Home Business പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മന്റ് സ്‌കീം വഴി നോണ്‍-റെസിഡന്റ് ഇന്ത്യക്കാര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും...

പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മന്റ് സ്‌കീം വഴി നോണ്‍-റെസിഡന്റ് ഇന്ത്യക്കാര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും

Advertisement

ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഇനി പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാം. 2026-ലെ കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ധനമന്ത്രിയുടെ ഒമ്പതാമത്തെ തുടര്‍ച്ചയായ ബജറ്റിലാണ് ഇതുണ്ടായത്.

ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് നിര്‍ണായക സമയത്താണ് ഈ പ്രഖ്യാപനം. രൂപയുടെ മൂല്യം ഇടിഞ്ഞതും നികുതി ശേഷിയുള്ള വരുമാനം കുറഞ്ഞതുമെല്ലാം വിദേശ നിക്ഷേപകരെ പിന്തിരിപ്പിച്ച സാഹചര്യമായിരുന്നു നിലവില്‍. 2025-ല്‍ 19 ബില്യണ്‍ രൂപയും 2026 ജനുവരിയില്‍ 4 ബില്യണ്‍ രൂപയും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചുവെന്നാണ് കണക്കുകള്‍. ഈ ആശങ്കപരമായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നീക്കം കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ട് വരാന്‍ സഹായകരമാവും എന്നുറപ്പാണ്.

ഇനി മുതല്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മന്റ് സ്‌കീം വഴി നോണ്‍-റെസിഡന്റ് ഇന്ത്യക്കാര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ആര്‍ബിഐ അംഗീകൃത പ്രത്യേക ബാങ്ക് അക്കൗണ്ട് വഴി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനവും കമ്പനിയിലെ മൊത്തം നിക്ഷേപം 10 ശതമാനവും ആണ്. നിക്ഷേപ ഫണ്ടുകള്‍ തിരികെ കൊണ്ടുപോകാനും നിയന്ത്രിത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ പദ്ധതി സൗകര്യമൊരുക്കുന്നു. 2026-ലെ ബജെറ്റില്‍ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ മറ്റ് നടപടികളും പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നിക്ഷേപിക്കാവുന്ന വ്യക്തിഗത പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി ഉയര്‍ത്തി. എല്ലാ പിആര്‍ഓഐകള്‍ക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനം ആക്കി വര്‍ധിപ്പിച്ചു. സിറ്റി ഇക്കണോമിക് റീജിയന്‍സ് സ്‌കീമിനായി 5,000 കോടി രൂപയുടെ വിഹിതം ധനമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നോണ്‍-ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളുമായി ബന്ധപ്പെട്ട ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) നിയമങ്ങള്‍ അവലോകനം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.

കൂടാതെ പ്രവാസികള്‍ സ്ഥാവര വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ ടിഡിഎസ് ഇനി മുതല്‍ റെസിഡന്റ് വാങ്ങുന്നവര്‍ വഴി പാന്‍ അടിസ്ഥാനമാക്കിയുള്ള ചലാന്‍ ഉപയോഗിച്ച് നിക്ഷേപിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇത് ടിഎഎന്‍ (താല്‍ക്കാലിക അക്കൗണ്ടിംഗ് നമ്പര്‍) യുടെ ആവശ്യകത ഇല്ലാതാക്കുകയും നടപടികള്‍ ലളിതമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Advertisement