മൈനാഗപ്പള്ളി:കലകൾക്ക്, പ്രത്യേകിച്ച് സിനിമകൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ
പ്രിയനന്ദൻ അഭിപ്രായപ്പെട്ടു.സിക ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂടിവെച്ച സത്യങ്ങളെ പൊതു സമൂഹത്തിന് മുന്നിലെത്തിക്കുവാൻ ‘സിക’പോലെയുള്ള സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പ്രഥമ സിക ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം മുതിർന്ന നടി വിജയകുമാരിക്ക് പ്രിയനന്ദനൻ സമ്മാനിച്ചു.
ഫെസ്റ്റിവലിൽ ‘ടിടി’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.സിനിമയുടെ സംവിധായകൻ ചാർളിസ് ലിയോ പനാടനെ മികച്ച തിരക്കഥാകൃത്തായും, സംവിധായകനായും തിരഞ്ഞെടുത്തു.മുഹമ്മദ് സാലി സംവിധാനം ചെയ്ത ‘പാൽ ആൻഡ് പാൽ’ ആണ് മികച്ച പ്രവാസി ചിത്രം.മാധ്യമ പ്രവർത്തകൻ പി.കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരം സന്ധ്യാരാജേന്ദ്രൻ, നാടകനടൻ ഡി.ജെ ഉണ്ണികൃഷ്ണൻ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ,ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി,കല്ലട ഗിരീഷ്,ഉണ്ണി ഇലവിനാൽ,ഗ്രാമ പഞ്ചായത്തംഗം റഹിയാനത്,ഷീബ എം ജോൺ,വിഷ്ണു രാജ്,ഗൗതം ചന്ദ്ര,തുളസി ദേവി,വിനു കെവി,ലാൽ കൃഷ്ണൻ,കൃഷ്ണ പ്രകാശ്,അമൽ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.സിക ജനറൽസെക്രട്ടറി അനിൽ സിക സ്വാഗതവും സനിൽ.പി നന്ദിയും പറഞ്ഞു.

































