Home Blog Page 165

കൂത്തുപറമ്പ്: ചോരയിൽ എഴുതിയ യുവത്വത്തിൻ്റെ പോരാട്ട ചരിത്രം യുവജന പ്രതിഷേധവും രാഷ്ട്രീയ പശ്ചാത്തലവും

രജനീഷ് മൈനാഗപ്പള്ളി


നവംബർ 25: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ ദിനം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്, വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും യുവത്വം നടത്തിയ ഉജ്ജ്വലമായ പോരാട്ടത്തിൻ്റെയും, ആ പോരാട്ടത്തിൽ ചോരയൊഴുക്കിയ ധീര രക്തസാക്ഷികളുടെയും ഓർമ്മകളാലാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൻ്റെ മണ്ണിൽനിന്ന് ഉയർന്നു കേട്ട ആ സമരമുദ്രാവാക്യങ്ങൾ ഇന്നും രാജ്യത്തെ യുവജന പ്രസ്ഥാനങ്ങൾക്ക് ആവേശമാണ്.


1994-ലെ രാഷ്ട്രീയ പശ്ചാത്തലം
സംഭവം നടക്കുമ്പോൾ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.) ആയിരുന്നു കേരളം ഭരിച്ചിരുന്നത്. കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തും നടപ്പാക്കുന്നതിനെതിരെ സി.പി.എമ്മിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രധാനമായും രണ്ട് വിഷയങ്ങളാണ് അക്കാലത്ത് യുവാക്കളെയും വിദ്യാർത്ഥികളെയും തെരുവിലിറക്കിയത്:

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണം:

സംസ്ഥാനത്ത് കൂടുതൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനും സർക്കാർ നിയന്ത്രണം കുറയ്ക്കാനുമുള്ള നീക്കങ്ങൾക്കെതിരെ , ഡി.വൈ.എഫ്.ഐ (DYFI) തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകൾ സമരരംഗത്തായിരുന്നു. വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാകും എന്നായിരുന്നു അവരുടെ പ്രധാന വാദം.

സഹകരണ മേഖലയിലെ നയങ്ങൾ:

ഭരണപക്ഷത്തിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രവർത്തനങ്ങളിലുമുള്ള രാഷ്ട്രീയപരമായ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
നവംബർ 25: സംഭവം
അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവൻ, കൂത്തുപറമ്പിലെ സഹകരണ അർബൻ ബാങ്ക് ശാഖയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു. കേന്ദ്ര-സംസ്ഥാന നയങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച് തടയാനും പരിപാടി ബഹിഷ്കരിക്കാനും ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ തീരുമാനിച്ചു.
പ്രതിഷേധം ശക്തമാവുകയും മന്ത്രിയുടെ വാഹനം തടയാൻ ശ്രമം നടക്കുകയും ചെയ്തതോടെ പോലീസ് ഇടപെടൽ ഉണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും തുടർന്ന് വെടിവെപ്പ് നടത്തുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വെടിയുതിർത്തു എന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

കൂത്തുപറമ്പിൽ ജീവൻ ഹോമിച്ച ആ അഞ്ച്  പേരുകൾ ഓരോ യുവജന സമരത്തിൻ്റെയും ഓർമ്മകളായി ഇന്നും ജ്വലിച്ചു നിൽക്കുന്നു:

കെ.കെ. രാജീവൻ
കെ.വി. റോഷൻ
വി. മധു
ഷിബുലാൽ
കുണ്ടുചിറ ബാബു
കൂടാതെ, വെടിയേറ്റ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് 30 വർഷത്തോളം ശയ്യാവലംബിയായി ജീവിച്ച്, 2024 സെപ്തംബറിൽ അന്തരിച്ച സഖാവ് പുഷ്പൻ, ‘ജീവിക്കുന്ന രക്തസാക്ഷി’ എന്ന പേരിലും കൂത്തുപറമ്പ് സമരത്തിൻ്റെ കനൽമുദ്രയായി മാറി.

സംഭവത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ വിമർശനങ്ങളോട് അന്നത്തെ യു.ഡി.എഫ്. സർക്കാർ പ്രതികരിച്ചത്


അക്രമം അഴിച്ചുവിട്ടത് പ്രതിഷേധക്കാർ:

മന്ത്രിയെ തടയാനെത്തിയ പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് പോലീസ് ബലപ്രയോഗം നടത്തിയത്.

ആത്മരക്ഷാർത്ഥം വെടിവെപ്പ്:

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും മന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പോലീസിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാലാണ് വെടിവെപ്പ് നടത്തേണ്ടി വന്നതെന്നാണ് സർക്കാർ ഔദ്യോഗികമായി വിശദീകരിച്ചത്.

ആസൂത്രിത ആക്രമണം:

ഇതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നില്ലെന്നും മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ പ്രതിപക്ഷം രാഷ്ട്രീയപരമായി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്നും ഭരണപക്ഷം ആരോപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.

കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്

കണ്ണൂർ. കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്. പൊലീസ് വെടിയുണ്ടകൾ
അഞ്ച് ഡിവൈഎഫ്ഐക്കാരുടെ ജീവനാണ് കൂത്തുപറമ്പിലിൽ വീഴ്ത്തിയത്.
പരിക്കേറ്റ് തളർന്നുപോയ പുഷ്പനും വർഷങ്ങളോളും ജീവിതത്തോട് പോരാടി മരിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി രക്തസാക്ഷിത്വദിനം ആചരിക്കും


1994 നവംബർ 25
കൂത്തുപമ്പ് ട്രാഫിക്ക് ഐലൻഡിന് സമീപം രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ അണിനിരന്നു. സ്വാശ്രയവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമരമുഖത്താണ് ഡിവൈഎഫ്ഐ. കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനായ എം വി രാഘവൻ അന്ന് കെ കരുണാകരൻ മന്ത്രിസഭയിലെ സഹരകരണവകുപ്പ് മന്ത്രി. കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ എം വി രാഘവൻ എത്തുന്നുണ്ട്. കരിങ്കൊടി കാട്ടാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എംവിആർ കനത്ത പൊലീസ് സംരക്ഷണത്തിൽ കൂത്തുപറമ്പിലെത്തി. ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം മുഴക്കി. പിന്നീട് കണ്ടത് ലാത്തിച്ചാർജും കല്ലേറും…. ഒടുവിൽ വെടിവെയ്പ്

ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി റോഷൻ പ്രവർചത്തകരായ വി മധു, ഷിബുലാൽ കുണ്ട്ചിറ ബാബു എന്നിവർ മരിച്ചു. വെടിവെയ്പ്പിൽ പരിക്കേറ്റ് ജ്വലിക്കുന്ന ഓർമകളുമായി തളർന്നുകിടന്ന മരിച്ചിട്ട് പതിനാല് മാസമേ ആകുന്നുള്ളൂ


ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്ന്  അനുസ്മരണ പരിപാടികൾ നടത്തുന്നുണ്ട്. അന്ന് വെടിവെയ്പ്പിന് നേതൃത്വം നൽകിയ തലശേരി എ എസ് പി റവാഡ ചന്ദ്രശേഖർ ആണ് ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെന്നതും ശ്രദ്ധേ യം.

വാസുവിന് കൈവിലങ്ങ് , പൊലീസുകാർക്കെതിരെ നടപടി വന്നേക്കും

തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടി വന്നേക്കും. എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വയ്ക്കണമെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.നേരത്തേ മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്ഐടി എസ്പി എസ്. ശശിധരൻ നിർദേശം നൽകിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥർ അത് പാലിച്ചില്ല. അത് എസ്ഐടിയിൽ തന്നെ തർക്കത്തിനിടയാക്കിയപ്പോഴാണ് എൻ.വാസുവിനെ വിലങ്ങണിയിച്ചത്. ഇതിൽ ഡിജിപിയും എസ്ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് കൈവിലങ്ങ് വയ്ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് കണ്ടെത്തൽ.

വൃശ്ചികമാസത്തില്‍ രാജയോഗസമാനമായ അനുഭവം നേടുന്ന നക്ഷത്രങ്ങള്‍ ഇവയാണ്

വൃശ്ചിക മാസം ചില നക്ഷത്ര ജാതരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളിലേക്ക് കൂടി എത്തുന്നു. മണ്ഡലമാസത്തിന് കൂടി തുടക്കം കുറിയ്ക്കുന്ന ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ രാജയോഗ സമാനമായ മാറ്റങ്ങള്‍ക്ക് കൂടി തുടക്കം കുറിയ്ക്കുന്ന സമയമാണ് . ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് പക്ഷേ ചില ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വ്യാഴം ഇവരില്‍ ഭാഗ്യമാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജോലി തേടുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വയുടെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു. സ്ഥാപനങ്ങള്‍ നിങ്ങളെ പലപ്പോഴും അംഗീകരിക്കും എന്നതും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും. രാജയോഗമായതിനാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസം നല്‍കുന്നത്.

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട. ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും. ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ വന്ന് സെറ്റില്‍ ആവുന്നതിന് യോഗം കാണുന്നു. പലപ്പോഴും നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് നല്‍കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങളെ ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. പലപ്പോഴും നിങ്ങള്‍ക്കിടയിലെ അവസര വാദികളെ തിരിച്ചറിയാന്‍ സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സഹായിക്കുന്ന്ത്. നിങ്ങളുടെ പ്രണയം അംഗീകരിക്കപ്പെടുന്നത് വഴി അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നു. ഇതെല്ലാം ഗുണാനുഭവങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് എത്തുന്നതും. ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ കുറയില്ല, എന്ന് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല സാഹചര്യവും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യവും. സര്‍വ്വ കാര്യപ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ശനിയുടെ പല മാറ്റങ്ങളും നിങ്ങളില്‍ അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ഈ സമയം കാത്തിരിക്കുന്നു. എന്നാല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കും. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കുട്ടികളുടെ പഠന കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല അവസരങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സ്ഥിരനിക്ഷേപം നിങ്ങളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി

തെങ്കാശി.തമിഴ് നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി.
ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കർപ്പകവല്ലി,തേൻമൊഴി, മല്ലിക,മുത്തുലക്ഷ്മി,സുബ്ബലക്ഷ്മി,ഷൺമുഖത്തായ് എന്നിവരാണ് മരിച്ചത്.ഐസിയുവിൽ ചികിത്സയിലുള്ള
ഒൻപത് പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാരപരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രണ്ട് ബസ് ഡ്രൈവേഴ്സിനുമെതിരെ എലത്തൂർ പൊലിസ് കേസെടുത്തു

മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ

മലപ്പുറം .കിഴിശേരിയിൽ മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ.കിഴിശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്,ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്.സ്റ്റേഷനറി കടയിൽ മോഷണ ശ്രമത്തിനിടെ കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും മർദിച്ചു.അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു.

കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പോലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കുകയായിരുന്നു.കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14ദിവസം റിമാൻഡ് ചെയ്തു.കുട്ടികൾക്കെതിരെ മോഷണത്തിന് ജുവൈനൽ ബോർഡ്‌ മുൻപാകെ റിപ്പോർട്ട്‌ കൊടുത്തതായി പോലീസ്

കോളജ് വിദ്യാര്‍ഥിനിയെ വാടക മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി…. ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം

ബെംഗളൂരുവില്‍ വാടക മുറിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്‌ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയില്‍ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വര്‍ധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവില്‍ ബെംഗളൂരുവില്‍ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവില്‍ പോയ പ്രേമിനെ കണ്ടെത്താന്‍ അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ലൈംഗികാരോപണ കേസില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പാലക്കാട്. ലൈംഗികാരോപണ കേസില്‍ അതിജീവിതയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തന്റെ ഭാഗം എന്താണെന്ന് കേള്‍ക്കാതെയാണ് മാധ്യമങ്ങള്‍ ഓഡിയോ പുറത്തുവിട്ടതെന്നും വിഷയത്തില്‍ ശരിയായ സമയത്ത് പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു.

‘ഇതേ വിഷയം തന്നെയാണ് മാധ്യമങ്ങള്‍ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്ന് മാസമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ മൂന്നു മാസമായിട്ട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് എനിക്ക് ഇന്നും പറയാനുള്ളൂ, ഒരു അന്വേഷണം നടക്കുന്നുണ്ട്, ആ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ആ അന്വേഷണം മുന്നോട്ടു പോകട്ടെ, ആ അന്വേഷണം മുന്നോട്ട് പോയതിനുശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങാം’, രാഹുല്‍ പറഞ്ഞു.

ഓഡിയോയും ചാറ്റും രാഹുലിന്റേത് തന്നെയാണോയെന്ന ചോദ്യത്തോട് മറുപടി ഇങ്ങനെ-‘ എന്റേതാണെന്നും പറഞ്ഞ് മാധ്യമങ്ങള്‍ എന്റെയൊരു വോയ്‌സ് കൊടുക്കുന്നു, ആ കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നോട് വിളിച്ചിട്ട് ഇങ്ങനെ ഒരു വോയ്‌സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട് ഈ വോയ്‌സ് നിങ്ങളുടേതാണ് ആണോ എന്ന് ചോദിച്ചോ? അതിനുശേഷം ആണ് ആ ഓഡിയോ കൊടുക്കുന്നതെങ്കില്‍ എനിക്ക് മനസിലാക്കാം. ഒരു വോയ്‌സ് എന്റേതാണെന്നും പറഞ്ഞ് ,എന്റെ ചിത്രം ഉള്‍പ്പെടെ വെച്ചു കൊടുത്തതിനുശേഷം പിന്നെ അത് എന്നോട് എന്റെതാണോ എന്ന് ചോദിക്കുന്ന ആധികാരികത എന്താണ്.

ഈ അന്വേഷണം മുന്നോട്ടു പോയതിനു ശേഷം ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് എപ്പോഴാണോ അതിന്റെ ബാക്കി കാര്യങ്ങള്‍ ആഡ് ചെയ്യാനുള്ളത് ആ സമയത്ത് ഞാന്‍ ആഡ് ചെയ്യുകയും എനിക്ക് നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം രാജ്യത്ത് ഉണ്ടല്ലോ, ആ അവകാശം ഉള്ളിടത്തോളം കാലം ഞാന്‍ ആ അവകാശമായിട്ട് മുന്നോട്ടു പോവുകയും ചെയ്യും. ഞാന്‍ ഇപ്പോഴും ഇങ്ങനെ നില്‍ക്കുന്നതിന്റെ ഏറ്റവും ഉത്തമമായ ബോധ്യം ഞാന്‍ ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായിട്ട്, ഇന്നത്തെ ദിവസം വരെ ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല എന്ന് ഉത്തമമായ ബോധ്യമുള്ളതിനാലാണ്. പോലീസ് ആ വോയിസില്‍ സ്വമേധയാ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ’, രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ ശബ്ദമല്ലെങ്കില്‍ എന്തുകൊണ്ട് ഡിഫമേഷന്‍ കൊടുക്കുന്നില്ലെന്ന ചോദ്യത്തിന് ഈ സംഭവം കഴിഞ്ഞുപോയിട്ടില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ഞാന്‍ എന്താണ് റിയാക്ട് ചെയ്യേണ്ടത് എപ്പോ റിയാക്ട് ചെയ്യണം എങ്ങനെയൊക്കെ നിയമപരമായി മുന്നോട്ടു പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. മാധ്യമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ വിശദീകരണം തരേണ്ട കാര്യമില്ലല്ലോ. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിച്ചൊരു ഘട്ടമുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങും. നിയമപരമായി എന്തെല്ലാം പോരാട്ടം എന്റെ ഭാഗത്ത് നിന്ന് വരാനിരിക്കുന്നു.

ഇപ്പോള്‍ ഈ ഓഡിയോ വന്നതിന്റെ ഉദ്ദേശലക്ഷ്യം എന്താണ് എന്റെ നിരപരാധിത്വം, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് ബഹുമാനപ്പെട്ട നീതിനായ കോടതിയിലാണ്. മാധ്യമ കോടതിയില്‍ അല്ല, നീതിനായ കോടതിയില്‍ എന്റെ നിരപരാധിത്വം വളരെ കൃത്യമായി ഞാന്‍ ബോധ്യപ്പെടുത്തും. അതിനുശേഷം ഞാന്‍ ജനങ്ങളോട് പ്രതികരിച്ചോളാം’, രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തേ സമാന വിവാദം ഉണ്ടായതിനെ തുടര്‍ന്ന് രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍

ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.

ഫൈനലില്‍ ചൈനീസ് തായ്പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം. 11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്. തായ്ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.