ചുമ മരുന്നു കഴിച്ച് കുട്ടികൾ മരിച്ചതിനെ പിന്നാലെ മധ്യപ്രദേശില്‍ രണ്ട് കഫ്സിറപ്പുകൂടി നിരോധിച്ചു

Advertisement

ഭോപാല്‍.ചുമ മരുന്നു കഴിച്ച് കുട്ടികൾ മരിച്ചതിനെ പിന്നാലെ മധ്യപ്രദേശിൽ രണ്ട് കഫ്
സിറപ്പുകൾ കൂടി നിരോധിച്ചു. പരിശോധനയിൽ മരുന്നുകളിൽ വിഷാംശം കണ്ടെത്തി. ഡ്രഗ് കൺട്രോളർക്കെതിരെയും നടപടി. സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികൾക്കാണ് ഇതുവരെ മരിച്ചത്

ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് പിന്നാലെ റീലൈഫ് , റെസ്പിഫ്രഷ് സിറപ്പുകൾക്ക് കൂടി മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പരിശോധനയിൽ ഈ രണ്ടു മരുന്നുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി.
ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ
രാജസ്ഥാൻ മധ്യപ്രദേശ് ഉത്തരപ്രദേശ് സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.
ചുമ മരുന്ന് കഴിച്ച് മരണങ്ങൾ സംഭവിച്ചതിൽ
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി

Advertisement