Home Blog Page 2778

അമേഠി റായ്ബറേലി ,അവസാന ദിനം വരെ സസ്പെൻസ് തുടർന്ന് കോൺഗ്രസ്

ന്യൂഡെല്‍ഹി. അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അവസാന ദിനം വരെ സസ്പെൻസ് തുടർന്ന് കോൺഗ്രസ്.ഇരു മണ്ഡലങ്ങളുടെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പോസ്റ്ററുകളും ആയി ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകർ രാത്രി വൈകിയും പ്രഖ്യാപനം കാത്തിരുന്നു. ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനായി വൻ റാലിക്കായുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.

അതേസമയം ലഡാക്ക് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി,മുതിർന്ന കോൺഗ്രസ് നേതാവും ലേ ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ സെറിംഗ് നംഗ്യാലിന്റെ പേര് പ്രഖ്യാപിച്ചു.അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിൽ എത്തി. ബർധമാൻ – ദുർഗ പൂർ, കൃഷ്ണനഗർ, ബോൽപൂർ എന്നിവിടങ്ങളിലായി ബംഗാളിൽ മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജാർഖണ്ഡിലെ സിംഘ്ഭൂമിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

അഡ്വ.കൈപ്പുഴ എൻ വേലപ്പൻനായർ അന്തരിച്ചു
 

കൊല്ലം . ബാറിലെ ഏറ്റവും മുതിർന്ന അംഗമായ പ്രമുഖ അഭിഭാഷകനും ആൾ ഇന്ത്യാ ഫോർവേർഡ് ബ്ളോക്ക് മുൻ ദേശീയ ചെയർമാനുമായിരുന്ന അഡ്വ . കൈപ്പുഴ എൻ.വേലപ്പൻനായർ (98) അന്തരിച്ചു. എൻ.ശ്രീകണ്ഠൻ നായരോടൊപ്പം പ്രവർത്തിച്ച ആദ്യകാല ആർ.എസ്.പി സംസ്ഥാന നേതാക്കന്മാരിൽ ഒരാളാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേ താവുമായിരുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണപ്രകാരം നാലു തവണ ചൈന സന്ദർശനം നടത്തി.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകലം പാലിച്ചിരുന്നു.ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുവാൻ  പാർട്ടി നൽകിയ അവസരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറിയിരുന്നു. 1956ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 66വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കൊല്ലം ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അഭിഭാഷകനും മായിരുന്നു. 10 വർഷക്കാലം കൊല്ലം ഡിസ്ട്രിക്ററ് ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു.1960മുതൽ 65വരെ ആർ.എസ്.പി പ്രതിനിധിയായി തേവള്ളി വിർഡിൽ നിന്ന് കൊല്ലം മുൻസിപ്പൽ കൗൺസിലറായിരുന്നു.ആൾ കേരളാ മർച്ചന്റ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡണ്ടായിരുന്നു.ആദ്യമായി ചെറുകിട കച്ചവടക്കാർക്കായി സംഘടനയുണ്ടാക്കി അതിനു നേതൃത്വം നൽകി. മാമ്പുഴ എൽ.പി സ്കൂൾ സ്ഥാപക മാനേജരായിരുന്നു. ശാരദാംബ ഭാര്യയും പരേതനായ വി.ചന്ദ്രമോഹൻ, ബീന, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കൈപ്പുഴ വി.റാംമോഹൻ, വി.ശ്യാംമോഹൻ എന്നിവർ മക്കളും സനാതന ഐ ഹോസ്പിറ്റൽഡയറക്ടർ ഡോ.എം.പുരുഷോത്തമൻപിള്ള, രഞ്ജിനി, സായി ഗീത(ചാത്തന്നൂർ NSS ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നിഷാ എന്നിവർ മരുമക്കളുമാണ്. അന്ത്യകർമ്മങ്ങൾ നാളെ(4/5/24) രാവിലെ 11.30ന് ആദിച്ചനല്ലൂർ ചെമ്പകത്തോപ്പ് വീട്ടുവളപ്പിൽ വച്ച് നടത്തും.
ഭൗതികശരീരം ഇന്ന് രാവിലെ മുതൽ തേവള്ളിയിലെ വീട്ടിൽ ഉണ്ടാകുന്നതാണ്.

ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

ഗുരുവായൂർ:
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ഗുരുവായൂരില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. ഇന്ന് രാവിലെ 6.15നായിരുന്നു മുഹൂർത്തം.

നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂർ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. നവനീത്‌ യു.കെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.

കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1992 സെപ്തംബർ ഏഴിന് ഗുരുവായൂരില്‍ വച്ച്‌ തന്നെയായിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡല്‍ തരിണി കലിംഗരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

റായ്ബറേലിയില്‍ മല്‍സരിക്കാൻ രാഹുല്‍ഗാന്ധി…. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മല്‍സരിക്കും. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും. അതേസമയം അമേഠിയില്‍ കെ.എല്‍. ശര്‍മ്മ സ്ഥാനാര്‍ഥിയായേക്കും. ഇരു മണ്ഡലങ്ങളിലും ഇന്നു വൈകുന്നേരത്തോടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിനുള്ള സമയം അവസാനിക്കും. അന്തിമ തീരുമാനത്തിനായി ഇന്നലെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി…

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി. അസം സ്വദേശി ലേമാൻ കിസ്ക് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി പാണ്ടി ദുരൈ എന്നയാളെ അറസ്റ്റ് ചെയ്തു. ലേമാന്‍ കിസ്ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ  ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഏപ്രിൽ 26ന് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വേസ്റ്റ്  കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചതായും വാകത്താനം പൊലീസ് പറഞ്ഞു.

കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്.
ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക് തങ്ങളുടെ എക്സ് ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക സമ്മതിച്ചതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ പ്രസ്താവന.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ഫലപ്രാപ്തി പരീക്ഷണങ്ങള്‍ നടത്തിയ ഏക വാക്‌സിന്‍ കോവാക്‌സിനായിരുന്നു.
പഠനങ്ങളും തുടര്‍നടപടികളും കൊവാക്‌സിനുള്ള അതിന്റെ ‘മികച്ച സുരക്ഷാ റെക്കോര്‍ഡ്’ തെളിയിച്ചിട്ടുണ്ടെന്നും രക്തം കട്ടപിടിക്കല്‍, ത്രോംബോസൈറ്റോപീനിയ, പെരികാര്‍ഡിറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവയുള്‍പ്പെടെ വാക്‌സിനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി പറഞ്ഞു.

ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി

പത്തനാപുരം: സ്വകാര്യ സഹകരണ ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി. പിറവന്തൂര്‍ വെട്ടിത്തിട്ട കിഴക്കേതില്‍ നിഖില്‍ എബ്രഹാമാ(25)ണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.
ടീ ഷര്‍ട്ടിന്റെ ഉള്ളില്‍ പ്രത്യേകം അറയായി ആണ് പായ്ക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. പ്രതിയെ വിശദമായ അന്വേഷണത്തിനായി പത്തനാപുരം പോലീസിന് കൈമാറി.

പത്തനാപുരത്ത് കിണര്‍ ശുചീകരണത്തിന് ഇറങ്ങിയതൊഴിലാളി ശ്വാസതടസം മൂലം മരണപ്പെട്ടു

പത്തനാപുരം: കിണര്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ശ്വാസതടസം മൂലം മരണപ്പെട്ടു. ആവണീശ്വരം കാവല്‍പ്പുര പ്രമീള വിലാസത്തില്‍ പ്രഹ്‌ളാദ(61)നാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30ന് കുന്നിക്കോട് ഗ്യാസ് എജന്‍സിയുടെ ഉടമസ്ഥതയിലുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങവെയാണ് പ്രഹ്‌ളാദന്‍ കിണറില്‍ കുഴഞ്ഞ് വീണത്.
ഇയാളോടൊപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണനും ഗോപാലനും ഉടന്‍ തന്നെ കുന്നിക്കോട് പോലീസിലും ഫയര്‍ഫോഴ്‌സ് യൂണിറ്റിലും വിവരം അറിയിച്ചു. ഫയര്‍ റെസ്‌ക്യു സംഘം എത്തി പ്രഹ്‌ളാദനെ പുറത്ത് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മേല്‍നടപടി സ്വീകരിച്ച മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രമീളയാണ് ഭാര്യ. മക്കള്‍: പ്രവീണ്‍, ദീപ.

കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തിൽ മേടത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മേടത്തിരുവാതിര മഹോത്സവത്തിന് തൃക്കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ഗിരീഷ് എം.വി, കീഴ്ശാന്തി സഞ്ജയന്‍ നമ്പൂതിരി, ക്ഷേത്രം ഊരാണ്‍മ്മക്കാരായ ഊമമ്പള്ളി മന ലീല യൂഎന്‍എസ്, അകവൂര്‍ മന കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ചലച്ചിത്ര നിര്‍മാതാവ് വിനായക എസ്. അജിത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. അനില്‍കുമാര്‍ അധ്യക്ഷനായി.
വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓണ്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ജോസഫ് ഷാജി നിര്‍വഹിക്കും. എല്ലാ ദിവസവും പ്രഭാഷണം, ആറിന് രാത്രി മ്യൂസിക് നൈറ്റ്, ഏഴിന് രാത്രി ഭൂതബലി എഴുന്നെള്ളത്തും വിളക്കും കര പറച്ചിലും, 10ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനവും പുരസ്‌കാരം വിതരണവും തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിര്‍വഹിക്കും.
കഥകളി യുവ പുരസ്‌കാര വിതരണം വിനായക എസ് അജിത്കുമാര്‍, എന്‍വി നമ്പ്യാതിരി പുരസ്‌കാരവിതരണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി സുന്ദരേശന്‍, പെരുന്തച്ചന്‍ പുരസ്‌കാരവിതരണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ. അജികുമാര്‍ എന്നിവര്‍ നിര്‍വഹിക്കും. രാത്രി മേജര്‍ സെറ്റ് കഥകളി.
11ന് വൈകിട്ട് മൂന്നിന് നാദസ്വര കച്ചേരി, ഗണപതി വിളക്ക്, രാത്രി പള്ളിവേട്ട എഴുന്നെള്ളത്ത്. 12ന് രാവിലെ 8.30ന് തിരു ആറാട്ടും തൃക്കൊടിയിറക്കും. വൈകിട്ട് മൂന്നിന് കെട്ടുകാഴ്ച, രാത്രി 9.30ന് നൃത്തരാവ്.

നടുക്കം, ആസാം സ്വദേശിയെ സിമൻ്റ് മിക്സിംങ് മെഷീനിലിട്ട് കൊലപ്പെടുത്തി മറവു ചെയ്തു

കോട്ടയം. വാകത്താനത്ത് സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തി മറവു ചെയ്തു. .  കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്.
തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈയാണ് കോടതി റിമാൻഡ് ചെയ്തത്.
കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ  ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാൻ കിസ്ക് എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകത്തിന്റെ കാരണം അടക്കം പ്രതി തുറന്നു പറഞ്ഞിരുന്നില്ല.
ഇതിനടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.