മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് ഐഎന്‍ടിയുസി-സിഐടിയു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായി സമരം ചെയ്യുന്നത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്‌മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. പാലുമായി എത്തിയ ലോറികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറക്കാനും സാധിച്ചില്ല.
തിരുവനന്തപുരത്ത് മില്‍മയുടെ അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട സംഭരണ കേന്ദ്രങ്ങളിലുമാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച 40 ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കള്ളക്കേസ് എടുത്തുവെന്നും നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും
ജപ്തി നടപടികൾക്കിടെ വീട്ടമ്മയുടെ ആത്മഹത്യ: പോലീസുകാർക്കെതിരെ കേസെടുക്കണമെന്ന് എംഎം മണി
ഇടുക്കി :നെടുങ്കണ്ടത്ത് ജപ്തി നപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം എം മണി. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും കൃത്യവിലോപം കാട്ടിയെന്ന് എം എം മണി വിമർശിച്ചു.
അതേസമയം ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ നെടുങ്കണ്ടത്ത് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ അംഗങ്ങളാണ്.
ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് കഴിഞ്ഞ മാസം ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ജപ്തി നടക്കുന്നതിന്റെ പിറ്റേന്ന് ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വരാനിരിക്കെ തിടുക്കപ്പെട്ട് ജപ്തി നടത്തിയ ബാങ്ക് അധികാരികളുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു.
എല്‍ടിടിഇയെ നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍
എല്‍ടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തമിഴ്‌നാട്ടിലേക്ക് ലഹരി-ആയുധക്കടത്തിന് ശ്രമം എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്. എല്‍ടിടിഇക്ക് തടയിട്ടില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 1991ല്‍ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് ആദ്യമായി എല്‍ടിടിഇയെ നിരോധിച്ചത്.
ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നലോട് കൂടിയ പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ താരിഫ് ഉയര്‍ത്തുമോ?
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലില്‍ ഏകദേശം 25 ശതമാനം വര്‍ധനയ്ക്ക് കമ്പനികള്‍ ആലോചന തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയാല്‍ സമീപകാലത്ത് നടക്കുന്ന നാലാംവട്ട ഫോണ്‍ ചാര്‍ജ് വര്‍ധനയായി ഇത് മാറും. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ടെലികോം കമ്പനികളുടെ നീക്കം.
ഫൈവ് ജി സേവനം നല്‍കുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കാന്‍ വലിയ തുകയാണ് ടെലികോം കമ്പനികള്‍ മുടക്കിയത്. ഇത് തിരിച്ചുപിടിക്കുന്നതിനും മത്സരരംഗത്ത് സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കമ്പനികള്‍ ഫോണ്‍ ചാര്‍ജ് കൂട്ടാന്‍ നീക്കം നടത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു
വരണാസി :
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് വാരണാസി മണ്ഡലത്തിൽ നിന്ന് മോദി മത്സരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും മോദിക്കൊപ്പം പത്രികാ സമർപ്പണത്തിന് എത്തി.
കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി കലക്ടറേറ്റിലേക്ക് എത്തിയത്. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് പത്രിക സമർപ്പിക്കുന്നതിന് മുമ്പായി മോദി എക്‌സിൽ കുറിച്ചു
2014ലാണ് മോദി ആദ്യമായി വാരണാസിയിൽ നിന്ന് മത്സരിച്ചത്. 2019ൽ രണ്ടാം വട്ടവും വാരണാസിയെ പ്രതിനിധീകരിച്ചു. 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇത്തവണ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് മോദിയുടെ എതിരാളി. ജൂൺ ഒന്നിനാണ് വാരണാസിയിൽ വോട്ടെടുപ്പ്.
അതിജീവിത കൊല്ലപ്പെട്ട നിലയില്‍
ഇടുക്കി. ഇരട്ടയാറിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. കൊലപാതകം എന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോക്സോ കേസ് അതി ജീവിതയാണ് പെൺകുട്ടി
വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ .വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ, ബി ഇഫ്തിക്കര്‍ അഹമ്മദാണ് അറസ്റ്റിലായത്. സർവകലാശാലയിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
കണ്ണൂർ പറശ്ശിനിക്കടവിലെ വിസ്മയ വാട്ടർ തീം പാർക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പാർക്കിൽ ഉല്ലാസത്തിനായി കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി. യുവതി ബഹളം വച്ചതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും പാർക്ക് അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കാസർഗോഡ് പെരിയയിലെ, കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് പഴയങ്ങാടി എരിപുരം സ്വദേശി ബി ഇഫ്തിക്കർ അഹമ്മദ്. ക്യാമ്പസിലെ ബിരുദ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തിരുന്നു. സസ്പെൻഷൻ നടപടിയും നേരിട്ടു. എന്നാൽ അധികം വൈകാതെ തിരിച്ചെടുത്തതും വിവാദമായി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പരാതിയെന്നായിരുന്നു ഇഫ്തിക്കർ അഹമ്മദിൻ്റെ അന്നത്തെ ന്യായീകരണം. ഇതിനിടെയാണ് മറ്റൊരു ലൈംഗികതിക്രമ കേസിൽകൂടി ഇയാൾ പ്രതിയാകുന്നത്.
സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമതരെ തകർക്കാനായി നേതൃത്വം അട്ടിമറിച്ചു
ആലപ്പുഴ.കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമത വിഭാഗത്തെ തകർക്കാനായി അട്ടിമറിച്ച് സിപിഐഎം നേതൃത്വം. പാർട്ടിയിലെ രൂക്ഷമായ വിഭാഗീയത തുടർന്ന് സിപിഎംമായി അകന്ന പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിന്റെ പിന്തുണയോടെ 4 സിപിഎം അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം പാസായി. വിഭാഗീയത തുടർന്ന് 300 ലേറെ പേർ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് ഇപ്പോൾ പുറത്താക്കിയ ആര്‍ രാജേന്ദ്രകുമാർ ആയിരുന്നു. സിപിഎം നീക്കത്തിനെതിരെ സിപിഐ രംഗത്തെത്തി…
13 അംഗ പഞ്ചായത്തിൽ സിപിഐഎമ്മിന് 9ഉം യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതിൽ
8 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയം പാസായി. ഇതോടെ സിപിഐഎം ഭരണം ഇനി യുഡിഎഫിന്റെ കൈകളിലേക്ക് എത്തും.
കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് ആർ രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ 300 ഓളം സിപിഐഎം അംഗങ്ങൾ പാർട്ടി വിട്ടു സിപിഐയിൽ ചേർന്നിരുന്നെങ്കിലും രാജേന്ദ്രകുമാർ ഔദ്യോഗികമായി പാർട്ടി വിട്ടിരുന്നില്ല.
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതികത്വം ഉള്ളതിനാലായിരുന്നു ഇത്.
സിപിഎം ൽ തന്നെ നിലനിന്നിരുന്ന രാജേന്ദ്രകുമാർ അടക്കമുള്ള
വിമതപക്ഷത്തെ തകർക്കാനാ യിരുന്നു കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സിപിഐഎം നീക്കം. അവിശ്വാസ പ്രമേയം പാസ്സായതോടെ രാജിവച്ച രാജേന്ദ്രകുമാറിനെ സ്വീകരിക്കാൻ നൂറുകണക്കിന് സിപിഐ പ്രവർത്തകർ എത്തി
സിപിഐഎം നേതൃത്വത്തിനെതിരെ രാജേന്ദ്രകുമാർ രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐയിൽ ചേർന്നുവെന്നും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചത് സിപിഐഎം പഞ്ചായത്ത് അംഗങ്ങളുടെ വികാരമാണെന്നായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം.
അതേസമയം കോൺഗ്രസ്സുമായി ചേർന്നുള്ള സിപിഎം നീക്കം അവസരവാദ സമീപനമാണെന്നു സിപിഐ ജില്ല സെക്രട്ടറി ടിജെ ആഞ്ചലോസ് വിമർശിച്ചു .കേവലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി മുന്നണിയെ തള്ളിയത് ജനം വിലയിരുത്തുമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു … ഉൾപ്പാർട്ടി പോരിന്റെ ഭാഗമായി 25 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് അസാധാരണമായ രീതിയിൽ കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സ്വന്തം പാർട്ടിയിലെ അംഗങ്ങൾക്ക് എതിരെ തന്നെയുള്ള കുട്ടനാട്ടിലെ ഔദ്യോഗിക സിപിഎം പക്ഷത്തിന്റെ നീക്കം
മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം, തെക്കൻ ജില്ലകളിലെ പാൽ വിതരണം പ്രതിസന്ധിയിലാകും
തിരുവനന്തപുരം. മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം.സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം..ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ ഉന്നയിക്കുന്നു. സമരം അവസാനിച്ചില്ലെങ്കിൽ തെക്കൻ ജില്ലകളിലെ പാൽ വിതരണം പ്രതിസന്ധിയിലാകും
തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് പരാതി. വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതോടെയാണ്
ഇന്ന് രാവിലെ ആറുമണി മുതൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ടജില്ലകളില്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്.
സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്‌ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്‌ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ. ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ മേഖലാ യൂണിയന് കത്ത് നൽകി.
ജീവനക്കാർ സമരം തുടങ്ങിയതോടെ പത്തനംതിട്ടയിൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ജില്ലയിലെ പാൽ വിതരണം ഇതോടെ പ്രതിസന്ധിയിലായി .പ്രശ്നപരിഹാരമായില്ലെങ്കിൽ മിൽമ പാൽ വിതരണം പൂർണ്ണമായി പ്രതിസന്ധിയിലാകും.



































