27.6 C
Kollam
Wednesday 17th December, 2025 | 10:37:46 PM
Home Blog Page 2071

ആര്‍ത്തവം നേരത്തെ വരാന്‍ അദ്ഭുതപാനീയം…

ആര്‍ത്തവം നേരത്തെ വരാനും വൈകിപ്പിയ്ക്കാനുമെല്ലാം മരുന്നുകളെ ആശ്രയിക്കാതെ തികച്ചും നാച്വറലായ വഴികള്‍ പരീക്ഷിയ്ക്കാം. ഇതിന് സഹായിക്കുന്ന പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

ആര്‍ത്തവം നേരത്തെ വരാന്‍ അദ്ഭുതപാനീയം…

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആര്‍ത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗര്‍ഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം. ആര്‍ത്തവം ചിലപ്പോഴെങ്കിലും നേരത്തെ വരാനും വൈകിപ്പിയ്ക്കാനുമെല്ലാം പലരും മരുന്നുകളേയാണ് ആശ്രയിക്കുന്നത്. ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പാനീയത്തെ കുറിച്ചറിയാം.

​ഉലുവ​

ഇതിനായി വേണ്ടത് രണ്ട് കപ്പ് വെള്ളം, ഇഞ്ചി അരിഞ്ഞത്, കറുവാപ്പട്ട, ഉലുവ എന്നിവയാണ് വേണ്ടത്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം വരാന്‍ സഹായിക്കുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഉലുവ. കറുവാപ്പട്ടയും ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇത് ശരീരത്തിന് ചൂട് നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു

​ഇഞ്ചി​

ഇഞ്ചിയ്ക്കും ഏറെ ഗുണങ്ങളുണ്ട്. ഇതിലെ ജിഞ്ചറോളാണ് ഇതിന് ഗുണങ്ങള്‍ നല്‍കുന്നത്. ഭക്ഷണത്തില്‍ സ്ഥിരമായി ഇഞ്ചി ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവായിരിക്കും. ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകള്‍ക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിന്‍ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചിപ്പൊടിയോ അല്ലെങ്കില്‍ ഇഞ്ചി നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുക. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.

​ഇത് തയ്യാറാക്കാന്‍ ​

ഇത് തയ്യാറാക്കാന്‍ രണ്ടു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചത്, ഉലുവ 1 ടേബിള്‍ സ്പൂണ്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ക്കാം. ഇത് ചെറിയ തീയില്‍ തിളപ്പിച്ച് പകുതി വെള്ളമാക്കുക. ഇത് അടച്ച് വച്ച് ചെറുചൂടോടെ അരിച്ചെടുക്കണം. ഇത് കുടിയ്ക്കാം. ഇത് ശരീരത്തിന് ചൂട് നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആര്‍ത്തവം പെട്ടെന്ന് വരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാസമുറ ക്രമമായി വരാനും ഇത് സഹായിക്കുന്നു.

പെരുഞ്ചീരകം​

പെരുഞ്ചീരകം, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തും ആര്‍ത്തവം നേരത്തെ വരാന്‍ സഹായിക്കുന്ന പാനീയമുണ്ടാക്കാം. ഇവയെല്ലാം ചേര്‍ത്ത് രണ്ടു ഗ്ലാസ് വെളളം ഒന്നായി മാറും വരെ തിളപ്പിയ്ക്കാം. ഇത് പിന്നീട് ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. ഈ പാനീയങ്ങള്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവരോ ഗര്‍ഭിണികളോ കുടിയ്ക്കരുത്. ഇതുപോലെ സ്ത്രീജന്യ രോഗങ്ങളുള്ളവരും ഡോക്ടറുടെ അഭിപ്രായം ചോദിച്ച് മാത്രമേ കുടിയ്ക്കാവൂ. അതേ സമയം പിസിഒഡി പോലുളള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവര്‍ക്കും ഇതേറെ നല്ലതാണ്

‘നീ മികച്ച സ്ത്രീയാണ്, കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’; അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ

നിരന്തരം സമൂഹമാധ്യമ ആക്രമണങ്ങൾ നേരിടുന്ന ഗായിക അമൃത സുരേഷിന് പിന്തുണയുമായി മുൻ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ. മുൻ ഭർത്താവ് ബാലയിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും അമ‍ൃത പങ്കുവച്ച കുറിപ്പിനു താഴെ കമന്റിലൂടെയാണ് ഗോപി സുന്ദർ പിന്തുണ പ്രഖ്യാപിച്ചത്.

‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്. ഈ പ്രതികരണം ചർച്ചയായതോടെ നിരവധി പേർ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തി. വേർപിരിഞ്ഞെങ്കിലും അമൃതയും ഗോപി സുന്ദറും തമ്മിൽ ഇപ്പോഴും സൗഹൃദബന്ധമുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നും പരസ്പരബഹുമാനത്തോടെ, പിന്തുണയോടെ ഇരുവരും മുന്നോട്ടു പോകട്ടെയെന്നും ആരാധകർ കുറിക്കുന്നു.

അമൃതയുടെ മകൾ പാപ്പു എന്ന അവന്തിക, അച്ഛൻ ബാലയ്ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. പിന്നാലെ അമൃതയെയും കുടുംബത്തെയും വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തി. ബാലയ്ക്കെതിരെ മുൻ ഡ്രൈവറും അമൃതയുടെ പേഴ്സനൽ അസിസ്റ്റന്റും തുടങ്ങി പലരും വെളിപ്പെടുത്തലുകൾ നടത്തിയതോടെ ചർച്ച മറ്റു തലങ്ങളിലേക്കു നീങ്ങി. പിന്നാലെയാണ് പ്രതികരണക്കുറിപ്പുമായി അമൃത എത്തിയത്. വിമർശകരോട് ശക്തമായ ഭാഷയിൽ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയും പ്രതികരിക്കുകയുണ്ടായി.

കല്യാൺ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപും കാവ്യയും; പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി സൂപ്പർതാരങ്ങൾ

ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യയിൽ താര സംഗമമായി മാറി കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു. ദിലീപും കാവ്യ മാധവനും കുടുംബ സമേതമാണ് എത്തിയത്.

മലയാളത്തിൽ നിന്നും ടൊവിനോ തോമസ്, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും എത്തുകയുണ്ടായി. തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. ടൊവിനോ തോമസിനൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു.

ബോളിവുഡിൽ നിന്ന് കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്.

സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തിൽ സമയം ചെലവഴിച്ചു.. പുറത്ത് ദീപങ്ങൾ തെളിച്ച് ശേഷം വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങൾ വീക്ഷിച്ചു. താരപ്പകിട്ടാർന്ന അവാർഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.

മൈനാഗപ്പള്ളി പൈപ്പ് റോഡിൽ യാത്ര ചെയ്യാൻ ‘സർക്കസ് ‘പഠിക്കണം

മൈനാഗപ്പള്ളി: പഞ്ചായത്തിലെ പൈപ്പ് റോഡിന്റെ അവസ്ഥ വളരെ ശോചനീയം ആണ്. സർക്കസ് പഠിക്കാതെ ഇതു വഴി സഞ്ചാരം അസാധ്യം ആയിരിക്കുകയാണിപ്പോൾ. അനേകം ആൾക്കാർ ആശ്രയിക്കുന്ന
റെയിൽവെ സ്റ്റേഷനി ലേക്ക് തേവലക്കര ആറ്റുപുറം വഴിയുള്ള യാത്രക്കാർ ആണ് പൈപ്പ് റോഡ് തകർന്നു കിടക്കുന്നത് മൂലവും റോഡിന്റെ ഇരു സൈഡും കാടു പിടിച്ചു കിടക്കുന്നത് മൂലവും യാത്ര ക്ലെശം നേരിടുന്നത് .
റെയിൽവേ സ്റ്റേഷന്റെ കാവൽപുര മുക്ക് തൊട്ട് പടിഞ്ഞാറോട്ടു അഞ്ഞൂറ് മീറ്റർ ടാർ ചെയ്ത് വൃത്തി ആക്കിയെങ്കിലും അവിടെ നിന്നും പടിഞ്ഞാറോട്ടു ഉള്ളഏകദേശം അഞ്ഞൂറു മീറ്ററോളം റോഡ് മൊത്തം കുണ്ടും കുഴിയും ആയി തകർന്നു കിടക്കുക ആണ് .
ഈ പൈപ്പ് റോഡിന്റെ ഇടക്കുള്ള ഭാഗം റീ ടാർ ചെയ്യുന്നതിനോ
ഗതാഗതയോഗ്യം ആക്കുന്നതിനോ അധികാരികൾ താല്പര്യപെടുന്നില്ല. റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരങ്ങൾക്കും പ്രദേശവാസികൾക്കും ഈ പൈപ്പ് റോഡ് ഇപ്പോൾ ഒരു മരണ കുഴി ആണ്. തൊഴിൽ ഉറപ്പ് തെഴിലാളികളെ കൊണ്ട് വിക്തികളുടെ വസ്തുവും അവരുടെ റോഡിന്റെ സൈഡും വൃത്തി ആക്കുന്നതിൽ വാർഡ് മെമ്പർമാർ മത്സരിക്കുമ്പോൾ അനേകം യാത്ര ക്കാർ ആശ്രയിക്കുന്ന പൈപ്പ് റോഡ് സൈഡ് കാടു പിടിച്ചു കിടക്കുന്നത് അധികാരികൾ കാണുന്നില്ല എന്നുള്ളത് പ്രതിഷേധർഹം ആണ്.

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ജറുസലം: ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ‍ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.

ബറ്റാലിയനിലെ സിഗ്നൽ ഓഫിസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ‍ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ‍‍ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്.

ഡ്രൈവർ ചായ കുടിക്കുമ്പോൾ ലോറിയുമായി യുവാവ് മുങ്ങി; അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ മറിഞ്ഞു; മോഷണശ്രമം പാളി

കുട്ടിക്കാനം: ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി; അമിതവേഗത്തിൽ പായുന്നതിനിടെ അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണംവിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. വ്യാഴാഴ്ച രാത്രി 12നു കുട്ടിക്കാനത്താണു സംഭവം. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ (40) ആണു പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോൾ ചായ കുടിക്കാനായി ലോറി നിർത്താതെ ഹാൻഡ് ബ്രേക്കിട്ട ശേഷമാണു ഡ്രൈവർ ഇറങ്ങിയത്. ഈ സമയം ഇവിടെ നിന്ന നിമേഷ് ലോറി ഓടിച്ചുപോവുകയായിരുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷും അക്ഷയകുമാറും ഈ സമയം ഇതേ സ്ഥലത്തുണ്ടായിരുന്നു. പോക്സോ കേസ് പ്രതിയെ പീരുമേട് സബ് ജയിലിലാക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ഇവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഐഎച്ച്ആർഡി കോളജിനു സമീപം ലോറി മറിഞ്ഞുകിടക്കുന്നതു കണ്ടു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന നിമേഷിനെ പിന്നീട് പിടികൂടി.

രേണുകസ്വാമിയുടെ ‘ആത്മാവ് ശല്യം ചെയ്യുന്നു’; ഉറങ്ങാൻ ഭയം: ജയിൽ മാറ്റണമെന്ന് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലിൽ വിചാരണത്തടവിലുള്ള കന്നഡ നടൻ ദർശൻ തൊഗുദീപ അധികൃതരോടു പരാതിപ്പെട്ടു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന നടൻ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ഭയം കാരണം തനിക്ക് ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുൻപാകെ നടൻ ഉന്നയിച്ചു.

പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരിക്കെ വിഐപി പരിഗണന ലഭിച്ചതു വിവാദമായതോടെയാണ് ഓഗസ്റ്റ് 29ന് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. ദർശനും മറ്റു മൂന്ന് ഗുണ്ടാനേതാക്കളും ജയിൽവളപ്പിൽ കസേരയിട്ടിരുന്നു സിഗരറ്റും വലിച്ച് കാപ്പിക്കപ്പുമേന്തി ചർച്ച നടത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണിത്. ജൂൺ എട്ടിന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയെന്ന കേസാണ് ദർശൻ ഉൾപ്പെടെയുള്ളവർ നേരിടുന്നത്.

‘അപകീർത്തിപ്പെടുത്തിയില്ല’; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും, സാക്ഷിയാക്കാൻ പൊലീസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്.

അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നു ചേവായൂർ പൊലീസാണ് കേസെടുത്തത്. കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണു പരാതിയെന്നും കുടുംബം മൊഴി നൽകി.

ഷിരൂരിലെ ഗംഗാവലി പുഴയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം 73 ദിവസങ്ങൾക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അർജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തി. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത്.

ഡോക്ടറുമായി ബന്ധമെന്ന് സംശയം: ക്വട്ടേഷൻ നൽകിയത് നഴ്സിന്റെ ഭർത്താവ്; മകളെ വിവാഹം ചെയ്തു നൽകാമെന്ന് വാഗ്ദാനം

കാളിന്ദികുഞ്ച്; സൗത്ത് ഡൽഹി കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് പൊലീസ്. കേസിൽ 16 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിന്റെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലായ കൗമാരക്കാരൻ പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റൻഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തറെ (55) ചികിത്സയ്ക്ക് എന്നു പറഞ്ഞെത്തിയ രണ്ട് കൗമാരക്കാർ വെടിവച്ചു കൊലപ്പെടുത്തിയത്. കാലിലെ മുറിവ് വച്ചുകെട്ടാനെന്നു പറഞ്ഞാണ് ഇവർ ആശുപത്രിയിലെത്തിയത്. അറ്റൻഡർ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്കു പോയ ഇവർ ജാവേദിന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു.

സംഭവത്തിനു തൊട്ടുപിന്നാലെ ഇവരിലൊരാൾ ‘2024ൽ കൊലപാതകം ചെയ്തു (കർ ദിയ 2024 മേം മർഡർ)’ എന്ന അടിക്കുറിപ്പുമായി തോക്കും പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂട്ടുപ്രതിക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നഴ്സും ഡോക്ടറും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് ഭർത്താവ് ഡോക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.

ഇവരുടെ മകളുമായി പ്രതികളിലൊരാൾ പ്രണയത്തിലായിരുന്നു. ജാവേദിനെ കൊലപ്പെടുത്തിയാൽ മകളെ വിവാഹം ചെയ്തു നൽകാമെന്ന് നഴ്സിന്റെ ഭർത്താവ് ഇയാൾക്ക് ഉറപ്പുനൽകിയിരുന്നു. നഴ്സിന്റെ ഭർത്താവ് നൽകിയ എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പണം പിൻവലിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കാടുകയറിയ പുതുപ്പള്ളി സാധു ‘സേഫ്’, നാട്ടിലേക്ക് തിരിച്ചു; ആനയെ കണ്ടെത്തിയത് വനംവകുപ്പിന്റെ തെരച്ചിലിൽ

കോതമംഗലം: തെലു​ഗു സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു.

രാവിലെ 6.30ന് വനംവകുപ്പിന്റെയും ആർആർടിയും നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിൽ പുതുപ്പള്ളി സാധുവിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആനയെ കണ്ടെത്തുകയായിരുന്നു. ആന ഉൾവനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒന്നര കിലോമീറ്റർ അകലെ കനാൽ ഉണ്ടെന്നും ഇത് ആനയ്ക്ക് മറികടക്കാൻ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ.

ആന നേരത്തെയും ഇത്തരത്തിൽ കാടുകയറിയതായാണ് പറയുന്നത്. അസമിൽ വച്ച് കൂട്ടാനയുടെ ആക്രമണം ഭയന്നാണ് പുതുപ്പള്ളി സാധു അന്ന് കാടുകയറിയത്. ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്. ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ, മണികണ്ഠൻ എന്ന മറ്റൊരു ആന പിന്നിൽ നിന്നു കുത്തുകയായിരുന്നു. മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.