ന്യൂഡെല്‍ഹി.മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.കെ.എം.ഷാജി കൈക്കൂലി വാങ്ങിയതോ ആവശ്യപ്പെട്ടതോ തെളിയിക്കുന്ന മൊഴികളില്ലെന്ന് കോടതി നീരിക്ഷണം.അപ്പീലുകളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെയും ഇഡിയുടെയും ഹർജികൾ തള്ളിയത്.2014ൽ അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിൽ ആയിരുന്നു വിജിലൻസ് അന്വേഷണം. വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാർ വാദങ്ങൾ പൊളിയുന്നതായാണ് കോടതിയിൽ കണ്ടതെന്ന് കെഎം ഷാജിയുടെ അഭിഭാഷകൻ എംപി ഹാരിസ് ബീരാൻ പ്രതികരിച്ചു.
സി ബി ഐ അന്വേഷണം വേണം,നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ
കൊച്ചി.നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം
നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തി പോരെന്ന് കുടുംബം ഹൈക്കോടതിയിൽ
സിപിഐഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല.
പ്രതിക്ക് ഭരണതലത്തിൽ വലിയ ബന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ ഹർജിയിൽ പറയുന്നു.
നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് കുടുംബം
ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി
യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണം അന്വേഷണസംഘം ഇതുവരെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടില്ല നവീൻ്റേത് കൊലപാതകമെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഭാര്യ, പ്രശാന്തന്റെ പരാതി കെട്ടിച്ചമച്ചത് ആണ്. അന്വേഷണസംഘം തെളിവുകൾ കുഴിച്ചുമൂടാൻ ശ്രമിക്കുന്നു.
പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുന്നുവെന്നും ഹർജിയിൽ
നവീൻ ബാബുവിന്‍റെ മരണം. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മറ്റൊരു പൊതുതാൽപര്യ ഹർജി കൂടി എത്തി. ചേർത്തല സ്വദേശി മുരളീധരനാണ് ഹർജി നൽകിയത്
ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനം
കോഴിക്കോട്. ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുൽ പി ഗോപാലിന് എതിരെ യുവതി പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകി. രാഹുൽ പി ഗോപാലിന് എതിരെ ഗാർഹിക പീഡനത്തിനും നരഹത്യയ്ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാഹുൽ പി ഗോപാൽ ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതി. മീൻകറിയിൽ പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സ തേടി. വിവരമറിഞ്ഞതിനെ തുടർന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് എതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. ഗാർഹികപീഡനത്തിനും നരഹത്യയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്.
വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്നു പുലർച്ചെയാണ് രാഹുൽ പി ഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. നേരത്തെ, യുവതി നൽകിയ പരാതിയിൽ രാഹുലിനെതിരെ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാൽ യുവതി പരാതി പിൻവലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താല്പര്യം എന്ന് യുവതി അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
പനിബാധിച്ച് മരിച്ച 17കാരി ഗർഭിണി എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ
പത്തനംതിട്ട. പനിബാധിച്ച് മരിച്ച 17കാരി ഗർഭിണി എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ.വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. തുടർന്ന് സംശയം തോന്നി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി. ഗർഭം ഒഴിവാക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചതാണ് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സഹകരണ സംഘങ്ങളില്‍ ക്ളര്‍ക്ക് ഒഴിവ്
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ ക്ളര്‍ക്കുമാരെ തേടി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം വന്നു.
വിജ്ഞാപനം: 13/2024
വിജ്ഞാപന തിയ്യതി: 25-11-2024
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 10-01-2025
താഴെപ്പറയുന്ന സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ പരിക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
നിയമന അധികാരി : ബന്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ
അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിൻറെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കാറ്റഗറി നമ്പർ: 13/2024 ( ജൂനിയർ ക്ലാർക്ക് )
വിദ്യാഭ്യാസ യോഗ്യത :
ജൂനിയർ ക്ലാർക്ക്/കാഷ്യർ വിദ്യാഭ്യാസ യോഗ്യത: R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെ ങ്കിൽ എച്ച്.ഡി.സി. ആൻ്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേ റ്റീവ് ട്രെയിനിംഗിൻ്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാല യുടെ ബി.എസ്.സി (സഹകരണം അപേക്ഷിക്കാവുന്നതാണ് & ബാങ്കിംഗ്) ഉളളവർക്കും
സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, ജവഹർ സഹകരണ ഭവൻ,ജവഹർ സഹകരണ ഭവൻ,ഡി.പി.ഐ ജംഗ്ഷൻ തൈക്കാട് പി.ഒ. വഴുതക്കാട്, തിരുവനന്തപുരം 695 014, ഫോൺ :0471-2468690,2468670
മുഹമ്മദ് സാലിം ന് ഫാപ് ബെസ്റ്റ് ടീച്ചർ പുരസ്കാരം

ശാസ്താംകോട്ട. ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് ആൻഡ് അസോസിയേഷൻസ് ബെസ്റ്റ് ടീച്ചർ പുരസ്കാരത്തിന് വിദ്യാരംഭം സെൻട്രൽ സ്കൂൾ അധ്യാപകനും പ്രോഗ്രാം കോഡിനേറ്ററും ആയ മുഹമ്മദ് സാലിം എ. അർഹനായി
10 വർഷത്തെ മികവുറ്റ അധ്യാപനത്തിനും അക്കാഡമിക് സംഘാടനത്തിനുമാണ് അംഗീകാരം
കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി
അഖിലേന്ത്യ പ്രസിഡന്റ് ഡോക്ടർ ജഗത് സിംഗ്,ടീ ജെ വിനോദ് എംഎൽഎ,മുൻ ഡിജിപി ലോകനാഥ് ബഹ്റ, ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ, ഡോക്ടർ ജിത്ത് അമർ പ്രതാപ് സിംഗ് എന്നിവർ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയില്‍ എക്സ് റേ 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം
ശാസ്താംകോട്ട.താലൂക്ക് ആശുപത്രിയില്‍ പുനരാരംഭിച്ച എക്സ് റേ 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ X-ray നിർത്തി വച്ചിട്ട് 2 വർഷമായി. ഈ കാലയളവിൽ പാവപ്പെട്ട രോഗികൾ സ്വകാര്യ മേഖലയിലെ ലാബുകളെ ആണ് ആശ്രയിച്ചത്. നീണ്ട കാലയളവിന് ശേഷം കെട്ടിയാഘോഷിച്ച് വീണ്ടും ഉദ്ഘാടന മാമാങ്കം നടത്തിയിട്ടും വൈകിട്ട് 7 മണി മുതൽ രാവിലെ 8 മണി വരെ പ്രവർത്തിപ്പിക്കാതെ സ്വകാര്യ മേഖലക്ക് കൊള്ള ലാഭമുണ്ടാക്കുവാൻ അവസരമുണ്ടാക്കുകയാണ്. അടിയന്തിരമായി
x-ray 24 മണിക്കൂറും പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് പ്രസിഡന്റ് എം.വൈ നിസാർ പറഞ്ഞു.
കുടിവെള്ളംകിട്ടാനില്ല യുഡിഎഫ് പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
ശാസ്താംകോട്ട: ഒരാഴ്ച കാലമായി പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലകര, ഉള്ളുരുപ്പ്, കോയിക്കൽഭാഗം, ഐത്തോട്ടുവ,കുമ്പള തറ, കോയി പുറം എന്നീപ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല. കുന്നിൽ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ്ങ് മുടങ്ങിയതാണ് ജല വിതരണം മുടങ്ങാൻ കാരണം. വീടുകളിൽ വോട്ടഭ്യർത്ഥനയുമായി കയറിയ നടുവിലക്കര 8-ാം വാർഡിലെയു.ഡി.എഫ് സ്ഥാനാർത്ഥി
അഖില.എസ് നോട് നാട്ടുകാർ പരാതി പറഞ്ഞതനുസരിച്ച് യു.ഡി.എഫ് നേതാക്കൾ പഞ്ചായത്ത് അധികാരികളേയുംജല അഥോറിറ്റിഉദ്യോഗസ്ഥരേയുംസമീപിച്ച്പമ്പ്ഹൗസിന്റെ പോരായ്മ പരിഹരിച്ച് എത്രയുംവേഗം ജലവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപെട്ടിരുന്നു. പമ്പ് ഹൗസിന്റെ അറ്റകുറ്റ പണി നടത്തിതിങ്കളാഴ്ച രാത്രിയിൽ തന്നെ ജലവിതരണം ആരംഭിക്കുമെന്ന ഉറപ്പ്
പഞ്ചായത്ത് – ജല അഥോറിറ്റി അധികാരികൾ നൽകിയിരുന്നു.ഉറപ്പ് പാലിച്ച് ജല വിതരണം ചൊച്ചാഴ്ച രാവിലെയും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും ജലവിതരണം ഇന്ന് തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തി.നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി
അഖില.എസ് നേതൃത്വം നൽകി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അഖില. എസ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ , ലൈലാ സമദ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാരാളി.വൈ.എ. സമദ്, സുബ്രമണ്യൻ,
ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ്. കല്ലട, നേതാക്കളായ ഗീവർഗ്ഗീസ്, ഗിരീഷ് കാരാളി,
അമ്പുജാക്ഷിയമ്മ, പ്രീത ശിവൻ, റജ്ല നൗഷാദ്, നിയാസ് വിളന്തറ, കുന്നു തറവിഷ്ണുചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു
കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്
കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഒരു താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് എത്തണമെന്ന് സീനിയർ അസി. ധന്യ സി.ഒ അറിയിച്ചു.
മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട് എന്ന് ആരോപണം
മുംബൈ.മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട് എന്ന ദി വയർ.
ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ എണ്ണി എന്നാണ് ആരോപണം. ഡി വയറിന്റെ കണക്കുകൾ ഇങ്ങനെ . 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകൾ. ഫലപ്രഖ്യാപന ദിനം ആകെ എണ്ണിയത് 6,45,92,508 വോട്ടുകൾ.
പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്ന് മാധ്യമം പറയുന്നു.





































