ചണ്ഡീഗഡ്. പഞ്ചാബ് മുഖ്യമന്ത്രിയാക്കാൻ 500 കോടി രൂപ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ PCC അധ്യക്ഷൻ നവ്ജോത് സിദ്ദു ന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു.സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന് മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ.
കോണ്ഗ്രസ്സിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന താണ്
മുൻ PCC അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു വിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സൂട്ട് കേസ് നൽകണം എന്ന് ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ.
തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും.
മുഖ്യമന്ത്രി സ്ഥാനർഥിയായി പ്രഖ്യാപിക്കുകയാണെങ്കിൽ മാത്രമേ സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരൂ എന്നും നവ്ജോത് കൗർ.
പഞ്ചാബ് കോൺഗ്രസ്സിൽ ഉൾപ്പോര് രൂക്ഷമെന്നും ഇപ്പോൾ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥി കൾ ഉണ്ടെന്നും
നവ്ജോത് കൗർ സിദ്ദു ആരോപിച്ചു.
ആരോപണത്തിൽ പ്രതികരിക്കേണ്ടത്, ഹൈക്ക മാന്റ് ആണെന്ന്, PCC അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് പറഞ്ഞു.
PCC അധ്യക്ഷൻ ആയിരുന്നപ്പോൾ സിദ്ദു പ്രതിപക്ഷ ത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും, സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്നും മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ പ്രതികരിച്ചു.
വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ് എന്നും, കോണ്ഗ്രസ് വിശദീകരണം നൽകണമെന്നും ആം ആദ്മി പാർട്ടിയും ബിജെപിയും പ്രതികരിച്ചു.






































