ന്യൂഡെല്‍ഹി.അഫ്ഗാനിസ്ഥാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് ഇന്ത്യ. കാബൂളിൽ വീണ്ടും എംബസി തുറക്കും. നിർണായക തീരുമാനം ഇന്ത്യ-അഫ്ഗാൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ. ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ
ചെറുക്കുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി. കാബൂളിൽ വിവിധയിടങ്ങളിൽ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്ടുകൾ.
അഫ്‌ഘാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലവിൽ കാബൂളി ലുള്ള വിദേശ മന്ത്രാലയ ഓഫീസ് എംബസിയായി ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പ്രഖ്യാപിച്ചു.
അഫ്‌ഘാനുള്ള സഹായം വർദ്ധിപ്പിക്കുമെന്നും,20 ആംബുലൻസുകൾ, ഭക്ഷ്യ സഹായം,
എംആർഐ, സിടി സ്കാൻ മെഷീനുകൾ തുടങ്ങിയവ നൽകുമെന്നും അഫ്ഗാനികൾക്ക് ഉള്ള വിസകൾ, വിമാന കണക്റ്റിവിറ്റി എന്നിവ വർദ്ധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും, പ്രദേശിക സമഗ്രതയ്ക്കും, സ്വാതന്ത്ര്യത്തിനും പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്‌ഘാൻ എപ്പോഴും ഇന്ത്യയുമായി നല്ല ബന്ധങ്ങൾ ആഗ്രഹിക്കുന്നു. മറ്റാരെയും ഭീഷണിപ്പെടുത്താൻ അഫ്‌ഘാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലഎന്നും ആമിർ ഖാൻ മുത്താക്കി.
മുത്താക്കിയുടെ ഇന്ത്യ സന്ദർശനം തുടരുന്ന തിനിടെ പാകിസ്ഥാൻ കാബൂളിൽ വ്യോമക്രമണം നടത്തി. സർക്കാർ ഓഫീസുകളും, ജനവാസ മേഖലകളും കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിന് പിന്നാലെ പാക് നഗരങ്ങളിലെ ഇന്റാർനെറ്റ് സേവനം നിർത്തിവച്ചു.






































