Home Blog Page 2709

സിഎഎ പിന്‍വലിക്കാമോ, പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാന മന്ത്രി

ഉത്തർപ്രദേശിൽ CAA പ്രചാരണ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.മോദി ഗ്യാരണ്ടി യുടെ ഉത്തമ ഉദാഹരണം, CAA നിയമമെന്ന് പ്രധാനമന്ത്രി.CAA പിൻവലിക്കാൻ മോദി പ്രതി പക്ഷത്തെ വെല്ലുവിളിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.

മോദി ഗ്യാരണ്ടിയുടെ ഉത്തമ ഉദാഹരണമായാണ് പ്രധാനമന്ത്രി നിയമത്തെ ഉയർത്തിക്കാട്ടിയത്.
CAA നിയമ മനുസരിച്ചു പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി ആസംഗഡിലെ റാലിയിൽ പ്രധാനമന്ത്രി.ഇന്ത്യ സഖ്യം CAA യുടെ പേരിൽ കള്ളം പ്രചരുപ്പിച്ച്, രാജ്യത്ത് കലാപത്തിന് തീ കോളുത്താൻ ശ്രമിച്ചു,
CAA പിൻവലിക്കാൻ പ്രതി പക്ഷത്തെ മോദി വെല്ലുവിളിച്ചു

മാസങ്ങൾക്കകം ബംഗാൾ മുതൽ പഞ്ചാബ് വരെ ആയിരകണക്കിന് ന് അഭയാർത്തികൾക്ക് പൗരത്വം നൽകുമെന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു.ബിജെപി യാണ്‌ അയോധ്യയിൽ രാമ ക്ഷേത്രം യഥാർത്യമാക്കിയത്,കോടതിവിധി അവഗണിച്ച് രാമക്ഷേത്രം പൂട്ടാൻ കോണ്ഗ്രസ് ആഗ്രഹിക്കുന്നു.രാംലല്ലയെ വീണ്ടും ടെന്റ് ലേക്ക് മാറ്റാനാണ് നീക്കമെന്നും മോദി ആരോപിച്ചു.

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ ജനങളുടെ സ്വത്തുക്കൾ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാന മന്ത്രി ആവർത്തിച്ചു.മൂന്ന് ഘട്ടങ്ങളിലായി 41 സീറ്റുകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകാനുള്ള ഉത്തർ പ്രാദേശിൽ വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ബിജെപിയുടെ തീരുമാനം.

വരുന്നത് അതി ശക്തമഴ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത.
ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്. പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും പ്രവചനം. ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും
തിങ്കളാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത.തെക്കൻ തമിഴ് നാട് തീരത്തിനും കോമറിൻ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിൻറെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. കാലവർഷം തുടക്കത്തിൽ തന്നെ കേരളത്തിൽ സജീവമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചിക്കുന്നു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം വരുന്ന 4 ആഴ്ചകളിലും കേരളത്തിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ പക,ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അലൻ അറസ്റ്റിൽ

കൊച്ചി.ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അലൻ അറസ്റ്റിൽ. തോപ്പുംപടിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ പകയാണ് കൊലപാതക കാരണമെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊലപാതകം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി അലൻ തോപ്പുംപടിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഉച്ചയോടെ പോലീസ് നടത്തിയ തിരച്ചിലിൽ മുറിയിൽ കിടന്നുറങ്ങുന്ന നിലയിൽ അലനെ കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു.
കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ലഹരിക്ക് അടിമപ്പെട്ട അലനെ ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയച്ചതോടെയാണ് ബിനോയി സ്റ്റാൻലിയോടുള്ള പക തുടങ്ങിയത്. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പലപ്പോഴായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ കടയിൽ കയറി ബിനോയിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി.

സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം. സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ക്യാമ്പസ്സിലെ പണി നടക്കുന്ന ബ്ലോക്കിനു സമീപതാണ് അഴുകിയ നിലയിൽ മൃതദേഹം കിടന്നത്. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മൂന്നു ദിവസത്തെ പഴക്കമുണ്ട്. സമീപത്തെ ജോലി ചെയ്തിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും വിരലടയാളം വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആയി തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.

വനമേഖലയില്‍ വച്ച് ഭാര്യയുടെ കാലിൽ ചുറ്റികകൊണ്ട് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം. കരുമൺകോട് വനമേഖലയില്‍ ഭാര്യയുടെ കാലിൽ ചുറ്റികകൊണ്ട് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ചുറ്റികകൊണ്ട് ആക്രമിച്ചത്. കാട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. ഇരുവരും ഏറെ നാളായി പിണക്കത്തിലായിരുന്നു.

ഗിരിജയെ പ്രതി സോജി കാണണമെന്ന് ആവശ്യപ്പെട്ട് പാലോട് കരുമൺകോട് വനമേഖലയിൽ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെയായിരുന്നു ആക്രമണം. ഗിരിജയുടെ കാൽ മുട്ടിനും, തലയ്ക്കും സോജി ചുറ്റിക കൊണ്ട് അടിച്ചു. മർദ്ദനത്തിൽ ഗിരിജയുടെ കാൽമുട്ടുകൾക്ക് ഗുരുതര പരിക്കുണ്ട്. ഗിരിജയുടെ
നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ പാങ്ങോട് പോലീസ് കേസ് എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ശാന്തയുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വൈരാഗ്യം മൂലമാണ് ആക്രമണമെന്നു മാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗിരിജയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. അതേസമയം വനത്തിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ ഇതിഹാസം ബൂട്ടഴിക്കുമ്പോള്‍…..

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരിക്കലും മായാത്ത മുഖമായി സുനില്‍ ഛേത്രി കളം നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഛേത്രിക്ക് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് അദ്ദേഹത്തിന്റെ മടക്കം. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. ഗോള്‍ വേട്ടയില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം മൂന്നാമനായി ഇന്ത്യയുടെ സ്വന്തം ഛേത്രിയുമുണ്ട്.

2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്‌റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി.

ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തുക്കളായി…നേരില്‍ കാണുന്നത് ചൊവ്വാഴ്ച… ഒടുവില്‍ മരണത്തിലേക്ക്…..

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്. അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.
പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
അനന്തു കൊല്ലം ഫാത്തിമ കോളജിലെ മലയാളം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മീനാക്ഷി പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിനിയുമാണ്. ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുന്‍പ് പരിചയപ്പെട്ടതെന്നും പ്രണയത്തിലായിരുന്നുവെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ കിളികൊല്ലൂര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഈ കാര്യമൊന്നും ഇരു വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും നേരില്‍ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
സിനിമ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് അനന്തു വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ ഇരു വീട്ടുകാരും പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരില്‍ രണ്ടു പേരെ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം നടത്തി.

ഈച്ചകളെയും പാറ്റകളെയും തുരത്താന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍ മതി…..

അടുക്കള വൃത്തികേടായി കിടക്കുന്നതിന്റെ ലക്ഷണമാണ് ഈച്ചകളും പാറ്റകളുമെല്ലാം നിറയുന്നത്. ഇതിന് പ്രതിവിധിയായി പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയ മരുന്നുകളാണ് എല്ലാവരും ഉപയോഗിച്ചുവരുന്നത്. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ തുരത്താവുന്നതാണ്.
അടുക്കള വൃത്തിയാക്കിയതിനു ശേഷവും പ്രാണികള്‍ ചുറ്റിക്കറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വൃത്തിയാക്കലില്‍ എവിടെയോ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് അര്‍ഥം. പാത്രങ്ങളും കൗണ്ടര്‍ടോപ്പുകളും വൃത്തിയാക്കുന്നതിനും ദിവസേന മാലിന്യസഞ്ചി നീക്കം ചെയ്യുന്നതിനുമപ്പുറം കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രാണികളുടെയും പാറ്റകളുടേയും പ്രജനന കേന്ദ്രമായി മാറുന്ന മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനം.

സിങ്കുകളുടെ പൈപ്പുകളും ക്യാബിനറ്റുകളുടെ മൂലകളുമാണ് അത്തരത്തിലുള്ള രണ്ട് പൊതുഇടങ്ങള്‍. ഇവിടെ എത്ര വൃത്തിയാക്കിയാലും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ടാവും. കൃത്യമായ ഇടവേളകളില്‍ ആഴത്തില്‍ വൃത്തിയാക്കുക എന്നതാണ് ലളിതമായ പരിഹാരം.

പ്രാണികളെ എങ്ങനെ തുരത്താം

കാബിനറ്റുകളുടെ കോണുകളില്‍ ബേ ഇലകള്‍ സൂക്ഷിക്കുക

അടുക്കളയുടെ കോണുകളില്‍ കറുവപ്പട്ട പൊടിച്ചത് വിതറുക. ഉറുമ്പുകളെ തടയാന്‍ മികച്ച വഴിയാണിത്.

അടുക്കളയില്‍ ചെറിയ പാത്രത്തില്‍ കാപ്പിപ്പൊടി തുറന്ന് വെക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് സിങ്കിന് സമീപം വെക്കുക. പാത്രം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ഇതില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ടുവെക്കാം. നിങ്ങളുടെ പക്കല്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇല്ലെങ്കില്‍, വെള്ള/കുക്കിംഗ് വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്.

അടുക്കള പൈപ്പുകളുടെ മൂലകള്‍ വൃത്തിയാക്കാനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്ത് അടുക്കളുടെ മൂലകളില്‍ വെക്കാം. വെളുത്തുള്ളിയും പാറ്റയെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ്. പാറ്റയെ തുരത്തുന്നതിനായി നാലഞ്ച് വെളുത്തുള്ളി എടുക്കുക. ഇത് ചതച്ച് പാറ്റയെ കാണുന്ന സ്ഥലങ്ങളില്‍ വെക്കുക. പ്രത്യേകിച്ച് അടുക്കളയില്‍ വേയ്സ്റ്റ് പാത്രം ഇരിക്കുന്ന സ്ഥലത്ത്.
വീട്ടില്‍ നിന്നും പാറ്റപോലെയുള്ള ക്ഷുദ്രജീവികളെ തുരത്തുന്നതിന് കര്‍പ്പൂരം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി, ഒരു പാത്രം വെള്ളത്തില്‍ മൂന്നോ നാലോ കര്‍പ്പൂരം എടുത്ത് പൊടിച്ച് മിക്സ് ചെയ്യുക. ഈ വെള്ളം വീടിന്റെ മുക്കിലും മൂലയിലും പ്രത്യേകിച്ച് പാറ്റകള്‍ അമിതമായി കാണുന്ന സ്ഥലങ്ങളില്‍ തളിക്കാവുന്നതാണ്.

വാഷിംഗ് മെഷീന്‍ ഉപയോഗം…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇക്കാലത്ത് എല്ലാ വീടുകളിലും ഇപ്പോള്‍ വാഷിങ് മെഷിനുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ശരിയായ രീതിയിലാണോ അവ ഉപയോഗിക്കുന്നത്?. പലതരം വാഷിംഗ് മെഷീനുകള്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം.

ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.

മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിംഗ്)
മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിംഗ്)

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  1. ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
  2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
  3. നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
  4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
  5. വാഷിംഗ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
  6. ഉപയോഗം കഴിഞ്ഞാല്‍ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
  7. കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക

ശക്തമായ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്

പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പ്. ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും
തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്ട്