10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) വ്യക്തമാക്കി. പത്താം ക്ലാസില്‍ 32 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതുക. 12-ാം ക്ലാസില്‍ 22 ലക്ഷം വിദ്യാര്‍ഥികളാണ് സ്പ്ലിമെന്ററി പരീക്ഷ എഴുതുക.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് കമ്പാര്‍ട്ട്മെന്റ് പരീക്ഷയുടെ പേര് സപ്ലിമെന്ററി എന്നാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ഒരു വിഷയത്തിലും പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് രണ്ട് വിഷയത്തിലും ഇംപ്രൂവ്മെന്റ് നടത്താനാകും.
മൂന്ന് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ കഴിയുക. രണ്ട് വിഷയങ്ങള്‍ വിജയിക്കാന്‍ കഴിയാത്ത പത്താം ക്ലാസുകാര്‍ക്കും ഒരു വിഷയത്തില്‍ വിജയിക്കാന്‍ കഴിയാതെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാം. ഇംപ്രൂവ്മെന്റ് വേണമെന്നാവശ്യമുള്ള 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം രണ്ട്, ഒന്ന് വിഷയങ്ങളില്‍ പരീക്ഷയെഴുതാം.
സിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍
ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്
ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീര്‍ പൊലീസ് അറിയിച്ചു. ഏപ്രില്‍ 27 നാണ് കൊലപാതകം നടന്നത്.
ഉത്തര്‍ പ്രദേശ് സ്വദേശിയായ മാഹിര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മസ്ജിദിലാണ് താമസം. വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാഹിര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പീഡനം തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു. പ്രായപൂര്‍ര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
നാളെ പത്തനംതിട്ട ജില്ലയിലും, മറ്റന്നാള്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും അതിശക്തമായ മഴ ( യെല്ലോ അലര്‍ട്ട്) ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ഷാഫിക്ക് പകരം ആര്, കോൺഗ്രസിൽ അടി തുടങ്ങി
പാലക്കാട് . നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രഹസ്യ ഓപ്പറേഷനുകൾക്ക് വിലക്കെർപ്പെടുത്തി പാലക്കാട് ഡിസിസി. മണ്ഡലത്തിൽ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ഓപ്പറേഷൻ നടത്തുന്നു എന്ന നേതാക്കളുടെ പരാതിയെ തുടർന്നായിരുന്നു ഡിസിസി യോഗത്തിൻ്റെ വിമർശനം. ഷാഫി പറമ്പില്‍ വടകരയിൽ വിജയിക്കും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സ് നേതൃത്വം
ഇന്നലെ ചേർന്ന കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് സ്വയം പ്രഖ്യാപിത സ്ഥാനാർഥിക്കെതിരെ നേതൃത്വം രംഗത്തെത്തിയത്.ഷാഫി പറമ്പിലിന് വടകരയിൽ വിജയം ഉറപ്പിക്കുന്ന കോൺഗ്രസ്സ് പാലക്കാട്ടേക്ക് ആര് എന്ന ചർച്ചകൾ ഉപശാലകളിൽ ആരംഭിച്ചിട്ടുണ്ട്,ഇത് മുന്നിൽ കണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സ്വന്തം നിലക്ക് പ്രചരണം നടത്തുന്നു എന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. പരാതി ചർച്ച ചെയ്ത ഡിസിസി യോഗം, മണ്ഡലത്തിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് വിമർശിച്ചു. വിഷയം ഉടൻ കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം.ബിജെപിക്ക് ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലം എന്ന നിലയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ഒരു വിഭാഗം ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്
വിഷ്ണുപ്രീയ വധം: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം.
ഇതിനുപുറമേ പത്തുവർഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ന് ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് 10 വർഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.
2022 ഒക്ടോബർ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുൻപ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.
വിഷ്ണുപ്രിയയും ശ്യാംജിത്തും പ്�
ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; രോഗിക്കൊപ്പമെത്തിയ സ്ത്രീ മുഖത്തടിച്ചതായി പരാതി
വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം. കൊല്ലം ചവറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനെയാണ് ആക്രമിച്ചത്. രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ സ്ത്രീ, ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു
ഒരു കുടുംബത്തിലെ രണ്ട് രോഗികളും ഇവര്‍ക്കൊപ്പം കൂട്ടിരിപ്പിനായി എത്തിയ 5 പേരുമാണ് ആരോഗ്യ കേന്ദ്രത്തിലേക്കെത്തിയത്. എന്നാല്‍ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ പരിചരണത്തിനായി നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവര്‍ പുറത്ത് പോകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ രോഗിക്കൊപ്പം എത്തിയ സ്ത്രീ, ഡോക്ടര്‍ എഴുതി കൊടുത്ത മരുന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തിലെത്തിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
രോഗിക്കൊപ്പമെത്തിയ സ്ത്രീ തന്നോട് മോശമായി പെരുമാറിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്ന് ഡോ. ജാന്‍സി ജെയിംസ് ആരോപിച്ചു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, ഡോക്ടറും രോഗികളോട് മോശമായി പെരുമാറിയെന്ന് ബന്ധുക്കളും ആരോപിച്ചു. രോഗികളുടെ പരാതിയും പരിശോധിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിക്കും.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 80 രൂപ
കൊച്ചി:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് ഇന്ന് 53,720 രൂപയിലാണ് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 6715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ച സ്വർണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് വെള്ളി വിലയിൽ തുടർച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,590 രൂപയാണ് ഇന്നത്തെ വില.
അക്ഷയതൃതീയ പ്രമാണിച്ച് ഈ മാസം പത്തിന് സ്വർണവില 53000 പിന്നിട്ടിരുന്നു. അക്ഷയതൃതീയ ദിനത്തിൽ മാത്രം രണ്ട് തവണ സ്വർണത്തിന്റെ വില വർധിക്കുകയും ചെയ്തു. വിവാഹ ആവശ്യങ്ങൾക്ക് അടക്കം നേരിയ ആശ്വാസമാണ് ഇന്ന് കുറഞ്ഞ സ്വർണനിരക്ക്.
കെ എസ് ഹരിഹരൻ്റെ വീടാക്രമണം; മൂന്ന് പേർക്കെതിരെ കേസ്സെടുത്തു
കോഴിക്കോട്:ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.
അതേസമയം രാത്രി തന്‍റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാൽ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി 8:15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയി. പൊലീസ് ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തു എറിഞ്ഞവർ പിന്നീട് വന്ന് അവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുപോയെന്നും ഹരിഹരൻ പറഞ്ഞു. അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെ കെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ഏറെ വിവാദമായത്. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.’. രൂക്ഷ വിമർശനവുമായി സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തി.
ലൈംഗിക പീഡനം: ഇമാമിനെ മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി ; പ്രായപൂർത്തിയാവാത്ത 6 പേർ അറസ്റ്റിൽ
അജ്‍മീർ: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്.
അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ് അറിയിച്ചു. ഏപ്രില്‍ 27 നാണ് കൊലപാതകം നടന്നത്.
ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ കഴിഞ്ഞ എട്ട് വർഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാർത്ഥികളും നല്‍കിയ മൊഴി. കേസന്വേഷണം ശ്രമകരമായിരുന്നെന്ന് അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുന്‍പോട്ടു കൊണ്ടുപോയതെന്നും എസ്പി പറഞ്ഞു.
എന്നാല്‍ മദ്രസയിലെ വിദ്യാർത്ഥികളില്‍ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പീഡനം തുടർന്നതോടെ വിദ്യാർത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മർദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു. സംഭവത്തില്‍ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർർത്തിയാവാത്ത വിദ്യാർത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
കൊല്ലം: പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്.
പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്.





































