ന്യൂഡെല്‍ഹി.കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളുടെയും ഗുണഭോക്താക്കൾ ജനങ്ങളാണെന്നും
ദാരിദ്ര്യ നിർമാർജനത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ.
മൂന്ന് കർത്തവ്യങ്ങൾ തങ്ങൾക്ക് പ്രചോദനം. സാമ്പത്തിക വളർച്ച ത്വരിതപെടുത്തുന്നതിന് ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നത് ഒന്നാമത്തെ കർത്തവ്യം
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് രണ്ടാമത്തെ കർത്തവ്യം,സബ് ക സാത്ത് സബ് ക വികാസ് മൂന്നാമത്തെ കർത്തവ്യം.
യുവജന ശക്തിയെ മുന്നോട്ട് നയിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് ,ധനമന്ത്രി പറഞ്ഞു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ സമഗ്രമായ പരിഷ്കരണങ്ങൾ കൊണ്ടുവന്നു
ഇന്ത്യയെ ബയോ ഫാർമ നിർമ്മാണ ഹബ്ബായി മാറ്റും. ബയോഫാർമ ശക്തിക്കി പദ്ധതിക്ക് – 10,000 കോടി
ഇന്ത്യയുടെ സെമി കണ്ടക്ടർ പദ്ധതി 2.0 യ്ക്ക് 40000 കോടി, സെമി കണ്ടക്ടർ മേഖലയ്ക്ക് 40,000 കോടി
ടെക്സ്റ്റയിൽ മേഖലകേന്ദ്രീകരിച്ച പ്രത്യേക പ്രഖ്യാപനങ്ങൾ. മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് ഇനിഷ്യേറ്റീവ് –
നെയ്ത്തുകാർ തൊഴിലാളികൾ, ഗ്രാമീണ യുവാക്കൾ എന്നിവർക്കായി ധാതു മേഖലയ്ക്ക് പ്രത്യേക ഇടനാഴി
കേരളം തമിഴ്നാട് സംസ്ഥാനങ്ങളിൽ ഖാദി മേഖലയ്ക്കും പദ്ധതി
മഹാത്മാഗാന്ധി സ്വരാജ് സ്കീം 10000 കോടി രൂപയുടെ ചെറുകിട വ്യവസായ വികസന ഫണ്ട്. സ്വയം പര്യാപ്ത ഇന്ത്യ ഫണ്ട്- 2000 കോടി രൂപ
രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.






























