ഗുജറാത്തിലെ വൽസാദ് ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു. 45 കോടി രൂപ ചിലവഴിച്ച് ഔറഞ്ച് നദിക്ക് കുറുകെ പണിയുന്ന പാലമാണ് തകർന്നത്.
ഗർഡർ നിരപ്പാക്കുന്നതിനിടയിലാണ് അപകടം. ഒരു തൊഴിലാളിയെ കാണാതായി. അഞ്ചു പേർക്ക് പരിക്കേറ്റു. അടിയിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് യുവരാജ്സിങ് ജഡേജ പറഞ്ഞു.
കാണാതായ തൊഴിലാളിക്കായി തെരച്ചിൽ തുടരുകയാണ്. വലിയ കോൺക്രീറ്റ് ബീമിന് അടിയിൽ അകപ്പെട്ടതായി ആശങ്കയുണ്ട്. ഇത് നീക്കിയാൽ മാത്രമേ നിശ്ചയിക്കാനാവൂ.
45 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ പണി രണ്ടു വർഷം മുൻപാണ് തുടങ്ങിയത്. രണ്ട് തൂണുകൾക്കിടയിലെ ബലക്ഷയമാണ് അപകട കാരണമായത് എന്ന് പാർഡി-സന്ധ്പൂർ ഗ്രാമപഞ്ചായത്തിലെ സർപഞ്ച് ഭോലാഭായ് പട്ടേൽ പറഞ്ഞു.
































