തിരുവനന്തപുരം. പൂരം കലക്കല്‍ സംസ്ഥാന പൊലീസ് മേധാവി വിശദ അന്വേഷണത്തിന് ശിപാർശ നൽകി. സർക്കാരിനാണ് നിർദേശം നൽകിയത്. പൂരം അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിനൊപ്പം ശുപാർശയും നൽകിയിരിക്കയാണ്. തുടർനടപടികൾ ഉണ്ടാവണമെന്നും ആവശ്യം. ശിപാർശയിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി
തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം മുടക്കാന്‍ ശ്രമിച്ചെന്ന് പൂരം റിപ്പോർട്ട്. ‘പൊലീസ് നിര്‍ദേശങ്ങള്‍ മനഃപൂർവം അവഗണിച്ചു’. ‘പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതം’. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
പൂരംകലക്കല്‍, വിശദ അന്വേഷണത്തിന് ശുപാർശ
മധ്യ പ്രദേശ്, ഗുജറാത്ത് ട്രെയിൻ അട്ടി മറി ശ്രമം : പ്രതികൾ അറസ്റ്റിൽ
ഭോപാല്‍. മധ്യ പ്രദേശ്, ഗുജറാത്ത് ട്രെയിൻ അട്ടി മറി ശ്രമം : പ്രതികൾ അറസ്റ്റിൽ.രണ്ടു കേസുകളിലും അറസ്റ്റിലായത് റെയിൽവേ ജീവനക്കാർ.
മധ്യപ്രദേശിൽ സൈനിക ട്രെയിനിന് നേരെ യുണ്ടായ സ്ഫോടനത്തിൽ ട്രാക്ക് പട്രോളിംഗ് സ്റ്റാഫ് അറസ്റ്റിൽ.ഡിറ്റണേറ്ററുകൾ മോഷ്ടിച്ച സാബിർ എന്ന ജീവനക്കാരൻ ആണ് അറസ്റ്റിലായത്.ഗുജറാത്തിലെ സൂറത്തിൽ,ട്രെയിൻ പാളം തെറ്റിക്കാൻ ഗൂഢാലോചന നടത്തിയ മൂന്ന് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ.സുബാഷ്, മനീഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.ഫിഷ് പ്ലേറ്റുകൾ ഇളക്കി കളഞ്ഞ സംഭവത്തിൽ ആണ് അറസ്റ്റ്. പ്രശസ്തി നേടുന്നതിനും,രാത്രി പട്രോളിംഗ് തുടരുന്നതിനും വേണ്ടിയാണ് ഫിഷ് പ്ലേറ്റുകൾ ഇളക്കിയതെന്ന് കുറ്റസമ്മതം.
മുൻകൂർ ജാമ്യമാവശ്യപ്പെട്ട് നടൻ സിദ്ധീഖ് നൽകിയ ഹർജിയിൽഹൈക്കോടതി ഇന്ന് വിധി പറയും
കൊച്ചി.ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യമാവശ്യപ്പെട്ട് നടൻ സിദ്ധീഖ് നൽകിയ ഹർജിയിൽ
ഹൈക്കോടതി ഇന്ന് വിധി പറയും.
തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ധീഖിന്റെ ആവശ്യം.വർഷങ്ങൾക്ക് മുൻപ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാൽസംഗ പരാതി ഉണ്ടായിരുന്നില്ല ,അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിയ്ക്ക് പിന്നിൽ , അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ധീഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു . അഡ്വ.ബി രാമൻപിള്ള മുഖേനയാണ് സിദ്ധീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു, 5000 പേർക്ക് പരുക്ക്
ലെബനൻ: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1100ഓളം ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂത്തിലെ ആക്രമണമെന്നാണ് വിവരം
തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തുള്ള ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇസ്രായേലിലെ അഞ്ചിടത്ത് ലെബനനും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ ഇന്ന്
തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ ഇന്ന്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര് മട്ടന്നൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും.എറണാകുളത്ത് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും
കേരളത്തില്‍ ഏഴ് ദിവസം മഴ
മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.കേരള – കർണാടക- തീരങ്ങളിൽ തുടരുന്ന മത്സ്യ ബന്ധന വിലക്ക് നിലനിൽക്കുന്നു.കേരള – കർണാടക- തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നുo സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി
കോഴിക്കോട്.പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്സ് വൺ വിദ്യാർഥി മുഹമ്മദ് സിനാന് മർദനമേറ്റെന്നാണ് പരാതി. മുപ്പത്തോളം വരുന്ന പ്ലസ്സ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് ആരോപണം. പ്ലസ്സ് വൺ വിദ്യാർഥികൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത് ചോദ്യം ചെയ്താണ് മർദനം. സിനാൻ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി
കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത് കൊട്ടാരക്കര സ്വദേശിയും സുഹൃത്തായ യുവതിയും
കോട്ടയം: കൈപ്പുഴമുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത് മഹാരാഷ്ട്രയില്‍ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തും. രാത്രി വെള്ളത്തില്‍ വീണ് മുങ്ങിപ്പോയ കാര്‍ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊട്ടാരക്കര സ്വദേശിയും മഹാരാഷ്ട്ര താനേയില്‍ സ്ഥിര താമസക്കാരനുമായ ജെയിംസ് ജോര്‍ജ് (48) , സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സര്‍ജിയു(27)മാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിങ് ക്യാബില്‍ നിന്നാണ് ഇവര്‍ കാര്‍ വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന്, കുമരകത്ത് ഹൗസ് ബോട്ടില്‍ സര്‍വീസ് നടത്തുന്നതിനാണ് ഇവര്‍ എത്തിയിരുന്നത്.

ഇവിടെ എത്തിയ ശേഷം ഹൗസ് ബോട്ടില്‍ പോകുന്നതിനായി കാര്‍ ആറ്റിറമ്ബിലേയ്ക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കാറിനുള്ളില്‍ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്താണ് രണ്ടു പേരെയും പുറത്ത് എടുത്തത്. അതുകൊണ്ടു തന്നെ കാറിനുള്ളില്‍ മറ്റാരും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്.
ദിശയറിയാതെ കാര്‍ ഓടിച്ച് വെള്ളത്തില്‍ വീണാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. മഹാരാഷ്ട്രയിലെ താനയില്‍ നിന്നും അവധി ആഘോഷിക്കാനും കുമരകം കാണാനുമാണ് ഇരുവരും എത്തിയത്. രണ്ടു പേരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴിയാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
കാറിന്റെ ഉള്ളില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടെത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.
രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂ ഡെൽഹി :
രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെഡി നഡ്ഡ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയരും. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നതെന്നും നഡ്ഡ അറിയിച്ചു
കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98 ശതമാനം വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളേജുകളുടെ എണ്ണം.
ബിഹാറിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും നഡ്ഡ പറഞ്ഞു. 2024 ഓഗസ്റ്റ് 12ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർബംഗയുടെ കാര്യത്തിലുള്ള പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി അറിയിച്ചത്.



































