22.9 C
Kollam
Wednesday 24th December, 2025 | 03:28:38 AM
Home Blog Page 2009

ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പം കണ്ടെത്താം….

ദിവസേന കുടിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പത്തിലുള്ള ചില പരിശോധനകള്‍ വഴി ചായപ്പൊടിയിലെ മായം നമുക്ക് വളരെവേഗം കണ്ടെത്താനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം….

ലിറ്റ്മസ് ടെസ്റ്റ്
ഒരു ലിറ്റ്മസ് പേപ്പറില്‍ (കടയില്‍ എളുപ്പം വാങ്ങാന്‍ കിട്ടും) കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ നേരത്തെ ഈയൊരു പരിശോധനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

നിറം നോക്കി മായം കണ്ടെത്താം
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.
ഇതേപോലെ ഒരു ഗ്ലാസില്‍ വെള്ളം നിറച്ച ശേഷം അതില്‍ തേയില ചെറുതായി ഇടുക. കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിറം വെള്ളത്തിനു മുകളില്‍ നില്‍ക്കും, തുടര്‍ന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. പച്ചവെള്ളത്തില്‍ തേയില ചേര്‍ക്കുമ്പോള്‍ നിറം പെട്ടെന്ന് പടരുന്നുണ്ടെങ്കിലും തേയിലയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ശാസ്ത്രീയ പരിശോധന
മുകളില്‍ പറഞ്ഞവയെല്ലാം ചായപ്പൊടിയില്‍ മായമുണ്ടോയെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക പരിശോധനകളാണ്. ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ ഏത് രാസവസ്തു, എത്ര അളവില്‍ കലര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അതിനായി ലബോറട്ടറികളെ ആശ്രയിക്കാം.
മായമുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കുക. അല്ലെങ്കില്‍ 0471 2322833 എന്ന നമ്പറിലും വിളിക്കാം.
സണ്‍സെറ്റ് യെല്ലോ, ടട്രാസിന്‍, കാര്‍മോസിന്‍, ബ്രില്ല്യന്റ് ബ്ലൂ, ഇന്‍ഡിഗോ കാരമൈന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന ചോക്ലേറ്റ് ബ്രൗണ്‍ എന്ന കൃത്രിമ നിറമാണ് വ്യാജമായി നിര്‍മിക്കുന്ന ചായപ്പൊടിക്ക് നിറം നല്‍കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തേയില ഫാക്ടറികളില്‍ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളില്‍ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേര്‍ത്ത് ആദ്യം ഉണക്കിയെടുക്കും. ഇതില്‍ കൃത്രിമ നിറം ചേര്‍ക്കും. ഒപ്പം മണവും രുചിയും വരാന്‍ കാരമല്‍ എന്ന രാസവസ്തുവും ചേര്‍ക്കും. ഇങ്ങനെയാണ് കടുപ്പമുള്ള ചായപ്പൊടി വ്യാജമായി നിര്‍മിച്ചെടുക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്

തിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്.പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തണ്ട.തെരഞ്ഞെടുപ്പ് കഴിയും വരെയാണ് കോടതി ഇളവ് അനുവദിച്ചത്.പോലീസ് എതിര്‍പ്പ് തളളിയാണ് കോടതിയുടെ നടപടി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇളവ് അനുവദിച്ചത്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് എങ്ങനെ

കണ്ണൂര്‍. പരിയാരം മെഡിക്കൽ കോളേജിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എൻജിഒ യൂണിയൻ നേതാവ് പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി എൻ ജി ഒ യൂണിയൻ നേതാവ്.സീനിയർ ക്ലാർക്ക് എന്ന നിലയിലാണ് പി ആർ ജിജേഷ് യോഗത്തിൽ പങ്കെടുത്തത് എന്ന് വിശദീകരണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗത്തിനെത്തിയതെന്ന് പി ആർ ജിജേഷ്. ടി വി പ്രശാന്തനെ എൻ ജി ഒ യൂണിയൻ സംരക്ഷിക്കില്ലെന്നും പി ആർ ജിജേഷ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് എങ്ങനെയെന്നതിൽ എൻ ജി ഒ യൂണിയൻ മറുപടി നൽകിയില്ല

അരിപ്പയിലെ ചായക്കറ നീക്കാന്‍….

വീടുകളില്‍ ചായ അരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന അരിപ്പയില്‍ ചായക്കറ പിടിക്കുന്നത് സാധാരണമാണ്. എത്ര തന്നെ സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാലും ചായ അരിപ്പയിലെ ഈ കറ നമുക്ക് നീക്കാന്‍ സാധിക്കില്ല.
പലവീടുകളിലും സ്റ്റീലിന്റെ അരിപ്പ ആയിരിക്കും ഉപയോഗിക്കാറ്. ചായ അരിപ്പ പോലെ തന്നെ ഗ്രേറ്ററും പാചകത്തിന് ഉപയോഗിക്കുന്ന മറ്റു സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ കാലങ്ങളായി ഉപയോഗിച്ചു കഴിയുമ്പോള്‍ കറ പിടിച്ച് ഇരിക്കുന്നുണ്ടാകും.
ഇവ പുതിയത് പോലെ ആക്കുന്നതിന് വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി അടുപ്പില്‍ ഒരു പാത്രം വയ്ക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക.
ഇനി ഇതിലേക്ക് വൃത്തിയാക്കേണ്ട അരിപ്പയും മറ്റ് പാചക ഉപകരണങ്ങളും ഇട്ടുകൊടുക്കുക. അതിനുശേഷം ഈ പാത്രങ്ങള്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് വേണ്ടത് പാത്രം കഴുകുന്ന ലിക്വിഡ് ആണ്. രണ്ട് ടേബിള്‍സ്പൂണ്‍ ഡിഷ് വാഷിംഗ് ലിക്വിഡ് കൂടി ഇതില്‍ ചേര്‍ത്തു കൊടുക്കുക.
അതിനു ശേഷം അടുപ്പ് കത്തിച്ച് ഈ വെള്ളം തിളക്കുന്നത് വരെ കാത്തിരിക്കുക. വെള്ളം തിളച്ചശേഷം ഇത് തണുക്കാന്‍ അനുവദിക്കുക. വെള്ളം തണുത്തശേഷം ബ്രഷ് ഉപയോഗിച്ച് സ്റ്റീല്‍ ഉപകരണങ്ങള്‍ നന്നായി ഉരച്ച് കഴുകുക.
എത്രതന്നെ സോപ്പിട്ടു ഉരച്ചു കഴുകിയാലും മാറാതിരുന്ന കറ വളരെ പെട്ടെന്ന് തന്നെ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഇതൊക്കെ കല്യാണമോ അതോ നാടകമോ: ഇപ്പോഴത്തെ ഭാര്യയെ നേരത്തെയും അദ്ദേഹത്തിനൊപ്പം കണ്ടിട്ടുണ്ട്;ഇനിയെങ്കിലും മാന്യമായി ജീവിക്കാന്‍ നോക്കണം,ബാലക്കെതിരെ ആഞ്ഞടിച്ച് സായി കൃഷ്ണ

കൊച്ചി: നാലമാതും വിവാഹം ചെയ്ത നടന്‍ ബാലക്കെതിരെ ആഞ്ഞടിച്ച് യൂട്യൂബര്‍ സായി കൃഷ്ണ. കല്യാണം സംബന്ധിച്ചും വധുവിനെ സംബന്ധിച്ചും ആക്ഷേപങ്ങളും സംശയങ്ങളും ഉന്നയിച്ച സായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടപെടാന്‍ വരരുതെന്ന് ഉപദേശവും നല്‍കുന്നുണ്ട്.
തന്റെ സ്വത്തിന് അവകാശി വേണമെന്നും അതുകൊണ്ട് പുതിയ കല്യാണം കഴിക്കുന്നുവെന്നുമാണ് ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. എന്നാല്‍, നേരത്തേ മാധ്യമങ്ങളോട് കല്യാണം കഴിക്കാന്‍ ആലോചിക്കുന്നുവെന്ന് വ്യക്തമാക്കിയ സമയത്ത് തന്നെ ബാല വിവാഹം ഉറപ്പിച്ചിരുന്നുവെന്നും ബന്ധുവാണെന്ന് പറയുന്ന കോകിലയെന്ന യുവതിയെ നേരത്തേയും ബാലക്കൊപ്പം ഉണ്ടായിരുന്നുവെന്നും സായി ആരോപിക്കുന്നുണ്ട്.
സായിയുടെ വാക്കുകളിലേക്ക് -‘ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. എന്ത് പറയാനാണ് ഇങ്ങേരെ പറ്റി. എന്റെ വീടിന് മുന്‍പില്‍ ഒരു സ്ത്രീയും കുട്ടിയും വന്ന് നില്‍ക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികള്‍ക്കും മനസിലായതാണ്. ഈ സംഭവത്തെ കുറിച്ച് പറയാന്‍ മാധ്യമങ്ങളെ വിളിച്ച് ചേര്‍ത്തപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്. സ്ത്രീയും കുട്ടിയും വീടിന് മുന്‍പില്‍ വന്നുവെന്നൊക്കെ പറഞ്ഞ സംഭവത്തില്‍ കേസ് കൊടുത്തിട്ടുണ്ടെന്നൊക്കെയാണ് ബാല പറയുന്നത്. ഇത്രയും കൃത്യമായ സിസിടിവി ദൃശ്യം ഉണ്ടായിട്ടും ഇന്നേ വരെ അവരെ പോലീസ് പൊക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അങ്ങേര് കളിച്ചൊരു നാടകമാണ് അതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുതിയ ജീവിതത്തിലെങ്കിലും ഇനി അയാള്‍ സെറ്റിലായി പോകണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇനി വലിഞ്ഞ് കയറി പോകരുതെന്ന സാമാന്യ മര്യാദ അയാള്‍ കാണിക്കണം. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേര്‍ക്കൊപ്പം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. കോകില എന്നോട് പറഞ്ഞത് ബന്ധുവാണെന്നാണ്. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തില്‍ ഇടപെടാതിരുന്നാല്‍ മതി. പക്ഷെ ഇയാള്‍ പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും ഇയാള്‍ പറയും. പറഞ്ഞാല്‍ നാട്ടുകാര് ഇനി വെറുതെ വിടില്ല. ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എലിസബത്ത്; ‘രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ സന്തോഷം’ കല്ല്യാണം സെറ്റാക്കിയതിന് ശേഷമാണ് ആള്‍ വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞത്. വിവാഹം കഴിച്ചതില്‍ സന്തോഷമാണെന്നാണ് അയാള്‍ പറയുന്നത്. എന്തായാലും ആ സന്തോഷമായി അയാള്‍ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഗിമ്മിക്കുകള്‍ കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താല്‍ സ്വന്തം സമാധാനവും സന്തോഷവും പോകും. അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ പലരും അവരെ വിമര്‍ശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല വിവാഹം കഴിച്ചത് നാല് പേരെയാണ്. പുരുഷന്‍ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും എങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍പ്രതികരിക്കണമെന്നൊക്കെ അയാള്‍ക്കറിയാം. എന്തായാലും എല്ലാം സെറ്റാക്കി വെച്ചാണ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നത്’, സായ് കൃഷ്ണ പറഞ്ഞു.

ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്. ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ ആണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ജൂലായ് 19 നായിരുന്നു സംഭവം

ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പതിവായി നോക്കുന്ന ആരോഗ്യപ്രവര്‍ത്തക തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനവിവരം പെണ്‍കുട്ടി ആരോഗ്യപ്രവര്‍ത്തകയെ അറിയിക്കുകയായിരുന്നു.

വിദ്യാര്‍ഥിനികളെ കാണ്മാനില്ലെന്ന് പരാതി

Missing red rubber stamp vector isolated

അഞ്ചല്‍: രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പോലീസില്‍ പരാതി. അഞ്ചല്‍ ഗവ. ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്.
ഇരുവരും ഇന്നലെ സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇരുവരുടേയും വീടുകളില്‍ വിവരം അറിയിച്ചു. രക്ഷിതാക്കളുടേയും സ്‌കൂള്‍ അധികൃതരുടേയും പരാതി കിട്ടിയ ഉടന്‍ തന്നെ അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ്സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടോടെ പുനലൂരില്‍ ഇരുവരും എത്തിയതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

അനാചാരങ്ങളുടെ കാലത്തേക്ക്‌ കേരളത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം , മന്ത്രി ഒ ആർ കേളു

എ.പാച്ചൻ ഇരുപതാമത് പുരസ്‌കാരം, വി. ദിനകരൻ എക്സ്. എം. എൽ. എയക്ക് സമ്മാനിച്ചു.

കൊല്ലം : അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാലത്തേക്ക്‌ കേരളത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ സംഘടിതമായി പ്രതിരോധിക്കേണ്ട സമയമാണിതെന്ന് പട്ടികജാതി, പട്ടിക വർഗ – പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. സ്വാതന്ത്ര്യ സമര സേനാനിയും, വിവിധ ദലിത് പ്രസ്ഥാനങ്ങളുടെയും കോൺഗ്രസിന്റെയും നേതാവുമായിരുന്ന
എ. പാച്ചന്റെ ഇരുപതാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിപുലമായ നവോത്ഥാന പാരമ്പര്യത്തെ ഒന്നാകെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്ന കാലമാണിത്. ജാതിയുടെയും മതത്തിന്റെയും കള്ളികളിലേക്ക് സ്വയം ചുരുങ്ങാനും സമൂഹത്തെ ചുരുക്കാനും നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചെങ്കിൽ മാത്രമേ സാമൂഹിക ഐക്യവും സൗഹാർദ്ദവും പുരോഗതിയും നേടാനാകൂ.

എല്ലാവിധ വിവേചനങ്ങളെയും ചെറുക്കാനായി അടിസ്ഥാന ജനതയ്ക്ക് കരുത്ത് നൽകുന്നതിൽ എ. പാച്ചൻ ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവനകൾ കേരളത്തിന്‌ മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

എ.പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇരുപതാമത് അവാർഡും പ്രശസ്തി പത്രവും ശിൽപവും ധീവരസഭ സംസ്‌ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ എക്സ്. എം. എൽ.എയ്ക്ക് മന്ത്രി സമ്മാനിച്ചു.

ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡി.ചിദംബരൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി കെ.ഗോപി നാഥൻ, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഫൗ ണ്ടേഷൻ ജനറൽ സെക്രട്ടറി എ. എ.അസീസ്, കെഡിഎഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി രാജൻ വെമ്പിളി, കോൺഗ്രസ്
ബ്ലോക്ക് പ്രസിഡന്റ് കെ.എ.ജവാദ്, ഫൗണ്ടേഷൻ ട്രഷറർ ബോബൻ.ജി.നാഥ്, അഡ്വ. എസ്.പ്രഹ്ലാദൻ, അഡ്വ. കെ.വേലായുധൻപിള്ള, ബി.മോഹൻദാസ്,ആര്‍ ഹരിപ്രസാദ്, ശുരനാട് അജി, വി.രാമചന്ദ്രൻ, കെ.വി.സുബ്രഹ്മണ്യൻ, കെ.രവികുമാർ, മധുമോൾ പഴയിടം, കെ.പി.റുഹാസ്, കെ.ഗോകുൽദാസ്, ഐവർകാല ദിലിപ്, പി. ജി. പ്രകാശ്, കെ. കെ. ദാസപ്പൻ, പെരിനാട് വിജയൻ എന്നിവർ പ്രസംഗിച്ചു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച രാമചന്ദ്രൻ മുല്ലശേരി, ആർ.അ രുൺരാജ്, എം.എ.സമദ്, ടി.തങ്കച്ചൻ എന്നിവരെ ആദരിച്ചു.

മത്തങ്ങ വിത്തുകൾ വറുത്ത് പൊടിച്ച് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേൺ, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്.

മത്തങ്ങ വിത്തുകൾ വറുത്ത് ഉപയോ​ഗിക്കുന്നത് ശരീരത്തിലെ അനാവശ്യ കലോറികൾ ഒഴിവാക്കാൻ സഹായിക്കുക ചെയ്യും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങ വിത്തുകൾ അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

മാനസികാവസ്ഥയും ഉറക്കവും വർധിപ്പിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്ന എൽ-ട്രിപ്റ്റോഫാൻ എന്ന സംയുക്തം മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകൾ, മൂത്രസഞ്ചിയിലെ കല്ലുകൾ, ക്യാൻസർ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കും.

മത്തങ്ങയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. ശരീരത്തിൻ്റെ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ പോഷകമായ സിങ്ക് ഉയർന്ന അളവിൽ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്തിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. മത്തങ്ങ വിത്തുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിൻ്റെയും കണ്ണിൻ്റെയും ആരോഗ്യത്തിന് ​ഗുണം ചെയ്യും.

പ്രമേഹമുള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും. മത്തങ്ങ വിത്തുകളിലെ ചില സംയുക്തങ്ങൾ മെച്ചപ്പെട്ട ഇൻസുലിൻ നിയന്ത്രണത്തിന് കാരണമായേക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. സ്മൂത്തി, സാലഡ്, പലഹാരങ്ങൾ എന്നിവയിലെല്ലാം മത്തങ്ങ വിത്തുകൾ വറുത്ത് പൊടിച്ച് ചേർക്കാവുന്നതാണ്.

പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി: എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണം; പൊന്നാനി കോടതി ഉത്തരവ്

മലപ്പുറം: പൊലീസുകാർക്കെതിരായ പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബലാത്സംഗ പരാതിയിൽ എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും എന്നാൽ പൊന്നാനി മജിസ്ട്രേറ്റ് കോടതി ബലാൽസംഗ പരാതിയിൽന്മേൽ പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉത്തരവിറക്കണമെന്നും നിർദേശം നൽകുകയായിരുന്നു. അന്വേഷണം വേണമെന്ന് മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതും കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിർദേശം. സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ ഇത്രയും വർഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.