Home Blog Page 2290

വീടിന്റെ പ്രധാന വാതിൽ മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ച് ചേർത്ത് തുടച്ച് വൃത്തിയാക്കൂ വയ്ക്കൂ, ലക്ഷ്മി അവിടെ കുടിയിരിക്കും

വീട്ടിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പ്രധാന വാതിൽ. പ്രധാന വാതിൽ പരിപാലിക്കുന്നതിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ അവിടെ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.

ആഴ്ചയിലൊരിക്കലെങ്കിലും മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ചു ചേർത്ത് കട്ടിളയും വാതിലും തുടച്ചു വൃത്തിയായ്ക്കുക.
വിശേഷാവസരങ്ങളിൽ മാവില , ആലില എന്നിവ കൊണ്ട് തോരണം ഇടുക. സ്വസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാൽ സ്വസ്തിക് ചിഹ്നം പ്രധാന വാതിലിൽ ആലേഖനം ചെയ്യുകയോ തൂക്കിയിടുകയോ ചെയ്യുന്നത് നല്ലതാണ്.
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക. ഇതിൽ നിന്നുള്ള ശബ്ദം വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറക്കാൻ സഹായിക്കും.
പ്രധാന വാതിലിനു നേരെയായി തൂണുകളോ വൃക്ഷങ്ങളോ മറ്റൊരു വീടിന്റെ വാതിലോ വരാൻ പാടില്ല.
പ്രധാനവാതിലിനു മുകളിലായി പുറത്തേക്കു അഭിമുഖമായി മഹാവിഷ്ണുവിന്റെ ചിത്രം വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടില്ല എന്നാണ് വിശ്വാസം.

വീടിന്റെ മറ്റു വാതിലുകളെക്കാൾ വലുതായിരിക്കണം പ്രധാന വാതിൽ. കഴിവതും ഈടുള്ളതും ഒരേ ഗണത്തിൽപ്പെട്ട മരമുപയോഗിച്ചു വേണം പ്രധാനവാതിൽ നിർമ്മിക്കാൻ. പഴയതും പുനരുപയോഗിക്കുന്നതുമായ തടികൾ പാടില്ല.
വാതിലിനടുത്തായി ഷൂ റാക്ക് സ്ഥാപിക്കരുത്.

പുറത്തുനിന്നു പ്രവേശിക്കുമ്പോൾ പ്രധാന വാതിലിനു അഭിമുഖമായി കണ്ണാടി സ്ഥാപിക്കരുത് . ഇവിടെ കുടുംബചിത്രം വയ്ക്കാവുന്നതാണ്.
ഗൃഹമധ്യത്തിലായോ പുരയിടത്തിന്റെ മധ്യത്തിലായോ പ്രധാന വാതിൽ വരരുത്. പ്രധാന വാതിലിനടുത്തായി തൂത്തുകൂട്ടി വച്ച് വാരിക്കളയുന്നതു ഒഴിവാക്കുക.
പ്രധാനവാതിലിനടുത്തായി അഷ്ടഗന്ധം,അഗർബത്തികൾ എന്നിവ പുകയ്ക്കുന്നതു നന്ന്. എന്നാലിവ കത്തിക്കഴിയുമ്പോഴുള്ള ചാരം യഥാസമയം നീക്കം ചെയ്യണം
പഞ്ചശിരസ്ഥാപനം പ്രധാനവാതിലിനടുത്താവുന്നത്‌ ഉത്തമമാണ്. പ്രധാന വാതിലിന്റെ തടി ദ്രവിക്കുകയോ ചിതലരിക്കുകയോ വിണ്ടുകീറുകയോ ചെയ്‌താൽ മാറ്റി സ്ഥാപിക്കേണ്ടതാണ്.

‘തയ്‌വാനിൽനിന്ന് ഹിസ്ബുല്ല വാങ്ങിയത് 5,000 പേജർ; ഓരോന്നിലും മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്ഫോടകവസ്തു’

ജെറുസലം: ലെബനനെ ഞെട്ടിച്ച സ്ഫോടനത്തിൽ‌ മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഓർഡർ ചെയ്ത 5,000 തയ്‌വാൻ നിർമിത പേജറുകളിൽ ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് ചെറിയ അളവിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി വിവരം. ലെബനനിലുടനീളം ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. 11 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5,000 പേജറുകളാണ് ഹിസ്ബുല്ല ഗ്രൂപ്പ് ഓർഡർ ചെയ്തത്. ഈ വർ‌ഷം ആദ്യം തന്നെ ഇത് ലബനനിൽ എത്തിച്ചിരുന്നു. തായ്‌പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാൻഡ് ഉപയോഗിക്കാൻ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ നിർമിച്ചതെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിങ്- കുവാങ് പറഞ്ഞു. ‘‘ഉൽപന്നം ഞങ്ങളുടേതല്ല. അതിൽ ഞങ്ങളുടെ ബ്രാൻഡ് ഉണ്ടായിരുന്നു എന്നു മാത്രം’’– ഉപകരണങ്ങൾ നിർമിച്ച കമ്പനിയുടെ പേര് പറയാതെ അദ്ദേഹം പ്രതികരിച്ചു.

ഇസ്രയേലിന്റെ ലൊക്കേഷൻ ട്രാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാർഗമായ പേജറുകൾ ഉപയോഗിക്കുന്നത്. ‘‘മൊസാദ് പേജറുകൾക്കുള്ളിൽ ഒരു ബോർഡ് കുത്തിവച്ചിട്ടുണ്ട്. അതിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നു. ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്കാനറോ ഉപയോഗിച്ച് പോലും കണ്ടെത്താനാകില്ല’’ – വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്ഫോടകവസ്തുക്കൾ സജീവമാക്കാൻ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകൾ പൊട്ടിത്തെറിച്ചത് എന്നാണു സൂചന.

പുതിയ പേജറുകളിൽ 3 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. മാസങ്ങളോളം ഹിസ്ബുല്ല ഗ്രൂപ്പിനു ഇത് കണ്ടെത്താൻ സാധിച്ചില്ല. ഹിസ്ബുല്ല നേരിടുന്ന ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമായിരിക്കും ഇതെന്ന് യുഎസ് സർക്കാരിന്റെ മിഡിൽ ഈസ്റ്റിലെ മുൻ ഡെപ്യൂട്ടി നാഷണൽ ഇന്റലിജൻസ് ഓഫിസർ ജോനാഥൻ പാനിക്കോഫ് പറഞ്ഞു.

ഫെബ്രുവരിയിൽ ഇന്റലിജൻസ് തലത്തിലെ വിടവുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഹിസ്ബുല്ല പദ്ധതി തയാറാക്കിയിരുന്നു. ഫോണുകൾ ഇസ്രയേലി ചാരന്മാരേക്കാൾ അപകടകരമാണെന്നും അവ തകർക്കുകയോ കുഴിച്ചിടുകയോ ഇരുമ്പുപെട്ടിയിൽ പൂട്ടുകയോ ചെയ്യണമെന്ന് ഫെബ്രുവരി 13ന് ടെലിവിഷൻ പ്രസംഗത്തിൽ ഹിസ്ബുല്ല ഗ്രൂപ്പ് സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല കർശനമായി താക്കീത് ചെയ്തിരുന്നു. ഇതിനുപകരമായാണ് പേജറുകൾ‌ വിതരണം ചെയ്തത്.

സ്ഫോടനത്തിൽ നിരവധി ഹിസ്ബുല്ല അംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പേജറുകൾ സൂക്ഷിക്കാൻ സാധ്യതയുള്ള ഇടുപ്പിലാണ് വലിയ തോതിലുള്ള പരുക്കുകൾ സംഭവിച്ചത്. ചിലരുടെ വിരലുകളും നഷ്ടമായി..

യുവാവ് റോഡരികിൽ മരിച്ചനിലയിൽ; വിദേശത്തുനിന്നെത്തിയത് കഴിഞ്ഞയാഴ്ച

വടകര: കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ 5.30നു പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി–വടകര റോഡിൽ മുക്കടത്തും വയലിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ സമീപം ഒരാൾ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ആംബുലൻസ് എത്തി വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതീഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്

വീടാക്രമിച്ച് 30കാരിയെ തട്ടിക്കൊണ്ടുപോയി, ഭാര്യയെന്ന് അവകാശവാദം; ഒപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടി, വിരൽ അറ്റു

ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വേഴപ്ര പുതുപ്പറമ്പിൽ ബൈജു(37)വിനാണു തലയ്ക്കും പുറത്തും തോളിലും കൈയ്ക്കും വെട്ടേറ്റത്. ബൈജുവിന്റെ ഒരു വിരൽ അറ്റുപോയി.

ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയേയും തട്ടിക്കൊണ്ടുപോയ ആളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ ആര്യാട് സ്വദേശി സുബിനാണ് (35) ആക്രമണം നടത്തിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ഭാര്യയാണെന്ന് സുബിന്‍ അവകാശപ്പെടുന്ന 30 വയസ്സുകാരിയായ വേഴപ്ര സ്വദേശിനി, സുബിന്റെ ഉപദ്രവം സഹിക്കാനാകാതെ മാസങ്ങളായി വേഴപ്രയിൽ സഹോദരിക്കൊപ്പം താമസിക്കുകയായിരുന്നു. സുബിൻ പല തവണ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിൽ സമീപവാസിയായ പുതുപ്പറമ്പിൽ ബൈജുവുമായി യുവതി സൗഹൃദത്തിലായി. 12 ദിവസം മുൻപ് ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞു സുബിൻ ഇന്നലെ രാത്രി പാടശേഖരത്തിനു നടുവിലുള്ള ബൈജുവിന്റെ വീട്ടിൽ വെള്ളക്കെട്ടിലൂടെ എത്തി.

വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് അടുക്കളവാതിൽ കുത്തിത്തുറന്ന ശേഷം അവിടെയുണ്ടായിരുന്ന യുവതിയെ വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണു ബൈജുവിന്റെ വിരൽ അറ്റത്. തുടർന്നു സുബിൻ ബൈജുവിനെ പല തവണ വെട്ടിയ ശേഷം യുവതിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് സുബിൻ യുവതിയുടെ സഹോദരിയുടെ വീട്ടിലെത്തി വടിവാൾ കാട്ടി വസ്ത്രം വാങ്ങുകയും യുവതിയെ അതു ധരിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തു. നാട്ടുകാരും പൊലീസും തിരഞ്ഞെങ്കിലും യുവതിയെയും സുബിനെയും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭാ–നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.

ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തെരഞ്ഞെടുപ്പു നടത്തുമ്പോൾ, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണു സമിതിയുടെ നിർദേശം. 2029 മുതൽ ഒറ്റത്തെരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല. അതേസമയം, 2029 ൽ ഇതു നടപ്പാക്കുകയാണെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങും.

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. എന്നാൽ, തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിലെ മറ്റു ശുപാർശകൾ:

∙ ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർ‍ഡും വേണം.
∙ നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം.
∙ കണക്കെടുപ്പു നടത്തി വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും ലഭ്യത, സുരക്ഷാസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.

കൊല്ലമോ…? കോഴിക്കോടോ…?….പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കലാശ പോരാട്ടം ഇന്ന്

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ കലാശ പോരാട്ടത്തില്‍ ഇന്ന് കൊല്ലവും കാലിക്കറ്റും ഏറ്റുമുട്ടും. വൈകീട്ട് 6.45 മുതല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഏരീസ് കൊല്ലം സെയ്ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും കാഴ്ചവച്ചത്. ഒന്നാം സെമിയില്‍ കാലിക്കറ്റ് ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. കൊല്ലം രണ്ടാം സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി.
ഒന്നാം സെമിയില്‍ കാലിക്കറ്റ് 18 റണ്‍സിനും രണ്ടാം സെമിയില്‍ കൊല്ലം 16 റണ്‍സിനുമാണ് ജയിച്ചത്.

ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥി വിനോദയാത്രക്കിടെ മുങ്ങിമരിച്ചു

ശൂരനാട് വടക്ക് . പഞ്ചായത്ത് മുന്‍ അംഗം തെക്കേമുറി പതാരത്ത് കിഴക്കതില്‍ തെക്കേപ്പുര ഹാരീസിന്‍റെ മകൻ ഹാറൂണ്‍ (20)ആണ് മരിച്ചത്. വിനോദ യാത്രക്ക് ഇടെ ഈരാറ്റുപേട്ടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങി ഒഴുക്കില്‍ പെടുകയായിരുന്നു. ആറ്റില്‍ നിന്നും വീണ്ടെടുത്ത മൃതദേഹം പാല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.

ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംങിലെ വിദ്യാര്‍ഥിയാണ്. ഹസീനയാണ് മാതാവ്. സഹോദരി. ഹനാന്‍

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി.അപകട സമയത്ത് വാഹനത്തിൻ്റെ ഇൻഷുറൻസ് ഇല്ലായിരുന്നു. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ ചാനലിനോട് പ്രതികരിച്ചു

കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോൾ ദാരുണമായി കൊല്ലപ്പെട്ടത്.അപകടത്തിൽ പെടുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയു ന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുo. പഴുതടച്ച അന്വേഷണമാകും പോലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ചാനലിനോട് പറഞ്ഞു.

അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗ പ്പള്ളി പൊലീസ് കേസെടുത്തത്.

സര്‍വീസിന് എത്തിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കോഴിക്കോട്. മുക്കത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സര്‍വീസിന് എത്തിച്ച ഫോൺ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഒരാഴ്ച്ചയായി ഫോണിന്‍റെ ബാറ്ററി തകരായിരുന്നെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിച്ച് വരികയായിരുന്നു. ഫോൺ ശരിയാക്കാനായി തുറന്നതോടെയാണ് തീപിടിച്ചത്. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശുപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം.എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശിപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. മൂന്ന് ഐപിഎസുകാർക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയ്ക്കും അനുമതിയില്ല. വിജിലൻസ് അന്വേഷണം വഹിക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്
എന്നാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആറു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. മന്ത്രിസഭയുടെ കൂടെ അഭിപ്രായം പരിഗണിച്ചു അന്വേഷണത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപി അമ്മ അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേ സമയം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിജിപിയുടെ ശുപാർശയിലും സർക്കാർ ഇത് വരെ നടപടി എടുത്തിട്ടില്ല.ഡിജിപിയോട് ആലോചിക്കാതെ ഓയൂർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ് പി കെ എം സാബു മാമി കേസിൽ എഡിജിപി എംആർ അജിത് കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മലപ്പുറം എസ്പി ആയിരുന്ന എസ് ശശിധരനും കോഴിക്കോട് കമ്മീഷണർ ടി നാരായണനും എതിരെ നടപടിക്കായിരുന്നു ഡിജിപിയുടെ ശുപാർശ.