ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലിന്‍റെയും ഡോ.ശ്രീക്കുട്ടിയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും . കൊലപാതകം അല്ല അപകട മരണം മാത്രമാണ് സംഭവിച്ചതെന്നാണ് പ്രതികളുടെ വാദം . എന്നാൽ മനപൂർവ്വമാണ് പ്രതികൾ യുവതിയുടെ ശരീരത്തിൽ കൂടി വാഹനം കയറ്റിയിറക്കിയതെന്നും അതിന് സാക്ഷി മൊഴികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും . പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും
അമീബിക് മസ്തിഷ്ക ജ്വരം , ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂര്‍. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസറഗോഡ് ചട്ടഞ്ചാൽ സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കാസറഗോഡ് ജനറൽ ആശുപത്രിയിലും, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു. യുവാവിന്റെ സംസ്കാരം പിന്നീട് നടക്കും.
അന്തർ സംസ്ഥാന സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തൊടുപുഴ. കരിങ്കുന്നത്ത് അന്തർ സംസ്ഥാന സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഒളമറ്റം പൊന്നന്താനം തടത്തിൽ സന്തോഷിന്റെ മകൻ ടി എസ് ആൽബർട്ടാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി എബിൻ ജോബിക്ക് ഗുരുതര പരുക്കേറ്റു. എബിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഞായര്‍ രാത്രി എട്ട് മണിയോടെ കരിങ്കുന്നം പുത്തൻപള്ളിയിലാണ് അപകടം നടന്നത്. പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ എത്തിയ ബസും കൂട്ടിയിടിക്കുകയായിരുന്നു
പൊള്ളലേറ്റാല്‍ ഉപ്പു തേക്കല്‍ വിദ്യ പരീക്ഷിക്കണോ….
പൊള്ളലേറ്റാല്‍ പലരുടെയും മരുന്നുകളിലൊന്നാണ് ഉപ്പു തേക്കല്‍… പൊള്ളിയ സ്ഥലത്ത് എന്തെല്ലാം പുരട്ടണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം.
മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് എന്നതിനാല്‍ ശ്രുശ്രൂഷ കരുതി തന്നെയാവണം.
മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത ശേഷം ഉപ്പ് പുരട്ടാവുന്നതാണ്. വെറുതെ ഉപ്പ് തേക്കുന്നതിന് പകരം അല്‍പം ഐസ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയ ശേഷം ചെറിയ കോട്ടണ്‍ തുണിക്കഷ്ണം ഇതില്‍ മുക്കി മുറിവുള്ള സ്ഥലത്ത് പതുക്കെ തേക്കാവുന്നതാണ്. ഉപ്പ് നേരിട്ട് പ്രയോഗിക്കുമ്പോഴുള്ള നീറ്റലും ഇതുകൊണ്ട് ഒഴിവാക്കാം.
ഉപ്പ് കലക്കിയ ഇളം ചൂടുള്ള വെള്ളത്തില്‍ പൊള്ളിയ ഭാഗം പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുന്നത് തൊലി വീര്‍ത്ത് വരുന്നത് ചെറുക്കും. വേദന ശമിക്കാനും ഇത് സഹായകമാണ്.
പൊടിക്കാത്ത ഉപ്പ് പൊള്ളിയ മുറിവില്‍ നേരിട്ട് തേക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. മൂര്‍ച്ചയേറിയ ഉപ്പ് തരികള്‍ മുറിവിലുരഞ്ഞ് അടര്‍ന്ന് നില്‍ക്കുന്ന തൊലിയിളകിപ്പോരാനും നീറ്റലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയാണെങ്കില്‍ ഉപ്പു കല്ലുകളും ഉപയോഗിക്കാം.
പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ ചില പൊടിക്കൈകള്‍
വീടിനകത്തെ പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ വീട്ടിലുള്ള ചില കാര്യങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഇനി ഈസിയായി അവയുടെ ശല്യം നമുക്ക് ഇല്ലാതാക്കാം. ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു….
കറുവപ്പട്ട പൊടി
കറികള്‍ക്ക് നല്ല മണവും രുചിയും ലഭിക്കാന്‍ പലരും കറുവപ്പട്ട ഇടാറുണ്ട്. പക്ഷെ ഇതേ കറുവാപ്പട്ടയുടെ പൊടി ഉപയോ?ഗിച്ചാല്‍ ഉറുമ്പുകളെ തുരത്താന്‍ കഴിയും. കാരണം ഇതിന്റെ മണം തന്നെയാണ്. പാറ്റകള്‍ക്കും കറുവപ്പട്ടയുടെ മണം സഹിക്കാന്‍ പറ്റില്ല. അടുക്കളയിലും, വീടിന്റെ ക്ലോസറ്റുകളുടെ കോണുകള്‍, വാതിലിന്റെ മൂലകള്‍, വാതില്‍ ഉമ്മരപ്പടി, ജനലിന്റെ മൂല, അടുക്കളയുടെ മൂല എന്നിവയില്‍ എല്ലാ അല്‍പ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ?ഗുണം ചെയ്യും. ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഈ ട്രിക്ക് പിന്തുടരുക. ഈ കറുവപ്പട്ടയുടെ പ്രഭാവം അധികകാലം നിലനില്‍ക്കാത്തതിനാല്‍, വീട് വൃത്തിയാക്കിയ ശേഷം ഇത് തളിക്കണം. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ, ഇവ രണ്ടും ഒഴിഞ്ഞ് പോകും.
കുരുമുളക്
വീടിനുള്ളില്‍ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി വിതറുക. പ്രത്യേകിച്ച് അടുക്കളയില്‍ ഉറുമ്പും പാറ്റയും കൂടുതലായതിനാല്‍ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പാറ്റയും ഉറുമ്പും നിങ്ങളുടെ വീട്ടിലേക്ക് വരില്ല. കാരണം ഈ കുരുമുളകുപൊടിയുടെ മണം വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ കുരുമുളക് പൊടി വിതറിയാല്‍ ഇത്തരം ജീവികള്‍ക്ക് അധികം നേരം ഇത് സഹിക്കാന്‍ പറ്റില്ല.
നാരങ്ങാനീര്
ഒരു ചെറിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് കലര്‍ത്തി, ഈ നാരങ്ങാനീര് കലക്കിയ വെള്ളം ഉറുമ്പുകള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാല്‍ ഉറുമ്പുകള്‍ക്ക് അധിക നേരം ഇത് സഹിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറുമ്പുകളുടെ ശല്യം ഇല്ലാതാക്കാന്‍ കഴിയും.
കര്‍പ്പൂരം
മൂന്ന്നാല് കര്‍പ്പൂര ഗുളികകള്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിനുശേഷം ഈ വെള്ളം പാറ്റകള്‍ വരുന്ന സ്ഥലങ്ങളില്‍ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താന്‍ ഇത് ഏറെ നല്ലതാണ്. വളരെ ചിലവകുറഞ്ഞത് ആയതുകൊണ്ട് തന്നെ ഇത് വളരെ ഫലപ്രദവുമാണ്.
വലതുകോട്ട പൊളിച്ച് അനുര കുമാര, ചുവന്ന് തുടുത്ത് ശ്രീലങ്ക, ഇടതുനേതാവ് പ്രസിഡന്റ് പദവിയിൽ
കൊളംബോ: ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. 2019 ൽ വലതുപക്ഷ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെ അധികാരത്തിലെത്തി, രണ്ടര വർഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വെറും രണ്ട് വർഷത്തിനുള്ളിൽ ശ്രീലങ്ക തീവ്ര വലത്തുനിന്ന് തീവ്ര ഇടത്തേക്ക് മാറിയതും ശ്രദ്ധേയമായി. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.
രാജ്യാന്തര തുറമുഖത്ത് ഒരേ സമയം രണ്ടു കപ്പലുകൾ; അടുത്ത രണ്ടാഴ്ച തുടർച്ചയായി കപ്പലുകൾ എത്തുമെന്ന് വിവരം
വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി ഒരേ സമയം രണ്ടു കണ്ടെയ്നറുകൾ തങ്ങിയത് ശ്രദ്ധേയമായി. എംഎസ്‌സി തവിഷി എന്ന് കണ്ടയ്നൽ ബർത്തിൽ തുടരുകയാണ്. ഇതിനു പുറമെ എംഎസ്‌സി ഐറ ഇന്നലെ വൈകിട്ട് എത്തി. അടുത്ത രണ്ടാഴ്ചകളിൽ ഇവിടേക്ക് തുടർച്ചയായി കപ്പലുകൾ എത്തുമെന്നാണ് വിവരം.
ലോകോത്തര ഷിപ്പിങ് കമ്പനി എംഎസ്‌സി ഇവിടേക്ക് കപ്പലുകളുടെ വലിയ നിര തന്നെ ഒരുക്കുന്നതായാണ് സൂചന.ട്രയൽ റൺ ആയതിനാൽ തിരക്കു കൂട്ടാതെയും കുറ്റമറ്റ രീതിയിലുമുള്ള കണ്ടെയ്നർ നീക്കത്തിനാണ് തുറമുഖ അധികൃതരുടെ ശ്രമം.ഇതുവരെ അടുത്തതിൽ നീളം കൂടിയ കണ്ടെയ്നർ ഭീമൻ എംഎസ്‌സി അന്ന അടുത്ത ആഴ്ച ഇവിടെ എത്തുകയാണ്.
399.9 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമാണ് എംഎസ്‌സി അന്നയ്ക്കുള്ളത്. കഴിഞ്ഞ 13ന് ഇവിടെ എത്തിയ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റ് ആയിരുന്നു ഇവിടെ ഇതുവരെ അടുത്തതിൽ ഭീമൻ. നീളം 399 മീറ്റർ. എംഎസ്‌സി അന്നയെ കൂടാതെ 25ന് എംഎസ്‌സി പലേർമോ എന്ന കണ്ടെയ്നറും എത്തും.
മോഹൻ ഭഗവത് ഉത്തരം നൽകണം, മോദിയുടെ പ്രായത്തിലടക്കം ജൻകീഅദാലത്തിൽ ചോദ്യങ്ങളുമായി കെജ്രിവാൾ
ന്യൂഡൽഹി: രാജിവെച്ചതിന് ശേഷം ഡൽഹിയിൽ നടത്തിയ ആദ്യ പൊതുപരിപാടിയിൽ ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചും അരവിന്ദ് കെജ്രിവാൾ രംഗത്ത്. ബിജെപിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു.
മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആർഎസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാൽ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹൻ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാൾ ചോദിച്ചു. ജനാധിപത്യം തർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാൾ ആരോപിച്ചു. പാർട്ടിയുടെ തുടക്കക്കാലത്തെ രീതികളിൽ നിന്ന് നേതാക്കൾ മാറിയിട്ടില്ലെന്ന സന്ദേശം നൽകാനാണ് കെജ്രിവാൾ ഇന്ന് ശ്രമിച്ചത്. അഴിമതി നടത്തിയിട്ടില്ലെന്നും സാധാരണക്കാരനൊപ്പമാണെന്നും കെജ്രിവാൾ പ്രസംഗത്തിൽ ആവർത്തിച്ചു. മദ്യനയ അഴിമതി മധ്യവർഗ്ഗ വോട്ടുകൾ അകറ്റി എന്നത് മനസിലാക്കിയുള്ള പ്രചാരണങ്ങൾക്ക് ആണ് കെജ്രിവാൾ ഇന്ന് തുടക്കമിട്ടത്. ജന്തർമന്തറിൽ കെജ്രിവാളിന്‍റെ ജൻകീഅദാലത്തിന് എത്തിയത് ആയിരങ്ങളാണ്. വരുംദിവസങ്ങളിൽ കൂടുതൽ പരിപാടികൾക്ക് പാർട്ടി തീരുമാനവുമെടുത്തിട്ടുണ്ട്.








































