഈ സാഹചര്യത്തിൽ യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവരെ കാത്തിരിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പോക്സോ കേസ് ഇരയെന്ന വ്യാജേന പെൺകുട്ടിയെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്.പോക്സോ കേസ് ഇരയെന്ന വ്യാജേന പെൺകുട്ടിയെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ ഉൾപ്പെടെ ആറുപേരെ പ്രതി ചേർത്താണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ച കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എക്സ‌ിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസി. എഡിറ്റർ കെ. ഷാജഹാൻ, റിപ്പോട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരി, എഡിറ്റർ വിനീത് ജോസ്, കാമറാമാൻ വിപിന് മുരളീധരൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ക്രൈംബ്രാഞ്ച് എസിപി വി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പ്രത്യേക പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. പോക്സോ ഉപവകുപ്പ് പ്രകാരവും കേസുണ്ട്. ഏഷ്യാനെറ്റ് ജീവനക്കാർ ഉൾപ്പെടെ എഴുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഫീസിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ ചിത്രീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ബ്യൂറോയിൽ നിന്നാണെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കസബ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ

ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് യുഎസ് കോടതി. 2020-2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നില്‍ ഈ നഴ്‌സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സായ ഹെതര്‍ പ്രസ്ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത രോഗികളില്‍ ഉള്‍പ്പെടെ ഇവര്‍ ഇന്‍സുലിന്‍ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. 43 മുതല്‍ 104 വയസ്സ് വരെയുള്ളവര്‍ ഇവരുടെ ഇരകളായി.
ഇന്‍സുലിന്‍ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ അവര്‍ക്കെതിരെ മറ്റ് ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി. മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് നഴ്‌സ് ശ്രമിച്ചതെന്ന് ഇരകളുടെ കുടുംബം കോടതിയില്‍ അറിയിച്ചു.

കുടിവെള്ളക്ഷാമം അതിരൂക്ഷം;ശൂരനാട് തെക്ക് പഞ്ചായത്തിനെതിരെ സമരവുമായി യുഡിഎഫ്

പതാരം:ശൂരനാട് തെക്ക് പഞ്ചായത്തിലാകമാനവും പതാരം ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.കുടിവെള്ള പൈപ്പ് ലൈനുകളിൽ പലഭാഗത്തും വെള്ളം കിട്ടുന്നില്ല.ജനങ്ങൾക്ക് ആശ്വാസമായിരുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാൽ അറ്റകുറ്റപണികൾ നടത്തി ജലസേചന സൗകര്യം ഉറപ്പുവരുത്തുവാൻ പഞ്ചായത്ത് അധികാരികൾക്കോ ഗവൺമെന്റ് ഏജൻസികൾക്കോ കഴിയുന്നില്ല.നിരുത്തരവാദപരമായ പഞ്ചായത്ത് സമീപനത്തിൽ ശക്തമായ സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും.യുഡിഎഫ് മണ്ഡലം ചെയർമാൻ ജി വിജയൻ പിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ്,ആർഎസ്പി ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ബഷീർ,തുളസീധരൻ പിള്ള ,എസ്.വേണുഗോപാൽ,കോൺഗ്രസ് നേതാക്കളായ ആദിക്കാട്ട് രവീന്ദ്രൻ പിള്ള,എ.വി ശശിധരക്കുറുപ്പ്,കെ.ആനന്ദൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികല,ഗ്രാമപഞ്ചായത്ത്മെമ്പർ മായ വേണുഗോപാൽ, കെ.എസ്.യു.ജില്ലാ സെക്രട്ടറി ഗൗരി, കുഞ്ഞിരാമൻ പിള്ള,ബാബുരാജൻ, നിർമ്മലൻ,സീനായി ബാബു, ശ്യാംകുമാർ,വിജയൻ പിള്ള,മായ, ബിന്ദുസേനൻ തുടങ്ങിയവർ സമരത്തിന് നേത്യത്വം നൽകി.

വേനലിൽ ദാഹജലത്തിനായി നാടിന്റെ നാവ് വരളുമ്പോൾ പൊതു ജലസ്രോതസുകൾ സംരക്ഷിക്കാതെ അധികൃതർ

കുന്നത്തൂർ:കൊടും വേനലിൽ കുടിവെള്ളം പോലും കിട്ടാതെ ദാഹജലത്തിനായി നാടിന്റെ നാവ് വരളുമ്പോൾ പൊതു ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.ശാസ്താംകോട്ട കായൽ പൂർണമായും സ്ഥിതി ചെയ്യുന്ന,കല്ലടയാറും പള്ളിക്കലാറും കടന്നുപോകുന്ന കുന്നത്തൂർ താലൂക്കിലെ മിക്കവാറും പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്.കിണറുകൾ വറ്റിവരണ്ടതിനെ തുടർന്ന് പലയിടത്തും കുടിവെള്ളം വില
കൊടുത്താണ് ജനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും നിർവാഹമില്ലാത്ത അവസ്ഥ.ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുകുളങ്ങളും പൊതു കിണറുകളും ശുചീകരിക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു.മുൻ കാലങ്ങളിൽ കുടിവെള്ളത്തിനായി വരെ നാട്ടുകാർ ആശ്രയിച്ചിരുന്ന ഇത്തരം ജലാശയങ്ങൾ സംരക്ഷണമില്ലാതെ തകർച്ചയിലാണ്.കുന്നത്തൂർ പഞ്ചായത്തിലെ ആറ്റുകടവ് വാർഡിൽ ഉച്ചിക്കോട്ട് ഏലായുടെ മധ്യഭാഗത്ത്
സ്ഥിതി ചെയ്യുന്ന പോളച്ചിറ,ടൗൺ വാർഡിലെ ശാസ്താംനട ചിറ അടക്കമുള്ള ജലാശയങ്ങൾ വേനൽക്കാലത്ത് നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.കാർഷിക മേഖലയും അവികസിത പ്രദേശവുമായ
തോട്ടത്തുംമുറി ഗ്രാമത്തിന്റെ പ്രാണവായു ആയിരുന്ന പോളച്ചിറയുടെ നാശം ആരംഭിച്ചത് വർഷങ്ങൾക്കു മുമ്പാണ്.50 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം വയൽ മത്സ്യങ്ങളുടെ കലവറ കൂടിയായിരുന്നു.ആഫ്രിക്കൻ പായലും പുല്ലും ചിറയുടെ അന്തകനായി മാറിയിട്ട് വർഷങ്ങളായി. ചിറയുടെ ഒരു ഭാഗത്തും വെള്ളം കാണാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ചെളിയും പുല്ലും അടിഞ്ഞുകൂടി പോച്ചക്കണ്ടമായി മാറിയിരിക്കയാണ്. ചിറയുടെ സംരക്ഷണത്തിന് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഭിത്തിയും കൽപ്പടവുകളും തകർന്നു.കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി,ആറ്റുകടവ്, തൂമ്പിൻപുറം,ഐവിള,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേനൽക്കാലത്ത് ഈ ചിറയെയാണ് ആശ്രയിച്ചിരുന്നത്. കൂടാത ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഉച്ചിക്കോട്ട് ഏലായുടെ കാർഷിക സമൃദ്ധിക്കും ചിറ ഉപകരിച്ചിരുന്നു.ചിറയിൽ പ്രത്യേക ഓവുകൾ നിർമ്മിച്ച് അതിലൂടെയായിരുന്നു ഏലായിലെ
തോടുകളിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ചിറയുടെ നാശം ഏലായിലെ കാർഷിക സമൃദ്ധിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കൃഷി ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കയാണ്.ചിറ ഓർമയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. തോട്ടത്തുംമുറി പ്രദേശത്തിന്റെ വളർച്ചയുടെ നാഴികകല്ലായ
പോളച്ചിറയെ സംരക്ഷിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധം ശക്തമാണ്.നിരവധി തവണ ജനപ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

കുന്നത്തൂർ:കൊടും വേനലിൽ കുടിവെള്ളം പോലും കിട്ടാതെ ദാഹജലത്തിനായി നാടിന്റെ നാവ് വരളുമ്പോൾ പൊതു ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.ശാസ്താംകോട്ട കായൽ പൂർണമായും സ്ഥിതി ചെയ്യുന്ന,കല്ലടയാറും പള്ളിക്കലാറും കടന്നുപോകുന്ന കുന്നത്തൂർ താലൂക്കിലെ മിക്കവാറും പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്.കിണറുകൾ വറ്റിവരണ്ടതിനെ തുടർന്ന് പലയിടത്തും കുടിവെള്ളം വില
കൊടുത്താണ് ജനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്.പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും നിർവാഹമില്ലാത്ത അവസ്ഥ.ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുകുളങ്ങളും പൊതു കിണറുകളും ശുചീകരിക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു.മുൻ കാലങ്ങളിൽ കുടിവെള്ളത്തിനായി വരെ നാട്ടുകാർ ആശ്രയിച്ചിരുന്ന ഇത്തരം ജലാശയങ്ങൾ സംരക്ഷണമില്ലാതെ തകർച്ചയിലാണ്.കുന്നത്തൂർ പഞ്ചായത്തിലെ ആറ്റുകടവ് വാർഡിൽ ഉച്ചിക്കോട്ട് ഏലായുടെ മധ്യഭാഗത്ത്
സ്ഥിതി ചെയ്യുന്ന പോളച്ചിറ,ടൗൺ വാർഡിലെ ശാസ്താംനട ചിറ അടക്കമുള്ള ജലാശയങ്ങൾ വേനൽക്കാലത്ത് നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.കാർഷിക മേഖലയും അവികസിത പ്രദേശവുമായ
തോട്ടത്തുംമുറി ഗ്രാമത്തിന്റെ പ്രാണവായു ആയിരുന്ന പോളച്ചിറയുടെ നാശം ആരംഭിച്ചത് വർഷങ്ങൾക്കു മുമ്പാണ്.50 സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം വയൽ മത്സ്യങ്ങളുടെ കലവറ കൂടിയായിരുന്നു.ആഫ്രിക്കൻ പായലും പുല്ലും ചിറയുടെ അന്തകനായി മാറിയിട്ട് വർഷങ്ങളായി. ചിറയുടെ ഒരു ഭാഗത്തും വെള്ളം കാണാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ചെളിയും പുല്ലും അടിഞ്ഞുകൂടി പോച്ചക്കണ്ടമായി മാറിയിരിക്കയാണ്. ചിറയുടെ സംരക്ഷണത്തിന് വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഭിത്തിയും കൽപ്പടവുകളും തകർന്നു.കുന്നത്തൂർ കിഴക്ക്, തോട്ടത്തുംമുറി,ആറ്റുകടവ്, തൂമ്പിൻപുറം,ഐവിള,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേനൽക്കാലത്ത് ഈ ചിറയെയാണ് ആശ്രയിച്ചിരുന്നത്. കൂടാത ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഉച്ചിക്കോട്ട് ഏലായുടെ കാർഷിക സമൃദ്ധിക്കും ചിറ ഉപകരിച്ചിരുന്നു.ചിറയിൽ പ്രത്യേക ഓവുകൾ നിർമ്മിച്ച് അതിലൂടെയായിരുന്നു ഏലായിലെ
തോടുകളിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ചിറയുടെ നാശം ഏലായിലെ കാർഷിക സമൃദ്ധിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.കൃഷി ചെയ്യാൻ വെള്ളമില്ലാത്തതിനാൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചിരിക്കയാണ്.ചിറ ഓർമയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. തോട്ടത്തുംമുറി പ്രദേശത്തിന്റെ വളർച്ചയുടെ നാഴികകല്ലായ
പോളച്ചിറയെ സംരക്ഷിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധം ശക്തമാണ്.നിരവധി തവണ ജനപ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി; വിദ്യാര്‍ത്ഥി ജീവനൊടുക്കി

മലപ്പുറം ചങ്ങരംകുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയത് എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി കൊണ്ടാണെന്ന് പോലീസ്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

ചടയമംഗലത്ത് ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ; 15 പേര്‍ ആശുപത്രിയില്‍

കൊല്ല: ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലത്താണ് സംഭവം. ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.

കൊല്ലം ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛര്‍ദ്ദി ,പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേര്‍ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ചികിത്സ തേടി.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചടയമംഗലം കീഴ്തോണി സ്വദേശി അജ്മി മകന്‍ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയില്‍ എത്തി രേഖപെടുത്തി. മയോണൈസില്‍ നിന്നോ കോഴിയിറച്ചിയില്‍ നിന്നോ ആണ് ഭഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്.

ഡോ. വന്ദനാ ദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി സന്ദീപിനെ വരുന്ന 8 -ാം തീയതി നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റപത്രത്തിന് മേല്‍ വാദം കേള്‍ക്കാനിരുന്ന ഇന്ന് പ്രതിഭാഗം സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന് മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍ ഈ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും ചാര്‍ജ്ജിന് മേലുള്ള വാദത്തിന് പ്രോസിക്യൂഷന്‍ തയ്യാറാണെന്നും സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്നും കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മെയ് 8ന് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. വന്ദനാ ദാസിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
സംഭവം നടന്ന 2023 മെയ് 10ന് തന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവില്‍ റിമാന്റില്‍ കഴിഞ്ഞു വരികയാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ തന്നെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

അരളിപ്പൂവിന് വിലക്ക്; ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.