Home Blog Page 1205

ഫോർച്യൂണറിന് എതിരാളിയായി കോഡിയാക്

ടൊയോട്ടക്ക് പറ്റിയ എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ചെക്ക് വാഹന നിർമ്മാണ കമ്പനിയായ സ്കോഡ. സ്കോഡ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ കോഡിയാക് ആണ് ഫോർച്യൂണറിന് എതിരാളിയായി വരുന്നത്. 4×4 സെഗ്‌മെന്റിലെ ഈ വാഹനത്തിന് 46.89 ലക്ഷം രൂപയാണ് പ്രാരംഭ വില. മുമ്പത്തേക്കാൾ കൂടുതൽ നൂതനവും, സ്റ്റൈലിഷും, പ്രീമിയവുമാണ് പുതിയ എസ്.യു.വി.
വാഹനം രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാകുക. സ്‌പോർട്ലൈൻ വേരിയന്റിന്റെ എക്സ് ഷോറൂം വില 46.89 ലക്ഷം രൂപയും എൽ ആൻഡ് കെ വേരിയന്റിന്റെ എക്‌സ് ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്.
ഏറെ പ്രത്യേകതകളുമായാണ് പുതിയ കോഡിയാക് എത്തുന്നത്. പ്രധാനമായും വാഹനത്തിന്റെ നീളം 61 എം.എം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ കാബിനിൽ മുമ്പത്തേക്കാൾ കൂടുതൽ സ്ഥലമുണ്ട്. ഇതിന്റെ ഗുണം ലഭിക്കുക രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ഇരിക്കുന്ന യാത്രക്കാർക്കായിരിക്കും. കൂടാതെ സി ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, ഇല്യൂമിനേറ്റഡ് ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലും വാഹനത്തിന്റെ പ്രത്യേകതയാണ്.
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കോഡിയാകിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, 360 ഡിഗ്രി കാമറ, മുൻ സീറ്റുകളിൽ ഹീറ്റിങ്, വെന്റിലേഷൻ, മെമ്മറി, മിറർ ഫങ്‌ഷൻ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകൾ ടോപ്പ് വേരിയന്റുകളിൽ ലഭ്യമാണ്.

സ്കോഡ കോഡിയാക് എസ്.യു.വിക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ – പെട്രോൾ എൻജിൻ ലഭിക്കുന്നു. ഇത് 201 ബി.എച്ച്.പി കരുത്തും 320 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. എൻജിൻ 7-സ്പീഡ് ഡി,എസ്.ജി ഗിയർബോക്സും 4×4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതുമൂലം നഗര പ്രദേശത്തും പരുക്കൻ റോഡുകളിലും മികച്ച പ്രകടനം നടത്താൻ വാഹനത്തിന് സാധിക്കും. വാഹനം അവതരിപ്പിച്ചതോടൊപ്പം തന്നെ കമ്പനി പുതിയ കോഡിയാകിന്റെ പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’… ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.


1986-ൽ ഡോ. മാത്യു കളരിക്കലാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത്. 1948-ൽ കോട്ടയത്തായിരുന്നു ജനനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനത്തിനു ശേഷം ചെന്നൈയിലായിരുന്നു ഉപരിപഠനം. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മൊബൈൽ ഫോൺ ചാർജറിന്റെ അഡാപ്റ്ററിൽ ലഹരിക്കടത്ത്: രണ്ടുപേർ പോലീസ് പിടിയിൽ

ഡല്‍ഹി തിമാര്‍പുരില്‍ ലഹരി സംഘം ലഹരി കടത്താൻ വ്യത്യസ്തമായ ഒരു ഐഡിയ ആണ് പുറത്തു എടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററിലാണ് ലഹരിക്കടത്ത് നടത്തിയത്. 23 അഡാപ്റ്ററുകളില്‍ നിന്നായി ഒരു കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. സംഭവത്തിൽ സൂരജ്, ദീപക് എന്നീ യുവാക്കൾ അറസ്റ്റിലായി. 
അഡാപ്റ്ററില്‍ പ്രത്യേക പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ഇവർ സ‍ഞ്ചരിച്ച കാറും പിടിച്ചെടുത്തു. 
തുടക്കത്തിൽ ബാഗ് നിറയെ 45 വാട്ട്സിന്റെ അഡാപ്റ്ററുകൾ കണ്ടെത്തുകയായിരുന്നു. അഡാപ്റ്ററിന് സാധാരണയിലും കൂടുതൽ ഭാരം അനുഭവപ്പെട്ടതോടെയാണ് പൊലീസിന് സംശയമായത്. അങ്ങനെ  അഡാപ്റ്ററുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് പ്രത്യേക പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഹാഷിഷ് ഓയില്‍ കണ്ടത്.

‘അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു…..’ വീരേന്ദർ സേവാഗ്

മുംബൈ: ഐ.പി.എല്ലിൽ മോശം ഫോം തുടരുന്ന സീനിയർ താരം രോഹിത് ശർമ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ 13.66 ശരാശരിയിൽ 82 റൺസ് മാത്രമാണ് താരം കണ്ടെത്തിയത്. വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ജയിച്ചെങ്കിലും ഹിറ്റ്മാന്‍റെ ബാറ്റിൽനിന്ന് പിറന്നത് 26 റൺസ് മാത്രമാണ്. സീസണിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനാകാത്ത രോഹിത്തിന് കളിനിർത്താൻ സമയമായെന്ന് പറയുകയാണ് മുൻ താരം വിരേന്ദർ സെവാഗ്.

“അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു. എന്നാൽ ആരാധകരെക്കൊണ്ട് ഇനിയും എന്തിന് ടീമിൽ തുടരണമെന്ന് തോന്നിപ്പിക്കരുത്. കഴിഞ്ഞ പത്തു വർഷത്തെ രോഹിത്തിന്‍റെ പ്രകടനം നോക്കൂ. ഒറ്റ സീസണിൽ മാത്രമാണ് 400ലേറെ റൺസ് സ്കോർ ചെയ്തത്. അഞ്ചൂറോ എഴുന്നൂറോ റൺസ് സ്കോർ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സാധ്യമാകുമായിരുന്നു.

കേസ് വെറും ഓലപ്പാമ്പാണെന്ന് ഷൈനിന്റെ കുടുംബം… നാളെ വൈകിട്ട് മൂന്ന് മണിക്ക് പോലീസിന് മുന്നിൽ ഹാജരാകും

തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കി എറണാകുളം നോര്‍ത്ത് പൊലീസ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരാകുമെന്ന് കുടുംബം പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണ സംഘം ആരായും. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.

വനിതാ കോൺസ്റ്റബിൾ സമരം: നിയമനം ലഭിക്കാത്ത 50 പേർക്ക് കെ സി സി യുടെ അംഗ സംഘടനയായ ‘സിസ്റ്റർ ഹാത്തൂണ ഫൗണ്ടേഷൻ’ ജോലി നൽകും

തിരുവനന്തപുരം:
വനിതാ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടറിയേറ്റിനു മുൻപിൽ നാളുകളായി സമരം നടത്തുകയാണ്. ലിസ്റ്റിൻ്റെ കാലാവധി നീട്ടാൻ യാതൊരു നടപടിയും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാത്ത സാഹചര്യത്തിൽ ഈ ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥയ്ക്ക് താൽക്കാലികമായി എങ്കിലും പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ 50 പേർക്ക് ജോലി നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ തസ്തികയിൽ എൻട്രി ലെവലിൽ ലഭിക്കുന്ന ശമ്പളത്തിന് ഏകദേശം അടുത്ത ശമ്പളം തന്നെ അവർക്ക് നൽകാമെന്നും ഫൗണ്ടേഷന്റെ നേതൃത്വം വഹിക്കുന്ന കെസിസിയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻഡർ ടി ഒ ഏലിയാസ് അറിയിച്ചു.

ക്രിയാത്മകമായ ഈ നടപടി നാളെ രാവിലെ (ശനിയാഴ്ച) 11 ന് സമരപ്പന്തലിൽ എത്തി പ്രഖ്യാപിക്കുമെന്ന് കെ.സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് അറിയിച്ചു.

ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍

ഇന്ത്യന്‍ ഐടി ഭീമന്‍ കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.

ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നതിനാല്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നാണ് ഇമെയിലില്‍ കമ്പനി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 18 (വെള്ളിയാഴ്ചയാണ്) ഇതുസംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്.

2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയ്‌നി ബാച്ചിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരൊണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്.

ദിവ്യ.എസ്. അയ്യര്‍ക്കെതിരെ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ. കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചു… മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍

മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍.കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ അനയയുടെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയാവുകയാണ്.
നിരവധി ക്രിക്കറ്റ് താരങ്ങൾ അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചെന്നാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.പെണ്ണായി മാറിയതോടെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്നടക്കം മോശം അനുഭവമുണ്ടായതായും നഗ്നചിത്രങ്ങള്‍ പോലും തനിക്ക് അയച്ചുതന്നുവെന്നും വെളിപ്പെടുത്തുകയാണ് അനയ. അച്ഛൻ അറിയപ്പെടുന്ന വ്യക്തിയായതിനാൽ എനിക്ക് എന്നെക്കുറിച്ച് രഹസ്യം സൂക്ഷിക്കേണ്ടി വന്നു. ക്രിക്കറ്റ് ലോകം അരക്ഷിതാവസ്ഥയും വിഷലിപ്തമായ പുരുഷത്വവും കൊണ്ട് നിറഞ്ഞിരിക്കുന്നു, അനയ പറഞ്ഞു.

വൈറൽ ആകാൻ റോഡിൽ കസേര ഇട്ട് ഇരുന്നു… ഒടുവിൽ വൈറൽ ആയത് പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ

സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പലരും പല മാർഗ്ഗങ്ങൾ പയറ്റും. അത്തരത്തിൽ റോഡിൽ കസേരയിട്ടിരുന്ന് റീൽ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തിരക്കുള്ള റോഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡിൽ ഏപ്രിൽ 12നായിരുന്നു സംഭവം.  വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേൽ കാല് കയറ്റി വച്ച് ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി. 

സംഭവം വൈറലാവുകയും വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.  ട്രാഫിക് നിയമം ലംഘിച്ച് ചായകൂടിക്കാൻ പോയാൽ പ്രശസ്തിയല്ല, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും  പ്രതി സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോക്കൊപ്പം പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇട്ടു.