Home Blog Page 2046

രണ്ടാം വിവാഹത്തിൽ അതൃപ്ത, വിവാഹിതനായ കാമുകനൊപ്പം പോവണം, യുവതിയുടെ ആത്മഹത്യാ നാടകത്തിൽ ജീവൻ പോയത് വയോധികന്

രാജ്കോട്ട്: രണ്ടാം വിവാഹത്തിൽ തൃപ്തയില്ല. കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യാ നാടകവുമായി 27കാരി. ആൾമാറാട്ടത്തിനായി കൊന്ന് തള്ളിയത് ഭിക്ഷാടകനെ. ഗുജറത്തിലെ കച്ചിലാണ് സംഭവം.

വിവാഹിതനായ കാമുകനൊപ്പമുള്ള സ്വസ്ഥമായ ജീവിതത്തിന് യുവതി കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ആത്മഹത്യ ചെയ്തതായി വീട്ടുകാരെ വിശ്വസിപ്പിക്കുക എന്നത്. തെരുവിൽ നിന്ന് ഒരാളെ കാറിൽ തട്ടിക്കൊണ്ട് വന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാ നാടകം യുവതി നടത്തിയത്. യുവതിയുടെ പ്ലാനുകൾക്ക് പൂർണമായ പിന്തുണയുമായി നിന്ന കാമുകനും 27കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.
ജൂലൈ 5നായിരുന്നു 27കാരിയായ റാമി കേസരിയ എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും അടക്കമുള്ളത് കണ്ടെത്തുകയും ഏറെക്കുറെ ചാരമായ മൃതദേഹം തിരിച്ചറിയാവാത്ത നിലയിലും ആയിരുന്നതിനാൽ ഭർത്താവും വീട്ടുകാരും യുവതിയുടെ വീട്ടുകാരും 27കാരി ജീവനൊടുക്കിയതായി കണ്ട് മരണാനന്തര ചടങ്ങുകൾ ചെയ്യുകയായിരുന്നു. ഖാരി ഗ്രാമത്തിലെ ഭർതൃവീട്ടുകാരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു കത്തിക്കരിയുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾക്ക് ശേഷം സെപ്തംബർ 29ന് യുവതി സ്വന്തം പിതാവിനെ കാണാനെത്തുകയായിരുന്നു. കുറ്റബോധം താങ്ങാനാവാതെ വന്ന യുവതി നടന്ന സംഭവങ്ങൾ പിതാവിനോട് വിശദമാക്കി, സഹായിക്കാനും ആവശ്യപ്പെട്ടു. എന്നാൽ വിവരം പൊലീസിൽ അറിയിച്ച് കീഴടങ്ങാനായിരുന്നു പിതാവ് യുവതിക്ക് നൽകിയ നിർദ്ദേശം. ഇതിന് വഴങ്ങാതെ യുവതി വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് മകൾ മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ പൊലീസ് ദിവസങ്ങളോളം യുവതിയുടെ കാമുകനെ നിരീക്ഷിച്ച ശേഷമാണ് ശനിയാഴ്ച യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തത്. അനിൽ ഗംഗാൽ എന്ന യുവാവാണ് യുവതിക്കൊപ്പം അറസ്റ്റിലായിട്ടുള്ളത്. ആത്മഹത്യാ നാടകം പ്ലാൻ ചെയ്ത ശേഷം പലയിടങ്ങളിലായി അന്വേഷിച്ച് അന്വേഷിച്ച് വരാൻ ആരുമില്ലാത്തതെന്ന് കരുതിയ ഒരു യാചകനെ കണ്ടെത്തി ഇയാളെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയും കാമുകനും മൊഴി നൽകിയിട്ടുള്ളത്.

ആത്മഹത്യാ നാടകത്തിന് വേണ്ടി ഭാരത് ഭാട്ടിയ എന്ന യാചകനെയാണ് ഇവർ കൊല ചെയ്തത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ ഒരു കാലിത്തൊഴുത്തിൽ ഒളിപ്പിച്ച ശേഷം അവസരം ഒത്തുവന്നതോടെ പദ്ധതി അനുസരിച്ച് ആത്മഹത്യാ നാടകം പ്രാവർത്തികമാക്കുകയായിരുന്നു. അനിലിന്റെ ഭാര്യയ്ക്ക് സംശയം ഉണ്ടാവാതിരിക്കാൻ കുടുംബത്തോട് ഒന്നിച്ച് 27കാരിയുടെ മരണാനന്തര ചടങ്ങുകളിൽ കാമുകൻ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കച്ചിൽ നിന്ന് മാറി മറ്റൊരിടത്ത് യുവതി കാമുകനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിലായിരുന്നു യുവാവ് വീട്ടിൽ നിന്ന് മാറി നിന്നിരുന്നത്.

ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു; ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

അ​ഗർത്തല: സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ 51കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയോടൊപ്പമല്ല താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

രണ്ട് ആൺമക്കൾക്കൊപ്പം മധുപൂരിലാണ് പ്രതി താമസിക്കുന്നത്. ഭാര്യ പടിഞ്ഞാറൻ ത്രിപുരയിലെ നേതാജി നഗറിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഞായറാഴ്ച, ദുർഗാ പൂജ ആഘോഷത്തിനിടെ ഭാര്യ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട ഭർത്താവ് പ്രകോപിതനാകുകയും ഭാര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് വെസ്റ്റ് ത്രിപുര എസ്പി കിരൺ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. .ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാടും തുഞ്ചൻ പറമ്പിലും വൻ ഭക്തജന തിരക്ക്. കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് ഗവർണറും സ്പീക്കറും വിദ്യാഭ്യാസമന്ത്രിയും

വിജയദശമി ദിനത്തിൽ ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ചടങ്ങുകൾ വിപുലമായി തന്നെയാണ് ഇത്തവണയും നടന്നത്. പുലർച്ചെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭം ആരംഭിച്ചു .പ്രത്യേകം നിയോഗിച്ച ആചാര്യന്മാർ ആണ് അക്ഷരം എഴുതിച്ചത്.
ഹോൾഡ്
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂർ മൂകാംബിക ക്ഷേത്രം തൃശ്ശൂർ ചേർപ്പ് തിരുവള്ളക്കാവ്, കോഴിക്കോട് വളയനാട്, അഴകൊടി മഹാദേവി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേതംഎന്നിവിടങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.

ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻറെ മണ്ണിലും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ഹരിശ്രീ കുറിച്ചു. . ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എംടി വാസുദേവൻ നായർ ഇത്തവണ എഴുത്തിന് ഇരുത്താൻ എത്തിയില്ല.
പൂജപ്പുര സരസ്വതി മണ്ഡപം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതി, കരിക്കകം ക്ഷേത്രം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ക്രിസ്ത്യൻ പള്ളികളിലും മസ്ജിദുകളിലും വിദ്യാരംഭം ഉണ്ടായിരുന്നു .
കലാരംഗത്തേക്ക് ചുവട് വെക്കുന്ന നിരവധിപേർ വിജയദശത്തിൽ അരങ്ങേറ്റം കുറിച്ചു .

യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമോ

കോഴിക്കോട്. റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമാണോ എന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവൻ ഗോപിയുടെ മരണവുമായി ബന്ധപ്പെട്ട് ട്രെയിനിലെ താൽക്കാലിക ജീവനക്കാരനാണ് കസ്റ്റഡിയിലായത്.

ഇന്നലെ രാത്രി 11.15ഓടെയാണ് ശരവൻ ഗോപി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. മംഗളൂരു കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നു. ട്രെയിനിൽ AC കോച്ചിൽ ഡോറിനരികിൽ ഇരുന്നിരുന്ന ശരവൻ ഗോപിയെ ഒരാൾ തള്ളി ഇടുകയായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ട്രെയിനിലെ താൽക്കാലിക ജീവനക്കാരനായ കണ്ണൂർ സ്വദേശിയെ കോഴിക്കോട് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യാത്രക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. നിലവിൽ തള്ളിയിട്ടത് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. ശരവൻ ഗോപിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

. പ്രതീകാത്മക ചിത്രം

മാസപ്പടിക്കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്തു

ചെന്നൈ: സംസ്ഥാനത്ത് വലിയ വിവാദമായ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴി എടുത്ത് എസ്എഫ്‌ഐഒ. ചെന്നൈയിൽ വച്ചാണ് മൊഴി എടുത്തത്. വീണ നേരിട്ട് എസ്എഫ്‌ഐഒ ഓഫീസിൽ ഹാജരാകുകയായിരുന്നു. മാസപ്പടി കേസിൽ മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു നിർണായക നീക്കം.

ഈ കഴിഞ്ഞ മാർച്ചിൽ മാസപ്പടി കേസ് ഇഡി ഏറ്റെടുത്തിരുന്നു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.

2016-17 മുതലാണ് എക്‌സാലോജിക്കിനു ശശിധരൻ കർത്തായുടെ കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സിഎംആർഎലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. ശശിധരൻ കർത്തയുടെ കൊച്ചി മിനറൽസ് ആന്റ് റൂട്ടെൽ ലിമിറ്റഡ് വീണയുടെ കമ്പനിയ്ക്ക് 1.72 കോടി രൂപ നൽകിയതിന്റെ രേഖകൾ പുറത്തുവന്നിരുന്നു.

2017ൽ വീണ വിജയന്റെ എക്സലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്. എന്നാൽ, വീണ വിജയനോ എക്സലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിരുന്നു;

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

ഡെഹ്റാഡൂണ്‍. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ട്രെയിൻ അട്ടിമറി ശ്രമം.റെയിൽ പാലത്തിൽ നിന്ന് ഗ്യാസ് സിലിണ്ടർ കണ്ടെത്തി.റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു

ലന്ദൗര – ദന്ധേര സ്റ്റേഷനുകള്‍ക്കിടയിലെ റെയിൽവേ ട്രാക്കിലാണ് രാവിലെ ആറരയോടെ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്.മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് സിലിണ്ടർ കണ്ടതിനാൽ അപകടം ഒഴിവായി.സമീപപ്രദേശങ്ങളിൽ പരിശോധന നടത്തി,ദുരൂഹ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പോലീസ് പറഞ്ഞു.
സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാത കൂടിയായതിനാൽ അത്യന്തം ഗൗരവത്തോടെയാണ് റെയിൽവേ പോലീസ് സംഭവത്തെ കാണുന്നത്. റെയിൽവേ പോലീസ് എത്തി പരിശോധന നടത്തി. ഓഗസ്റ്റിനു ശേഷം രാജ്യവ്യാപകമായി ഇത്തരം 18 ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മദ്രസകൾ അടച്ച് പൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി. മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ ഒക്ടോബര്‍ പത്തിന് അയച്ച കത്തിലാണ് ആവശ്യം. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്നും മദ്രസ ബോര്‍ഡുകള്‍ അടച്ച് പൂട്ടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.

നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്ത് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിക്ക് തുടര്‍ച്ചയായിട്ടായിരുന്നു ഇത്.

”വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിലാണ് 11 പേജുള്ള കത്ത്.

ബാലവകാശ കമ്മിഷന്റെ നടപടിക്കെതിരെ എന്‍ഡിഎ സഖ്യകക്ഷി എല്‍ജെപി രം?ഗത്തെത്തി. അനധികൃത മായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം കണ്ണടച്ചുള്ള നടപടി ശരിയല്ലെന്ന് എല്‍ജെപി വക്താവ് എ കെ വാജ്‌പേ പറഞ്ഞു. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്വാദി പാര്‍ട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം പ്രതികരണവുമായി
വനിതാലീഗ് നാഷണൽ ജനറൽ സെക്രട്ടറി അഡ്വ. പി.കെ.നൂർബീന റഷീദ്.

മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം നിയമവിരുദ്ധം.കമ്മീഷന്റെ നടപടി നിർഭാഗ്യകരവും പ്രതിഷേധാർഹവും.ഭരണഘടനാപരമായി ന്യൂനപക്ഷ സമുദായങ്ങൾക്ക് നല്കിയ അവകാശങ്ങൾ എടുത്തുകളയാൻ ദേശീയ ബാലാവകാശ കമ്മീഷന് അധികാരമില്ല. തീരുമാനങ്ങൾ ശുപാർശയായി കേന്ദ്രസർക്കാരിന് സമർപ്പിക്കുവാനുള്ള അധികാരം മാത്രമേ
കമ്മിഷനുള്ളൂ.മദ്രസകളുടെ നിലനില്പിനെ ചോദ്യം ചെയ്യുന്ന നിയമവിരുദ്ധമായ നടപടി പിൻവലിക്കണമെന്നും
അഡ്വ. പി.കെ.നൂർബീന റഷീദ്

കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കി, ജനകീയ ജലോത്സവം

മൺറോതുരുത്ത് .കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കിയ ജനകീയ ജലോത്സവത്തിൽ  വേണാട് ബോട്ട്ക്ലബ്ബ്‌ തുഴഞ്ഞ ഷോട്ട്പുളിക്കതറ ഒന്നാംസ്ഥാനം നേടി. ചാമ്പ്യൻസ് ലീഗിൻ്റെ വരവോട് കൂടി മുടങ്ങിയ കല്ലട ജലോത്സവം മൺറോതുരുത്ത് പഞ്ചായത്ത്‌ ഭരണസമിതി ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇരുപത്തിയെട്ടാം ഓണത്തിന് കല്ലട ജലോത്സവം നടക്കുന്നത്. CBL ന്റെ വരവോടുകൂടി മുടങ്ങിയ ജലോത്സവം മൺറോതുരുത്ത് പഞ്ചായത്ത്‌ഭരണസമിതി ഏറ്റെടുത്ത് ജനകീയജലോത്സവമായി തിരിച്ചു കൊണ്ട് വരുകയായിരുന്നു. അക്ഷരാർത്ഥത്തിൽ ജനപങ്കാളിത്തംകൊണ്ട് കല്ലടയിലെ ജനങ്ങൾ ജലോത്സവം വൻവിജയമാക്കിമാറ്റി.

വള്ളംകളി മത്സരത്തിൽ വെപ്പ് A ഗ്രേഡ് വള്ളങ്ങളുടെ വിഭാഗത്തിൽ വേണാട് ബോട്ട്ക്ലബ്ബ്‌ തുഴഞ്ഞ ഷോട്ട്പുളിക്കതറ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻബോയ്സിന്റെ നവജ്യോതി രണ്ടാംസ്ഥാനവും നേടി. ഇരുട്ട്കുത്തി A ഗ്രേഡ് വിഭാഗത്തിൽ അംബേക്കർബോട്ട് ക്ലബ്ബിന്റെ പി. ജി. കർണ്ണൻ ഒന്നാംസ്ഥാനം നേടി.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ശരവണൻ ഒന്നാം സ്ഥാനം നേടി, വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചിറമേൽതോട്ടുകടവൻ ഒന്നാം സ്ഥാനം നേടി. ജലമേള ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ജലഘോഷയാത്ര പി. സി. വിഷ്ണുനാഥ്‌ MLA ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് കൊടിക്കുന്നിൽ സുരേഷ് MP ട്രോഫിയും ബോണസു വിതരണം ചെയ്തു. ജനവികാരം മനസിലാക്കി വരും വർഷങ്ങളിൽ ചുണ്ടൻ വള്ളങ്ങളെ പങ്കെടുപ്പിച്ച് ഇരുപത്തിയെട്ടാം ഓണനാളിൽതന്നെ ജലോത്സവം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവൂർകുഞ്ഞുമോൻ MLA അധ്യക്ഷൻ ആയിരുന്നു. ജനറൽകൺവീനർ സജിത്ത്ശിങ്കരപള്ളി സുരേഷ്ആറ്റുപുറം എന്നിവർ ജലോത്സവത്തിന് നേതൃത്വം കൊടുത്തു.
കല്ലടയാറിന്റെ ഇരുകരകളിലും ആയിരകണക്കിന് ആളുകളാണ് ജലോത്സവം കാണാൻ തടിച്ചു കൂടിയത്

ഓണാട്ടുകരയിൽ വിസ്മയം തീർത്ത് ഇരുപത്തി എട്ടാം ഓണാഘോഷം



ഓച്ചിറ. ഓണാട്ടുകരയിൽ വിസ്മയം തീർത്ത് ഇരുപത്തി എട്ടാം ഓണാഘോഷം. ഓണാട്ടുകരയുടെ വിശ്വാസവും, സംസ്ക്കാരവും വിളിച്ചോതിയ കാളകെട്ട് മഹോത്സവം വർണ്ണാഭമായി. കൈ വെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞിക്കാളകൾ മുതൽ 53 അടി ഉയരുമുള്ള കാളക്കൂറ്റൻമാർ വരെയാണ് പടനിലത്തെത്തിയത്.



ദിവസങ്ങൾ നീണ്ട വ്രതാനുഷ്ടാനങ്ങൾക്കൊടുവിലാണ് നന്ദികേശൻമാരുമായി ഭക്തർ ഓച്ചിറ പടനിലത്തെത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽ നിന്നായി 175  ഓളം നന്ദികേശൻ മാരാണ് ക്ഷേത്രത്തിൽ എത്തിയത്.
പണ്ട്  ചിങ്ങമാസത്തിലെ കൊയ്ത്തിന് ശേഷം കർഷകർ നന്ദി സൂചകമായി കെട്ടുകളകളുമായി പരബ്രഹ്മത്തെ കാണാൻ വന്നു എന്നാണ് ഐതീഹ്യം.




രാവിലെ നടന്ന പ്രത്യേകപൂജകൾക്ക് ശേഷം ഗ്രാമപ്രദഷിണം നടത്തിയാണ്  കാളകൾ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകളുടെ കൂട്ടായ്മയിലും, കുട്ടികളുടെ കൂട്ടായ്മയിലും കെട്ടുകാഴ്ചകൾ അണിനിരന്നു.



മാമ്പ്രക്കന്നയുടെ ഓണാട്ടു കതിരവനും ഒപ്പമുണ്ട്. കൈവെള്ളയിൽ ഒതുങ്ങുന്ന നന്ദികേശൻ, സ്വർണ്ണം പൂശിയ നന്ദികേശൻ, വെള്ളിയിൽ തീർത്ത നന്ദികേശൻ അങ്ങനെ നീളുന്നു വ്യത്യസ്ഥത. 
ജനലക്ഷങ്ങൾ നിറഞ്ഞു നിന്ന പടനിലത്തേക്ക് മൂന്ന് മണിയോടെയാണ്  കെട്ട് കാളകൾ എത്തിതുടങ്ങിയത്.



നേരത്തെ തന്നെ നൽകിയ നമ്പർ പ്രകാരമാണ് നന്ദികേശൻമാരെ ക്ഷേത്ര മൈതാനത്ത് അണിനിരത്തിയത്. രാത്രി 9 മണിയോടെ എഴുന്നള്ളത്ത് എത്തിയാണ് നന്ദികേശൻമാരെ സ്വീകരിച്ചത്.

ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു,കൊലയെന്ന് സംശയം

കോഴിക്കോട്. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് സൂചന. തള്ളിയിട്ടതാണോയെന്ന സംശയത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിൽ. മംഗലൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ നിന്ന് വീണാണ് മരണം. ഇന്നലെ രാത്രി 11 .15 ഓടെയാണ് സംഭവം