ബംഗളുരു.കർണാടകയിൽ വീണ്ടും ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച. എട്ടു കോടി രൂപയും 50 പവൻ സ്വർണവും കൊള്ളയടിച്ചു. കവർച്ച നടത്തിയത് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട്. കവർച്ച നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം എന്ന് ബാങ്ക് ജീവനക്കാർ. അന്വേഷണം ആരംഭിച്ച് പൊലീസ്
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘം എന്ന് സംശയം കൊള്ളസംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കാറിനുള്ളിൽ നിന്ന് തട്ടിയെടുത്ത സ്വർണത്തിന്റെ ഒരു ഭാഗം കണ്ടെത്തി. രക്ഷപ്പെടുന്നതിനിടെ കാർ ആടുകളെ ഇടിച്ചിരുന്നു. ഇതിന് പിന്നാലെ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

































