മരണം 41,കരുതിക്കൂട്ടി ആരോ പ്രശ്നമുണ്ടാക്കി,കരൂരിലെ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രിക് കഴകം ഹർജി നൽകി

Advertisement

ചെന്നൈ. കരൂരിലെ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രിക് കഴകം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് ഇന്ന് പരിഗണിക്കും. അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ടിവിയുടെ വാദം. സമൂഹത്തിൽ പൊലീസ് അന്വേഷണവും ജുഡീഷ്യൽ കമ്മീഷൻ അന്വേഷണവും പുരോഗമിക്കുകയാണ്.അതിനിടെ കരൂർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. വേലുചാമിപുരം സ്വദേശി സുഗുണ എന്ന സ്ത്രീ ആണ് മരിച്ചത്. 65 വയസ്സ് പ്രായമുണ്ട്. കരൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

കരൂരിലെത്തിയ വിജയിക്കുനേരെ കല്ലേറുണ്ടായിഎന്നാണ് പ്രധാന ആരോപണം. കരുതിക്കൂട്ടി ആരോ പ്രശ്നമുണ്ടാക്കി.. അപകട സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല.. ഇത്തരം കാര്യങ്ങൾ ഉന്നയിച്ചാണ് അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഇന്ന് ഉച്ചയ്ക്ക് 2:15ന് മദ്രസ് ഹൈക്കോടതി മധുരൈ ബെഞ്ച് പരിഗണിക്കും. തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാൻ പൊലീസ് കിണഞ്ഞു പരിശ്രമിക്കും. സംഭവത്തിൽ ആനന്ദ് ഉൾപ്പെടെയുള്ള ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തെങ്കിലും കോടതി നിർദേശത്തിന് പിന്നാലെയാകും അറസ്റ്റിലേക്ക് കടക്കുക. വിജയ് യെ പ്രതി ചേർക്കുന്നതും പതിയെ മതിയെന്നാണ് തീരുമാനം. സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായി റിട്ടേഡ് ജസ്റ്റിസ് അരുണാ ജഗദീശൻ അപകടസ്ഥലം സന്ദർശിച്ച് ഇന്നലെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉടൻ തന്നെ ഈ റിപ്പോർട്ട് സർക്കാരിന് കൈമാറും.

Advertisement