ചെന്നൈ. സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നെയിലെ വീട്ടില്‍ രാവിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണാണ് അന്ത്യം.ഏഴുപത് വയസായിരുന്നു. 1968മുതല്‍ സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമാണ്. സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി. മലയാള സിനിമകളില്‍ 80കളിലേയും 90കളിലേയും മറക്കാനാവാത്ത നിരവധി ഈണങ്ങള്‍ മലയാളത്തിന് പകര്‍ന്നു നല്‍കി.
വെങ്കിടേഷിൻ്റെ അച്ഛൻ പഴനി ഒരു മികച്ച മാൻഡലിൻ വാദകനായിരുന്നു. ജീവിതത്തിൻ്റെ തുടക്കത്തിൽ, അദ്ദേഹം ഗിറ്റാർ, ബാഞ്ചോ, മാൻഡോലിൻ എന്നിവ വായിക്കുകയും തൻ്റെ ആദ്യകാലങ്ങളിൽ ശ്യാമിൻ്റെയും രവീന്ദ്രൻ്റെയും അസിസ്റ്റൻ്റ് മ്യൂസിക്കൽ ഡയറക്ടറായിരുന്നു. തമ്പികണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ ആദ്യ ഇടവേളയിലൂടെ ഡെന്നീസ് ജോസഫ് ആണ് അദ്ദേഹത്തെ മലയാള ചലച്ചിത്ര വ്യവസായത്തിലേക്ക് കൊണ്ടുവന്നത് . ആ സിനിമയും അതിലെ ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു, തുടർന്ന് വെങ്കിടേഷ് തമ്പിയുടെ സ്ഥിരം സഹകാരിയായി, 1990-കളിൽ ഹിറ്റ് സംഗീത ആൽബങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. ഇന്ദ്രജാലം , കിലുക്കം , മിന്നാരം , സ്ഫടികം , ധ്രുവം , കൗരവർ , ജോണി വാക്കർ , കിഴക്കൻ പത്രോസ് , ഹിറ്റ്‌ലർ എന്നിവയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര സ്കോറുകൾ .
കുഞ്ഞിക്കിളിയേ കൂടെവിടെ,തുമ്പിപ്പെണ്ണേ വാവാ,കനകനിലാവേ, കറുക വയല്‍ക്കുരുവീ,പാല്‍നിലാവിലും ഒരു നൊമ്പരം,ശാന്തമീരാത്രിയില്‍,പുത്തന്‍പുതുക്കാലം, വാല്‍ക്കണ്ണെഴുതിയ മകര നിലാവില്‍, നീലാഞ്ജനപ്പൂവിന്‍ താരാട്ടൂഞ്ഞാലില്‍,നിലാവേ മായുമോ, കിലുകില്‍ പമ്പരം,ഊട്ടിപ്പട്ടണം,നീയുറങ്ങിയോ നിലാവേ,അലയും കാര്റിന്‍ ഹൃദയം, ഏഴിമലപൂഞ്ചോലാ,വിണ്ണിലെ ഗന്ധര്‍വ ഗീതികള്‍ പാടുന്ന, എന്നിങ്ങനെ തലമുറകളെ ത്രസിപ്പിച്ച അദ്ദേഹത്തിന്‍റെ ഈണങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല
മറ്റ് നിരവധി സംഗീത സംവിധായകരുടെ ഗാനങ്ങള്‍ക്ക് അദ്ദേഹം ഓര്‍ക്കസ്‌ട്രേഷനും കൈകാര്യം ചെയ്തിട്ടുണ്ട്. ദേവാസുരം പോലുള്ള മറ്റ് സംഗീതസംവിധായകർ ഗാനങ്ങൾ രചിച്ച സിനിമകൾക്ക് അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. ചില ബോളിവുഡ്, ബംഗാളി സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1999ല്‍ ഇതു മുടിവിത്തില്ലൈ’ എന്ന റിലീസ് ചെയ്യാത്ത തമിഴ് ചിത്രത്തിനുവേണ്ടി ഒരു ദിവസം ഒമ്പത് ഗാനങ്ങൾ അദ്ദേഹം റെക്കോർഡുചെയ്‌തത് വലിയ വാര്‍ത്തയായി.
1993-ൽ പൈതൃകം,ജനം എന്നീചിത്രങ്ങളിലെ സംഗീതത്തിന് സംഗീത സംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു . പൈതൃകം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. സംസ്കാരം നാളെ ചെന്നെയില്‍ നടക്കും.


































