26.2 C
Kollam
Saturday 20th December, 2025 | 05:53:29 PM
Home Blog Page 2085

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണം, ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ

കൊച്ചി.ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നു വരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലഘട്ടത്തിൽ കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സത്യത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്ക് ഇനിയും കഴിയട്ടെയെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ പറഞ്ഞു.

മലയാള സിനിമയുടെ കീരിക്കാടന് വിട

കാഞ്ഞിരംകുളം. നടൻ മോഹൻരാജിന്‍റെ സംസ്കാരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടിൽ നടന്നു. സിനിമ മേഖലയിലെ സുഹൃത്തുക്കൾ അടക്കം ആയിരങ്ങൾ കാഞ്ഞിരംകുളത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

മലയാള സിനിമയുടെ കീരിക്കാടന് വിട. വൈകിട്ട് അഞ്ച് മണിക്ക് കാഞ്ഞിരംകുളത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ കാഞ്ഞിരംകുളത്തേക്ക് എത്തി. ഇളയ മകൾ കാവ്യ ചിതക്ക് തീകൊളുത്തി.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മോഹൻരാജിന്റെ മരണം. പാർക്കിൻസൺസ് അസുഖ ബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.
1988-ൽ കെ.മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻരാജ് വെള്ളിത്തിരയിലെത്തിയത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം. ഈ കഥാപാത്രത്തിന്റെ പേരിലായിരുന്നു പിന്നീട് അറിയപ്പെട്ടത്. രോഗബാധിതനായതോടെ 2008-നു ശേഷം അഭിനയരംഗത്തുനിന്നു പിൻവാങ്ങാൻ തുടങ്ങി. 2022-ൽ മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

മുംബൈ നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ഞായറാഴ്ച ഉദ്ഘാടനം

മുംബൈ. നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോ ലൈൻ രാജ്യത്തിന് സമർപ്പിക്കുക. ഭൂഗർഭ മെട്രോ ലൈനിൻ്റെ ആദ്യ ഘട്ടമായ പന്ത്രണ്ടര കിലോമീറ്ററാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.

മുംബൈയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ അടിസ്ഥാന വികസന രംഗത്തെ മെഗാ നിർമ്മിതികളിൽ അടുത്തത് തയ്യാർ.മുംബൈയുടെ സ്വന്തം ഭൂഗർഭ മെട്രോ. പേര് അക്വാലൈൻ.

ആരേ കോളനി മുതൽ കൊളാബ വരെയാണ് മുപ്പത്തി മൂന്നര കിലോമീറ്ററാണ് ദൂരം മെട്രോ ലൈൻ 3. അതിന്ർറെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ആരേ കോളനി മുതൽ ബികെസി വരെ പന്ത്രണ്ടര കിലോമീറ്റർ

ആകെ പത്ത് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. റോഡ് മാർഗം ഒരു മണിക്കൂറോളം സമയമെടുക്കുമെങ്കിൽ മെട്രോയിൽ ഈ സമയം വെറും 22 മിനിറ്റായി ചുരുങ്ങും. മണിക്കൂറിൽ 85 കിമോമീറ്റർ വരെയാണ് ട്രെയിനുകളുടെ പരമാവധി വേഗം

ഒൻപത് മെട്രോ ട്രെയിനുകളാണ് അക്വാലൈനിൽ സർവീസ് നടത്തുക. ദിവസം 96 ട്രിപ്പുകൾ. ആറരലക്ഷം യാത്രക്കാരെ വരെയാണ് ഒരു ദിനം പ്രതീക്ഷിക്കുന്നത്.

മെട്രോ ഓടിക്കുന്നവതിനായി 48 ക്യാപ്റ്റൻമാർ തയ്യാറാണ്. ഇതിൽ പത്ത് പേർ വനിതകളും. രാവിലെ ആറര മുതൽ രാത്രി പത്തരവരെയാണ് സർവീസ്

. ഇനി അക്വാലൈനിന് ചെലവിടുന്ന തുകയക്കുറിച്ച് കൂടി പറയാം. ഇരുപത്തി മൂവായിരം കോടി ചെലവ് പ്രതീക്ഷിച്ചാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ ഇന്ന് ചെലവ് മുപ്പത്തി ഏഴായിരവും കടന്നു. അക്വാലൈന്ർറെ രണ്ടാം ഘട്ടം അടുത്ത മാർച്ചോടെ പ്രവർത്തനം തുടങ്ങും.

നിലവിലുള്ള മെട്രോ ലൈനുകൾക്കൊപ്പം അക്വാലൈൻ കൂടി തയ്യാറാവുന്നതോടെ നിരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കാം .യാത്രക്കാരുടെ എണ്ണം കൊണ്ട് സബർബൻ സർവീസിന് മുന്നിൽ മെട്രോ സർവീസ് തീരതമ്യം അർഹിക്കുന്നില്ലെങ്കിലും സജീവമായ മെട്രോ ലൈനുകൾ മുംബൈക്കാരുടെ സ്വപ്നമാണ്.

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു

Cലപ്പുറം.അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി അലി ഹുസനെന്ന റോബിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചിപ്സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന പീഡനം നിലമ്പൂരിൽ നടന്നത്. അതിഥി തൊഴിലാളിയായ ഒറീസാ സ്വദേശി അലി ഹുസൻ അഞ്ചുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ ചിപ്സ് വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് കോട്ടേഴ്സിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി സ്വന്തം ക്വാർട്ടേഴ്സിൽ വച്ച് പീഡനത്തിനിരയാക്കി. അതിഥി തൊഴിലാളികളുടെ മകളായ കുഞ്ഞ് പീഡനത്തിനിരയായി എന്ന വിവരം മാതാവ് തിരിച്ചറിയുകയും അയൽവാസികളെ അറിയിക്കുകയുമായിരുന്നു. പോലീസിൽ വിവരം ലഭിച്ചതോടെ പ്രതിക്കായി തിരച്ചിൽ. രാത്രിയോടെ കോട്ടേഴ്സിന് സമീപമുള്ള ആക്രിക്കടയിൽ ഇരുമ്പ് ഷീറ്റ് മറയ്ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ പരുക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി അലി ഹുസനെ പോക്സോ വകുപ്പുകൾ ചുമത്തി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ബസ്തറില്‍ വൻ മാവോയിസ്റ്റ് വേട്ട 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറില്‍ വൻ മാവോയിസ്റ്റ് വേട്ട. നാരായണ്‍പൂർ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസർവ് ഗാർഡും (DRG) പ്രത്യേക ടാസ്ക് ഫോഴ്സും ചേർന്നാണ് (STF) ഓപ്പറേഷനില്‍ പങ്കെടുത്തത്.

അഭുജ്മാദ് വനമേഖലയില്‍ ഉച്ചയ്‌ക്ക് 12.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാരായണ്‍പൂർ ദന്തേവാട ജില്ലാതിർത്തിയിലാണ് സംഭവം. ആന്റി-നക്സല്‍ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയില്‍ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ-47 റൈഫിളുകളും സെല്‍ഫ് ലോഡിംഗ് റൈഫിളും ഇതില്‍ ഉള്‍പ്പെടും. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.

2024ല്‍ ബസ്തറില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 170ഓളം മാവോയിസ്റ്റുകളെയാണ് ഇതുവരെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS       സിനിമാ സെറ്റിൽ ആനകൾ ഏറ്റ്മുട്ടി;പരിക്കേറ്റ’സാധു’ കാട് കയറി

2024 ഒക്ടോബർ 04 വെളളി 9.10 PM

? കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ ആനകൾ ഏറ്റുമുട്ടി, പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന ഭൂതത്താൻകെട്ട് വനത്തിലേക്ക് ഓടി പോയി

? ആനയുള്ള സ്ഥലം കണ്ടെത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, ആന തിരികെ വരാൻ സാധ്യതയെന്നും വിലയിരുത്തൽ

?കാട് കയറിയ ആനയ്ക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇനി നാളെ

?തെലുങ്ക് ചിത്രത്തിൻ്റെ ചിത്രീകരണത്തിനായാണ് ആനകളെ കൊണ്ട് വന്നത്.

?എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതി മുടക്കം: ഇലക്ടിക്കൽ അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്തു.

?തൃശൂർ മാള ആളൂരിൽ വ്യാജ ചാരയ പ്രതിക്ക് പകരം ഭാര്യ പിതാവിനെ അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി

?ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി 5 വർഷത്തിന് ശേഷം പൊതുവേദിയിൽ

?ഇസ്രായേൽ ഇറാൻ സംഘർഷം ആശങ്കപ്പെടുത്തുന്നതെന്ന് ഇന്ത്യ

ശപഥം പാലിക്കാതെ റാഷിദ് ഖാന്‍….വിവാഹിതനായി

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി. റാഷിദിന്റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹവും ഒരുമിച്ചാണ് നടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബുളിലായിരുന്നു വിവാഹാഘോഷങ്ങള്‍.
കാബൂളിലെ വിവാഹ വേദിയുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. റാഷിദിന്റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. കാബൂളിലെ ഇംപീരിയല്‍ കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍.

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ റാഷിദിന്റെ സഹതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. അഫ്ഗാനിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ റാഷിദ് ഖാന് ആശംസ നേര്‍ന്നു. വധുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അഫ്ഗാന്‍ ലോകകപ്പ് നേടിയതിന് ശേഷം മാത്രമാണ് താന്‍ വിവാഹിതനാവുക എന്ന് റാഷിദ് ഖാന്‍ മുമ്പൊരിക്കല്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

കൊല്ലം: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തോടനുബന്ധിച്ച് 12ന് ക്ഷേത്രവും മൂന്ന് കിലോമിറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളും ഉത്സവമേഖലയായും മദ്യനിരോധിത മേഖലയായും ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

മെഗാ ലോക് അദാലത്ത്

കൊല്ലം: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും ജില്ലയിലെ വിവിധ കോടതികളില്‍ മെഗാ അദാലത്ത് നടത്തി. നിലവിലുള്ള കേസുകളും പുതിയ പരാതികളുമുള്‍പ്പെടെ 349 കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു. വിവിധ കേസുകളില്‍ 6,28,57,674 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. 2452 കേസുകള്‍ പരിഗണിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍ ജില്ലാ ജഡ്ജി ജി.ഗോപകുമാര്‍ നേതൃത്വം വഹിച്ചു.

ന്യൂസ് അറ്റ് നെറ്റ്        BREAKING NEWS പൂരം:എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് സി പി എം

2024 ഒക്ടോബർ 04 വെള്ളി 8.40 pm

?എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകിയേക്കും.

?അന്വേഷണ സംഘം ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നു.

?തൃശൂർ ബി ജെ പി ക്ക് നൽകിയത് കോൺഗ്രസാണെന്നും പൂരം കലക്കിയത് ആർ എസ് എസ് എന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

?തൃശൂർ പൂരത്തിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി

?ഛത്തീസ്ഗഢിലെ നാരായൺപൂരിലെ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.