25.3 C
Kollam
Wednesday 31st December, 2025 | 11:42:09 AM
Home Blog Page 2577

ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി

കൊച്ചി. അവിചാരിതമായി ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി. ചിത്രം ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഈ നാട്ടുബുള്‍ബുളിനെ ഫ്രയിമിലാക്കിയ ആളുടെ വിലയാണ് ആ ചിത്രത്തെ വിലയേറിയതാക്കിയത്.

ഒരു ലക്ഷത്തിൽ ആരംഭിച്ച ലേലം ഉറപ്പിച്ചത് മൂന്ന് ലക്ഷത്തിന്. അതിന് കാരണം മമ്മൂട്ടി തന്‍റെ ക്യാമറയില്‍ എടുത്ത ചിത്രമെന്ന വലിപ്പം തന്നെ.

പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഢന്റെ ജന്മശബ്‌ദിയോട് അനുബന്ധിച്ചാണ് പാറിപ്പറക്കുന്ന പക്ഷി എന്ന പേരിൽ ദർബാർ ഹാളിൽ പക്ഷിച്ചിത്ര പ്രദർശനം നടത്തിയത് .

വ്യവസായിയായ ഉള്ളാട്ടിൽ അച്ചുവാണ് മമ്മൂട്ടി എടുത്ത ബുൾബുൾ ചിത്രം ലേലത്തിൽ സ്വന്തമാക്കിയത് .
ലഭിച്ച തുക ഇന്ദുചൂഢന്‍ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും .

ഗവർണർക്കെതിരേ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് വൻതുക

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തര്‍ക്കങ്ങളിൽ കേസ് നടത്താന്‍ സര്‍വകലാശാല ഫണ്ടില്‍ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് വൻ തുകകളെന്ന റിപ്പോർട്ട് പുറത്തുവന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് കണ്ണൂര്‍, കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം, ശ്രീനാരായണ വിസിമാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്.

മുന്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേസ് നടത്താന്‍ കൂടുതല്‍ പണം ചെലവഴിച്ചത്- 69 ലക്ഷം രൂപ. മുന്‍ കുഫോസ് വിസി ഡോ. റിജി ജോണ്‍ 36 ലക്ഷം രൂപയും ചെലവാക്കി. കാലിക്കറ്റ് മുന്‍ വിസി ഡോ. എം.കെ. ജയരാജിന് നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് കേസിന് ചെലവായ തുക. യൂനിവേഴ്സിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കിയാണ് ജയരാജ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കേസ് നടത്തിപ്പിനു വേണ്ടി ചുതലപ്പെടുത്തിയത്.

ഗോപിനാഥ് രവീന്ദ്രനും റിജി ജോണിനും തുക ചെലവായതും സമാന രീതിയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതോടയാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിനു വേണ്ടിയാണ് ഇരുവരും ഭീമമായ തുക ചെലവഴിച്ചത്.

2022ലാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി സിമാരും ഗവര്‍ണരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല ഉള്‍പ്പടെയുള്ള സര്‍വകലാശാലകളിലെ വി സിമാരെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്നങ്ങള്‍ക്ക് ആധാരം.

ഇതിനു പിന്നാലെ വി സിമാര്‍ കോടതിയെ സമീപിച്ചു. കേസില്‍ വിസിമാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, ചെലവായ തുക വി സിമാരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

ആലപ്പുഴ: വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. അനില്‍ ഭഗവാന്‍ പഗാരെയാണ് പിടിയിലായത്. നാസിക്കില്‍ ഗ്ലോബല്‍ മൊബിലിറ്റി എന്ന സ്ഥാപനം നടത്തുകയും വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു നിരവധി ആളുകളുടെ അടുത്തു നിന്നും പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
രാമങ്കരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീറാംപൂരിനടുത്തുള്ള പൊങ്കല്‍വസ്തി എന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019-20 കാലഘട്ടത്തില്‍ ഗോവയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാമങ്കരി ഇന്‍സ്‌പെക്ടര്‍ പ്രദീപ്. ജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷൈലകുമാര്‍, എഎസ്‌ഐമാരായ പ്രേംജിത്ത്, റിജോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും; ദേവദൂതൻ 4K മികവോടെ റീറിലീസിന്

മോഹൻലാലിൻ്റെ അണ്ടർറേറ്റഡ് ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തുകയാണ്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും,

വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു.ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ. ജെ. യേശുദാസ്, ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ് .കെ. മാരാർ, അറ്റ്മോസ് മിക്സ്‌:

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട: കെ.എസ്.യു

തിരുവനന്തപുരം:പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയാറാകണം.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ തത്കാലം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സജി ചെറിയാനും, വി.ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാരാണ്.

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

കൊട്ടാരക്കരയില്‍ ഭാര്യയ്ക്കും അമ്മയ്ക്കും അമിത അളവില്‍ ഗുളിക നല്‍കിയ ശേഷം മധ്യവയസ്‌ക്കന്‍ ഗുളിക കഴിച്ച് മരിച്ചു

കൊട്ടാരക്കര: മാനസിക രോഗിയായ മധ്യവയസ്‌ക്കന്‍ ഭാര്യയ്ക്കും മാതാവിനും ഗുളിക അമിതമായി നല്‍കിയ ശേഷം ഗുളിക കഴിച്ച് മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കെ.എസ്. നഗറില്‍ ബി 144 അഭിരാം ഭവനില്‍ രാമചന്ദ്രന്‍ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), അമ്മ കമലമ്മ (72) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഗിരിജാകുമാരിയും അമ്മ കമലമ്മയും ഉച്ചഭക്ഷണം കഴിക്കുന്ന സമയം മീന്‍ കറിയില്‍ രാമചന്ദ്രന്‍ മാനസിക രോഗത്തിന് കഴിച്ചു കൊണ്ടിരുന്ന 6 ഗുളിക ഇട്ടിരുന്നു. മീന്‍കറിയില്‍ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു.
അല്‍പ സമയത്തിന് ശേഷം ഇരുവരും ബോധരഹിതരായി. ഗിരിജയുടെ മകന്‍ അഭിരാം ചന്ദനത്തോപ്പ് ഐടിഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇരുവരും ബോധമില്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. ചെറുതായി ബോധംവന്ന ഗിരിജ മകനോട് വിവരം പറഞ്ഞു. സാധാരണ ഉറങ്ങുന്നതുപോലെ രാമചന്ദ്രന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാളും ഗുളിക കഴിച്ചെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. ഉടന്‍ തന്നെ അഭിരാം നാട്ടുകാരെ വിളിച്ചുവരുത്തി. ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടെയും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാമചന്ദ്രന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പ്രസ്താവന;മന്ത്രി സജി ചെറിയാനെ തള്ളി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ വിദ്യഭ്യാസ നിലവാരത്തെ സംബന്ധിച്ചുണ്ടായ മന്ത്രി സജി ചെറിയാന്റെ വിമർശനത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്താം ക്ലാസ് ജയിച്ചവരിൽ പല വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമർശനം വസ്തുത വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി. അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പത്രകുറിപ്പിൽ വ്യക്തമാക്കി.

മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാണെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സി പി എം ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികളിലും രൂക്ഷ വിമർശനം

ആലപ്പുഴ / കോട്ടയം:
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലികൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ലെന്നും ഹരിപ്പാടും കായംകുളത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വെള്ളാപ്പള്ളിക്കെതിരെ എ.എം. ആരിഫ് വിമർശനം ഉന്നയിച്ചു. വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡിയെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എ.എം. ആരിഫ് ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.

ജി.സുധാകരന്‍റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി. സുധാകരന്‍റെ പേര് പറയാതെയായിരുന്നു വിമർശനം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്. ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ല . മുതിർന്ന നേതാക്കൾക്ക് വാക്കുകൾ പിഴച്ചുകൂട, മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുതെന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമർശനമുയർന്നു. നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായി. മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയ്ക്ക് കാരണമായി, പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ല, മന്ത്രിമാരുടെ പ്രകടനം മികച്ചതായിരുന്നില്ല, സ്ഥാനാർഥി നിർണയം പാളി തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.

മുന്നണി മാറണോ എന്ന് പറയേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്, ബിനോയ് വിശ്വം

തിരുവനന്തപുരം. യു.ഡി.എഫിൽ പോകണമെന്ന് അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.എന്നാൽ നിലവിൽ
അങ്ങനെയൊരു സാഹചര്യമില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും ബിനോയ്‌ വിശ്വം
വ്യക്തമാക്കി.അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകൾ
ചെങ്കൊടിക്ക് അപമാനമെന്നു വിലപിക്കുന്ന
ബിനോയ്‌ വിശ്വം മുന്നണി വിട്ടു പുറത്തു വരണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചു.

സി.പി.ഐ മുന്നണി വിട്ടു യുഡിഎഫിന്റെ ഭാഗമാകണമെന്ന അഭിപ്രായം ചില ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു.
ഇക്കാര്യത്തിലുള്ള പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.പാർട്ടി അംഗങ്ങൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും,നിലപാട് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് ആണെന്ന് ബിനോയ്‌ വിശ്വം

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോൻ ആണ്.ഇഎംഎസ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൻറെതായ മഹത്വം ഉണ്ട്.പക്ഷേ ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.ശൈലി മാറ്റം അടക്കമുള്ള വിമർശനങ്ങൾ പഠിക്കുകയും വേണമെങ്കിൽ മുഖ്യമന്ത്രി തിരുത്തുകയും ചെയ്യുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.എൽഡിഎഫിന് നേതൃത്വം നൽകാൻ സി.പി.ഐ.എമ്മിന് അർഹതയില്ലെന്ന് സിപിഐ തിരിച്ചറിയണമെന്നും മുന്നണി വിട്ട അവർ പുറത്തുവരണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സനും വാർത്താകുറിപ്പിലൂടെ
പ്രതികരിച്ചു.

വയോധിക വീടിനുമുന്നിൽ രക്തംവാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം .ബാലരാമപുരം വെടിവെച്ചാൽകോവിലിൽ വയോധികയെ വീടിനുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. വെടിവച്ചാൻകോവിൽ മേടവിള സ്വദേശിനി ഗോമതിയാണ് മരിച്ചത്. 80 വയസ്സുകാരിയായ ഇവർ വീടിനുമുന്നിൽ രക്തം വാർന്ന് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത് സമീപത്തെ വ്യാപാരിയാണ്. വർഷങ്ങളായി ഇവർ ഇവിടെ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മോഷ്ടാക്കൾ അക്രമിച്ച് കൊലപ്പെടുത്തിയതണോ കാൽവഴുതി വീണതാണോ എന്ന അന്വേഷത്തിലാണ് പൊലീസ്. ഇവരുടെ ഭർത്താവും ഒരു മകനും നേരത്തെ അപകടത്തിൽ മരിച്ചതാണ്