27.6 C
Kollam
Wednesday 17th December, 2025 | 10:21:14 PM
Home Blog Page 2712

മകന്‍പിതാവിനെ അടിച്ചുകൊന്നു

തിരുവനന്തപുരം.മകൻറെ ക്രൂരമർദ്ദനം; പിതാവ് മരിച്ചു. മലയിൻകീഴ് ആണ് സംഭവം. മരിച്ചത് പൊറ്റയിൽ സ്വദേശി രാജേന്ദ്രൻ (64). മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിലാണ് മകൻ രാജേഷ് പിതാവിനെ മർദ്ദിച്ചത്. സംഭവം ഇക്കഴിഞ്ഞ നാലാം തീയതി

തടികൊണ്ട് രാജേന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

യുവതിയും യുവാവും ട്രയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം. യുവതിയും യുവാവും ട്രയിന്‍തട്ടി മരിച്ച നിലയില്‍. കിളികൊല്ലൂർ പാൽകുളങര തെങയ്യം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രയിൻ തട്ടിയാണ് മരണം.22 വയസ് പ്രായം തോന്നിക്കുന്ന യുവതിയേയും യുവാവിനേയും തിരിച്ചറിഞ്ഞിട്ടില്ല.

ഗുണ്ടകളുടെ സ്വന്തം നാടായി സംസ്ഥാനം, പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം

തിരുവനന്തപുരം . ക്രിമിനലുകളെ നിരീക്ഷിക്കുന്നതിനുള്ള ക്രൈം മാപ്പിംഗും, കാപ്പ ഉപയോഗിച്ച് കൊടുംക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലെ രാഷ്ട്രീയ ഇടപെടലും പതിവായതോടെ കേരളം ഗുണ്ടകളുടെ ഇഷ്ടനാടായി വളരുന്നു.

പൊലീസിന്‍റെ നിഷ്ക്രിയ നിലപാടിനൊപ്പം സാദാലഹരിയും രാസലഹരിയും വ്യാപകമാകുന്നതോടെ സംസ്ഥാനം സുരക്ഷിതമല്ലാത്ത നാടുകൂടിയാകുന്നു. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടും അനിയന്ത്രിതമാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും ഏഴ് വർഷത്തെ വിവരങ്ങൾ മിക്ക സ്റ്റേഷനുകളിലുമില്ല. സേനയിലെ അംഗബലത്തിൻറെ കുറവും, മറ്റ് ഡ്യൂട്ടികളുടെ തിരക്കുമാണ് ക്രിമിനലുകളെ സംബന്ധിക്കുന്ന വിവരശേഖരണത്തിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
കരമനയിൽ പട്ടാപ്പകൽ ഗുണ്ടകൾ അഖിലെന്ന 22കാരനെ തല്ലി കൊന്നതാണ് ഏറ്റവും ഒടുവിലത്തെ പൈശാചികത. കൊലയ്ക്ക് പിന്നിലെ മൂന്ന് പ്രതികളും മുമ്പും സമാനമായി കൊല നടത്തി ജാമ്യത്തിനിറങ്ങിയവർ. ക്രിമിനൽ സംഘം നാട്ടിൽ പൂർവാധികം ശക്തിയോടെ വിലസുമ്പോൾ പൊലീസ് കാഴ്ചക്കാരായി.

ബസ് സ്റ്റാൻഡിലിരുന്ന മുൻ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ച് ആലുവ ചൊവ്വരയിൽ. അച്ഛനും മകനും തമ്മിലുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ തല്ലിക്കൊന്നത് തൃശ്ശൂർ ചേർപ്പിൽ.

റോഡിൽ ബൈക്കുവച്ചത് ഇഷ്ടപ്പെടാത്ത ഗുണ്ട യുവാവിനെ കുത്തിക്കൊന്നത് കൊച്ചി തമ്മനത്ത്. ജയിലിറങ്ങിയ ഗുണ്ട സഹപ്രവര്‍ത്തകര്‍ക്ക് പരസ്യമായി പാര്‍ട്ടി നടത്തിയതും റീലിറക്കിയതും തൃശൂരില്‍.
ഇങ്ങനെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് ചെറുതും വലുതുമായ ഗുണ്ടാ അക്രമങ്ങൾ പലതുണ്ടായി. ചോര കൊണ്ട് സമാധാനം താറുമാറായിട്ടും പൊലീസ് നിഷ്ക്രിയമാണ്. ഗുണ്ടകൾ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, കാപ്പ ചുമത്തി നാടുകടത്തിയവരെ നിരീക്ഷിച്ച് ,കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം, സന്ദര്‍ഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായാണ് പൊലീസ് ക്രൈംമാപ്പിംഗ് നടപ്പിലാക്കിയത്. പക്ഷെ ആ പദ്ധതി പാളിയത് ഉന്നത തലങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നെന്നാണ് ഉയരുന്ന ആക്ഷേപം.

വ്യവസ്ഥിതിയെയും നിയമത്തെയും തെല്ലും പേടിക്കാതെ യഥേഷ്ടം വിലസാന്‍ സാഹചര്യമൊരുങ്ങുന്നതോടെ ഗുണ്ടകളുടെ പ്രിയ നാടായി കേരളം മാറുകയാണ്. സിനിമകളും സോഷ്യല്‍മീഡിയപ്രമോഷനും രാഷ്ട്രീയ പാര്‍ട്ടികളും മയക്കുമരുന്ന് മാഫിയയും ഇവര്‍ക്ക് തണലൊരുക്കുന്നു.

മഞ്ഞപ്പിത്തബാധ രൂക്ഷം,പ്രശ്നപരിഹാരത്തിന് ഊര്‍ജ്ജിത ശ്രമം

എറണാകുളം. വേങ്ങൂരിലടക്കം മഞ്ഞപിത്തം പടര്‍ന്നുപിടിച്ച സംഭവത്തില്‍ പ്രശ്നപരിഹാരത്തിന് ഊര്‍ജ്ജിത ശ്രമം. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വേങ്ങൂരില്‍ രോഗബാധിതരുടെ ചികിത്സാ സഹായത്തിനായി പഞ്ചായത്തുതലത്തില്‍ സമിതി രൂപീകരിച്ചു. അതേസമയം വേങ്ങൂരിലേത് വാട്ടർ അതോറിറ്റിയുടെ വീഴ്ച തന്നെയാണോ എന്നതില്‍ സംശയമുണ്ടെന്നദ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത്. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കി. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്‌ത്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നതിനൊപ്പം എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ലെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം എറണാകുളം വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്നാണോ രോഗബാധയുണ്ടായതെന്ന് സംശയമുള്ളതായി ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പഞ്ചായത്തിന്റെ ചില ജല വിതരണ പദ്ധതികളും ഇവിടെ ജനങ്ങൾ ആശ്രയിക്കുന്നതായാണ് ന്യായീകരണം. ഇതിനിടെ വേങ്ങൂരില്‍ രോഗബാധിതരുടെ ചികിത്സ സഹായമടക്കമുള്ള കാര്യങ്ങള്‍ക്കായി പഞ്ചായത്തുതലത്തില്‍ സമിതി രൂപീകരിച്ചു

ആകാശ എയര്‍ സൗദിയിലേക്ക് ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

ജിദ്ദ ∙ ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു.

ജൂലൈ 15 മുതല്‍ ജിദ്ദയിലേക്ക് ആരംഭിക്കുന്ന സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.  അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. വൈകാതെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നത്. വർധിച്ചു വരുന്ന സന്ദര്‍ശകരുടെ എണ്ണമാണ് സൗദി അറേബ്യയിലേക്ക്  സർവീസുകള്‍ ആരംഭിക്കുവാന്‍ വിമാനകമ്പനികള്‍ക്ക് പ്രചോദനമാകുന്നത്. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

അതിജീവിതയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

കട്ടപ്പന. ഇരട്ടയാറിൽ അതിജീവിതയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പോക്സോ കേസ് അതിജീവിതയാണ് മരിച്ചത്. കഴുത്തിൽ ബെൽറ്റ് കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരട്ടയാറിലെ വീടിനുള്ളിലെ കിടപ്പു മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ പെൺകുട്ടിയുടെ മാതാവ് മുറിയിൽ എത്തി വിളിച്ചപ്പോളാണ് മരണവിവരം അറിയുന്നത്. കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. രണ്ട് വർഷം മുൻപ് നടന്ന പോക്സോ കേസിലെ അതിജീവിതയാണ് പെൺകുട്ടി. ഈ കേസിൻ്റെ വിചാരണ നടക്കുകയാണ്.

ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വീടിന് സമീപത്തെ സി.സി.ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസറ്റ്മോർട്ടത്തിനായി മാറ്റും

തൊടിയൂർ വടക്ക് തടത്തിൽ മത്തായി ഡാനിയേൽ നിര്യാതനായി

തൊടിയൂർ. കരുനാഗപ്പള്ളി തൊടിയൂർ വടക്ക് തടത്തിൽ മത്തായി ഡാനിയേൽ(78) നിര്യാതനായി. തഴവ സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മുൻ ട്രസ്റ്റിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച വൈകിട്ട് 3ന് സ്വവസതിയിലും തുടർന്ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലുമായി നടത്തപ്പെടുന്നു…

മക്കൾ : ഷൈനി, ഷേർളി, സോളമൻ
മരുമക്കൾ: സജി (അധ്യാപകൻ), റെജി, ലിൻസി

മൈനാഗപ്പള്ളിയിൽ വിദ്യാർത്ഥി സംഗമവും അവാർഡ് വിതരണവും

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2023-24 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ സംഗമവും അവാർഡ് വിതരണവും 20ന് രാവിലെ 10ന് മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടക്കും.മൈനാഗപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്,ഫോട്ടോ എന്നിവ സഹിതം 16ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോ അതാത് വാർഡ് മെമ്പർമാർ മുഖേനയോ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളും 20ന് രാവിലെ 10ന് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ എത്തിച്ചേരേണമെന്ന് പ്രസിഡന്റ് പി.എം സെയ്ദ് അറിയിച്ചു.

കൊട്ടാരക്കര യുഐടിയില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

കേരള സര്‍വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(യുഐടി) കൊട്ടാരക്കരയില്‍ 2024-25 വര്‍ഷത്തേക്ക് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജര്‍മ്മന്‍, ഫ്രഞ്ച്, മാത്തമാറ്റിക്‌സ്, എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയ്‌ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ഈ മാസം പതിനേഴിന് മുന്‍പ് പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കുക. മൊബൈല്‍ 9495055861

ആയൂസ് കൂട്ടണോ, ഇതാ അഞ്ച് മാർ​​ഗങ്ങൾ

വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിർത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികൾ.

ജേർണൽ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതൽ നാല് വർഷം വരെ കൂടുമ്പോൾ യു.എസ് ആരോഗ്യ വിദഗ്ദ്ധർ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങൾ പിന്തുടരുന്നവരിൽ 74% ആളുകൾ അധികകാലം ജീവിച്ചിരുന്നതായും പഠനത്തിൽ പറയുന്നു.