ന്യൂഡെൽഹി. ചെങ്കോട്ട കാർ സ്ഫോടനത്തിന്റെ അന്വേഷണം ദുബൈ യിലേക്കും. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടന യും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബാ യിൽ ഉള്ള മുസാഫിർ റാ ത്തർ എന്ന് കണ്ടെത്തി. ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും അന്വേഷണസംഘം. ഇയാളെ തിരികെ കൊണ്ടുവരാൻ പോലീസ് നീക്കങ്ങൾ ആരംഭിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി.
വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുന്നു






































