തിരുവനന്തപൂരം .വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി
സംഭവം തിരുവനന്തപുരത്തെ ലോഡ്ജില് വെച്ച്
വിവാഹ വാഗ്ദാനം നല്കിയായിരുന്നു പീഡനം
പീഡനം നടന്നത് കഴിഞ്ഞ മാസം
ഒരു മാസത്തോളം ഇവിടെ താമസിപ്പിച്ചായിരുന്നു പീഡനം
ശരീരത്തില് മുറിവുണ്ടാക്കിയെന്നും പരാതി
തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുദോഗസ്ഥനെതിരെയാണ് പീഡന പരാതി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി
സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്
അവിവാഹിതന് എന്നാണ് പരിചയപ്പെടുത്തിയത്
ഇയാള്ക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞത് പിന്നീട്
.വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗീകമായി പീഡിപ്പിച്ചു
സ്ഫോടനത്തിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു
ഭോപാൽ .മധ്യപ്രദേശിൽ സ്‌ഫോടനത്തിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു.
രണ്ടു സ്ത്രീകൾ ആണ് മരിച്ചത്.
മൊറേനയിൽ ആണ് സംഭവം.
സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു.
SDRF ന്റെ സഹായത്തോടെ യാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഫോറൻസിക് പരിശോധന പൂർത്തിയതായി പോലീസ്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ്
പത്തനാപുരത്ത് ആറു വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പ് കുട്ടി ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പ് തലവൂരില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം പടര്‍ന്നത് ഇവിടെ നിന്നല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
പ്രഥമ ‘ഗുരുജ്യോതി’ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കൊല്ലം.പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി അധ്യാപകർക്കുള്ള ‘ഗുരുജ്യോതി’ പുരസ്കാരങ്ങളും കൃഷി,പരിസ്ഥിതി പഠനം എന്നീ മേഖലകളിൽ മികവുപുലർത്തിട്ടുള്ള എച്ച് എസ് എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകർക്ക് ‘ഹരിത ജ്യോതി’ പുരസ്കാരവും സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള ‘അക്ഷര ജ്യോതി’ പുരസ്കാരവുമാണ് നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രൈമറി വിഭാഗത്തിൽ നൂറ്റിയമ്പതിലേറെ നോമിനേഷനുകളിൽ നിന്നും 9 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എച്ച് എസ്/ എച്ച്എസ്എസ് വിഭാഗത്തിൽ കൃഷി, പരിസ്ഥിതി പഠനം തുടങ്ങിയ മേഖലകളിൽ മികവു പുലർത്തിയ അഞ്ച് അധ്യാപകരെയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വയനാട് വെള്ളാർമല സ്കൂളിലെ അധ്യാപകനായിരുന്ന വി ഉണ്ണികൃഷ്ണന് സ്പെഷ്യൽ ജ്യുറി അവാർഡും നൽകും. സംസ്ഥാനത്തെ മികച്ച സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസ്. സ്കൂളിന്
പ്രശസ്തി പത്രവും ഫലകവും 10001 രൂപയും നൽകും
ഡോ. ജിതേഷ്ജി, കെ. വി. രാമാനുജൻ തമ്പി, ശൂരനാട് രാധാകൃഷ്ണൻ, ഡോ. വൈ. ജോയി എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.
അധ്യാപകർക്ക് പ്രശസ്തിപത്രവും ഫലകവും നൽകും.
2024 ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ജിതേഷ്ജി തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ട്രെസ്റ്റ് അംഗം അരുൺ ജി കുറുപ്പിനെ ചടങ്ങിൽ വെച്ച് ആദരിക്കും.സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളും ട്രസ്റ്റ് സഹകാരികളുമായ
ജയരാജ് കെ എസ് ( കെ വി യുപിഎസ് പഴകുളം, പത്തനംതിട്ട )ജോഷി മോൻ കെ ടി ( മാർത്തോമാ സ്പെഷ്യൽ ഹൈസ്കൂൾ, ചേർക്കല കാസർഗോഡ് എന്നിവർക്ക് ആദരവ് നൽകും.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ, കെ വി രാമാനുജൻ തമ്പി, ഡോ. ബിജു,
എൻ സീമ തുടങ്ങിയവർ പങ്കെടുത്തു.
അവാർഡിനർഹരായവർ
(പ്രൈമറി വിഭാഗം)
റാഫി നിലങ്കാവിൽ,(എ എൽ പി എസ്
തോയക്കാവ്, തൃശൂർ )
ലിൻസി ജോർജ് മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ എച്ച്എസ്എസ് ഇടുക്കി)
ജോഷി ഡി കൊള്ളന്നൂർ ( ഹെഡ്മാസ്റ്റർ കെജിഎം എൽപിഎസ് അന്തിക്കാട് തൃശ്ശൂർ ), ലീന പി.
(ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ, കണ്ണൂർ )
എം എസ് ഷീജ ( ഹെഡ്മിസ്ട്രസ് ഞാവക്കാട് എൽപിഎസ് കായംകുളം ആലപ്പുഴ), എലിസബത്ത് ലിസി( ഹെഡ്മിസ്ട്രസ് ബാലികാ മറിയം എൽപിഎസ് കൊല്ലം ) ജെയിംസ് ആന്റണി കെ എസ് ( എൽപിഎസ് കടക്കരപ്പള്ളി ചേർത്തല ആലപ്പുഴ )
സന്തോഷ് കുമാർ സി എസ് ( ഗവൺമെന്റ് എൽപിഎസ് കൂനയിൽ പരവൂർ കൊല്ലം) , ടി ആർ ബാ ലമുരളീകൃഷ്ണൻ ( ഗവൺമെന്റ് യു പി എസ്, കിഴുവിലം, തിരുവനന്തപുരം)
എച്ച് എസ്/ എച്ച്എസ്എസ് വിഭാഗം
(ഹരിത ജ്യോതി പുരസ്‌കാരം )
മനോഹിത് കെ എൽ ( ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തളിക്കുളം തൃശ്ശൂർ )
ആർ രഘുനാഥൻ( അമൃത എച്ച്എസ്എസ് വള്ളികുന്നം ആലപ്പുഴ)
എ ശ്രീകുമാർ (ജിഎച്ച്എസ്എസ് ശൂരനാട്)
ബിജോയ് മാത്യു (ഹെഡ്മാസ്റ്റർ, ആർ എഫ് ജി എം വി എച്ച് എസ് എസ് കരിക്കോട് പെരുവ കോട്ടയം )
സജിത. കെ.എം ( ഹെഡ്മിസ്ട്രസ് ജിഎച്ച്എസ് കൊടിയമ്മ, കുമ്പള, കാസർഗോഡ് ).
ഡയറ്റില്‍ ചെറുനാരങ്ങ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ചെറുനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
രാവിലെ ഒരു ഗ്ലാസ് ഇളും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് വൃക്കയില്‍ കല്ലു ഉണ്ടാകാനുള്ള സാധ്യതയെ തടയാനും സഹായിക്കും. സിട്രിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് നാരങ്ങ. അതിനാല്‍ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വിളര്‍ച്ചയെ അകറ്റാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അയേണിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂട് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വേലിക്കെട്ടുകളില്ലാത്ത വിപ്ലവ നായകൻ നൂറ്റിയൊന്നിന്റെ നിറവിൽ
തിരുവനന്തപുരം: നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന നേതാവ് അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന ഈ ജന്മദിനം ആഘോഷിക്കുന്നത്.
പൂർണവിശ്രമത്തിലാണ് വിഎസ്. എന്നാൽ ചുറ്റും നടക്കുന്നതെല്ലാം കൃത്യമായി അറിയുന്നുണ്ടെന്നു മകൻ വി.എ.അരുൺകുമാർ പറയുന്നു. രാവിലെ വീൽചെയറിലിരുത്തി ഒരു മണിക്കൂറോളം പത്രം വായിച്ചു കേൾപ്പിക്കും; വൈകിട്ട് ടിവിയിൽ വാർത്ത കേൾക്കും. എല്ലാം അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ടെന്നാണ് ഞങ്ങളുടെ ബോധ്യം– അരുൺ പറഞ്ഞു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ– ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിക്കാത്ത പദവികളില്ല. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവും അച്യുതാനന്ദനാണ്. 1964 ഏപ്രിലിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ആശയ ഭിന്നതയുടെ പേരിൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഒരാൾ. പിന്നീട് അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെനാലിയിൽ ചേർന്ന കൺവൻഷനാണ് സിപിഎം രൂപീകരണത്തിന് നാന്ദി കുറിച്ചത്.
നാല് വർഷത്തോളം മുൻപുണ്ടായ പക്ഷാഘാതമാണ് വിഎസ് എന്ന പോരാളിയെ വിശ്രമിക്കാൻ നിർബന്ധിതനാക്കിയത്. അതോടെ അനുയായികൾക്കൊപ്പം രാഷ്ട്രീയ എതിരാളികളും ആ ശൂന്യത അനുഭവിച്ചു തുടങ്ങി. വിഎസ് ഉണർന്നു പ്രവർത്തിച്ചപ്പോഴൊന്നും കേരള രാഷ്ട്രീയം വിരസമായിട്ടില്ല. ഒരു പ്രതികരണത്തിൽ എന്തൊക്കെ ചലനങ്ങൾ അദ്ദേഹം സൃഷ്ടിക്കുമായിരുന്നു!
തലസ്ഥാനത്ത് ബാർട്ടൻ ഹില്ലിലുള്ള അരുൺകുമാറിന്റെ വസതിയിൽ കുടുംബാംഗങ്ങൾ പിറന്നാളിന് ഒത്തുചേരും. ഡോക്ടർമാർ നിർദേശിച്ചത് അനുസരിച്ച് സന്ദർശക വിലക്കുണ്ട്. എങ്കിലും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അടക്കമുള്ളവർ ആശംസകൾ നേരാൻ വിഎസിന്റെ വീട്ടിലെത്തും.
യുവതി കൈകാട്ടി വാഹനം നിര്‍ത്തി, യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം 25 ലക്ഷം കവർന്നതായി പരാതി,ദുരൂഹത
കോഴിക്കോട്. കൊയിലാണ്ടിയിൽ യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം പണം കവർന്നതായി പരാതി. കാറിൽ യാത്ര ചെയ്യുകയായിരുന്ന പയ്യോളി സ്വദേശി സുഹൈലിൽ നിന്നും 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കൊയിലാണ്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വണ്ടിയിലും ശരീരത്തിലും മുളക് പൊടി വിതറിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് സുഹൈൽ. എം.ടി എംലേക്ക് പണം നിക്ഷേപിക്കുന്ന ഏജൻസി ജീവനക്കാരനാണ് ഇയാൾ. കുരുടിമുക്കിലേക്ക്
പണവുമായി പോകുന്നതിനിടെ ഒരു സ്ത്രീ കൈ നീട്ടി വാഹനം നിർത്തി എന്നാണ് സുഹൈലിന്റെ മൊഴി. പിന്നാലെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം തലക്കടിക്കുകയായിരുന്നു. കണ്ണു തുറന്നപ്പോഴാണ് ബന്ദിയാക്കിയെന്ന് അറിയുന്നതെന്നും യുവാവ് പറയുന്നു. മത്സ്യ വില്പന നടത്തുന്നവരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
സുഹൈലുമായി കുരുടിമുക്കിലും കാട്ടിലപീടികയിലും തെളിവെടുപ്പ് നടത്തി. വൺ ഇന്ത്യ എ ടി എം ൻ്റെ 10 ശാഖകളിൽ നിക്ഷപിക്കാൻ കൊണ്ടുവന്ന 25 ലക്ഷം രൂപയാണ് നഷ്ടമായത്.
സുഹൈലിൻ്റെ മൊഴി പൂർണ്ണമായും വിശ്വസിക്കാൻ പൊലിസ് തയ്യാറായിട്ടില്ല. സംഭവത്തിലെ ദുരുഹത കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. കാറിൽ കയറിയ സ്ത്രീ തലക്കടിച്ചു എന്ന് മൊഴിയുണ്ടെങ്കിലും വൈദ്യ പരിശോധനയിൽ പരിക്ക് കണ്ടെത്തിയിട്ടില്ല എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
കെഎസ്ആർടിസി ബസിൽ വൻ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വർണം നഷ്ടപ്പെട്ടു
മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്
കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജ്വല്ലറിയിലേക്കായിരുന്നു യാത്ര. എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെടുന്നത്.
ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അല്ലെന്ന് പൊലീസ്
പോത്തൻകോട്. നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അല്ലെന്ന് പൊലീസ്. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മറവ് ചെയ്യുന്നതിന് മുമ്പ് ആരെയും അറിയിക്കാത്തത് നേപ്പാൾ സ്വദേശികളുടെ അജ്ഞത മൂലമെന്നും പോത്തൻകോട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നേപ്പാൾ സ്വദേശികളായ അമൃതയും ഭർത്താവ് ഗണേഷും ബന്ധു നരേന്ദ്രൻ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിട്ടു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് രാത്രിയോടെ അമൃതയെ തിരുവനന്തപുരം എസ് സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രസവിച്ച കാര്യം ഡോക്ടർമാരോട് പറഞ്ഞില്ല.. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പൂർണവളർച്ചയെത്താത്ത പെൺകുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവർത്തിക്കുന്ന പുല്ലുവളർത്തൽ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചതായും, അഞ്ചര മാസത്തിലായിരുന്നു പ്രസവമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൂർണവളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നാണ് അമൃത പോലീസിനോട് പറഞ്ഞു. അജ്ഞത മൂലമാണ് വിവരം ആരോടും പറയാത്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കെതിരെയും പൊലീസ് കേസെടുക്കില്ല. ജോലി തേടിയാണ് നേപ്പാളിൽ നിന്ന് ഇവർ തിരുവനന്തപുരത്ത് എത്തിയത്.
വികാസ് യാദവിനെ കൈമാറാൻ നിയമതടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും; ഡേവിഡ് ഹെഡ്‍ലിയെ കൈമാറാൻ ആവശ്യപ്പെടും
ന്യൂഡൽഹി: പന്നു വധശ്രമ കേസിൽ മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ കൈമാറാൻ നിയമ തടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും. യാദവ് ഇന്ത്യയിൽ ക്രിമിനൽ കേസിൽ വിചാരണ നേരിടേണ്ടി വരുമെന്നാണ് അറിയിക്കുക. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി എന്ന് ദാവൂദ് ജിലാനിയെ കൈമാറണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെടും. അതേസമയം ഖാലിസ്ഥാൻ ഭീകരരായ ഗുർപത്വന്ത് സിംഗ് പന്നുവിനെയും ഹർദീപ് സിംഗ് നിജ്ജറിനെയും വധിക്കാൻ ഇന്ത്യ ഒരേ പദ്ധതി തയ്യാറാക്കിയെന്ന് കാനഡ ആരോപിച്ചു.
വികാസ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പന്നുവിനെ വധിക്കാൻ നിർദേശം നൽകിയതെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം വികാസ് യാദവ് ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇല്ലെന്ന് ഇന്ത്യ അറിയിച്ചു. ഗുർപത്വന്ത് സിംഗ് പന്നു നിലവിൽ അമേരിക്കൻ പൌരനാണ്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നാണ് അമേരിക്കയുടെ ആരോപണം. തുടർന്ന് നിഖിൽ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാൽ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏൽപ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്‍റിനെയായിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. തുടർന്ന് നിഖിൽ ഗുപ്തയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏജന്‍റ് അമേരിക്കൻ സർക്കാരിന് വിവരങ്ങൾ കൈമാറി. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും അമേരിക്ക ആരോപിച്ചു. അമേരിക്കൻ പൗരനായ പന്നുവിന് അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ട്. ഇതിനെതിരെ ആര് പ്രവർത്തിച്ചാലും കർശനമായി നേരിടുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ വ്യക്തമാക്കി. മുൻ സൈനികൻ കൂടിയായ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനറെ ചിത്രം ഉൾപ്പെടുത്തി അമേരിക്ക അറസ്റ്റ് വാറണ്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.





































