ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ സംസ്ഥാന ങ്ങളിലും പ്രളയക്കെടുതി രൂക്ഷം

Advertisement

ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ സംസ്ഥാന ങ്ങളിലും പ്രളയക്കെടുതി രൂക്ഷം. നേപ്പാളിൽ 47 പേർ മരിച്ചു. വടക്കൻ ബംഗാളിലെ ഡാർ ജിലിംഗിൽ മരണം 17. ഡാർ ജി ലിംഗും സിക്കിമും ഒറ്റപ്പെട്ടു. സാഹചര്യങ്ങൾ നിരീക്ഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി മമത ബാനർജി നാളെ ഡാർ ജിലിംഗ് സന്ദർശിക്കും.

വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ അതീവ രൂക്ഷമാണ് സാഹചര്യം.മണ്ണിടി ച്ചിലിൽ മിരിക്, സുഖിയ പൊഖാരി എന്നിവിടങളിൽ മാത്രം.14 പേർ മരിച്ചതായാണ് റിപ്പോർട്ട്.
നിരവധി പേരെ കാണാതായി.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ബാലസൺ നദിക്ക് കുറുകെയുള്ള ധുഡിയ ഇരുമ്പ് പാലം തകർന്നതോടെ ഡാർജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡ് തടസ്സപ്പെട്ടു.

നേപ്പാളിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലുള്ള ഇലാം ജില്ലയിൽ വ്യാപകമായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പലങ്ങൾ ഒലിച്ചു പോയി.

റോഡുകൾ തകർന്നു.കോശി ബാരേജിന്റെ 56 ഗേറ്റുകളും തുറന്നു,പ്രളയദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന് പിന്തുണ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രി യുടെ ഓഫീസ് അറിയിച്ചു.

വടക്കൻ ബംഗാൾ, സിക്കിം, മേഘ ലയ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും ബീഹാർ, ജമ്മു കശ്മീർ,പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്

Advertisement