ന്യൂഡൽഹി. 2030 വരെ സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും
ഭക്ഷ്യ സുരക്ഷ , ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ധാരണാ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യ റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ചെറു ന്യൂക്ലിയർ റിയാക്ടർ സാങ്കേതികവിദ്യ വാഗ്ദാനം
ചെയ്ത റഷ്യ.
അമേരിക്കയുടെ അധിക തിരുവാ ഉപരോധങ്ങൾക്കിടയാണ് ആരോഗ്യം ഭക്ഷ്യസുരക്ഷ കുടിയേറ്റം കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നത്. സാമ്പത്തികം വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ദൃഢമാക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു.
യൂറിയ ഉത്പാദനത്തിൽ ഇന്ത്യ റഷ്യയുയുമായി സഹകരിക്കും. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. ഇന്ത്യയിൽ പുതുതായി രണ്ട് കോൺസലേറ്റുകൾ ഉദ്ഘാടനം ചെയ്യും. റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ 30 ദിവസത്തെ സൗജന്യ ഇ വിസ ടൂറിസ്റ്റ് സൗകര്യം ഏർപ്പെടുത്തും. ഭീകരവാദത്തിനെതിരായ പ്രവർത്തനത്തിൽ ഇന്ത്യൻ റഷ്യയും
ഒന്നിച്ച് പ്രവർത്തിച്ചു എന്ന് പ്രധാനമന്ത്രി.
ഉക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള വെല്ലുവിളികൾ ചർച്ചയായി എന്നും ഇന്ത്യയ്ക്ക് തടസ്സമില്ലാതെ
ഊർജ്ജവിതരണം ഉറപ്പാക്കാൻ റഷ്യ തയാറെന്നും വ്ളാഡിമിർ പുടിൻ
2030 ഓടെ 100 ബില്യൺ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ ലക്ഷ്യം വയ്ക്കുന്നത് പ്രധനമന്ത്രി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച വ്ളാഡിമിർ പുടിൻ റഷ്യൻ പ്രതിനിധി സംഘത്തിന് ഇന്ത്യ നൽകിയ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു






































