വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

Advertisement

ന്യൂഡെല്‍ഹി.വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ ചില വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു.വഖഫ് സമർപ്പണത്തിന് അഞ്ച് വർഷമായി ഇസ്ലാം മതം ആചരിക്കണമെന്ന വ്യവസ്ഥ ക്കടക്കം സ്റ്റേ.അതേസമയം വഖഫ് ബോർഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥക്ക് സ്റ്റേ ഇല്ല.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇടപെടൽ.

നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും വ്യതമാക്കിയാണ് സുപ്രീം കോടതി യുടെ നിർണ്ണായക വിധി.വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന വ്യവസ്ഥ സ്റ്റേ ചെയ്തു.

സംസ്ഥാന സർക്കാരുകൾ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ.സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു.ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും, അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് നടപടി.

ഇതിലൂടെ ട്രൈ ബ്യൂണലുകളുടെ അധികാരം സുപ്രിം കോടതി പുനസ്ഥാപിച്ചു.അതേസമയം വഖഫ് ബോർഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ല.എന്നാൽ സാധ്യമാകുന്നിടത്തോളം ബോർഡിലെ എക്സ്-ഒഫീഷ്യോ അംഗം മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

കേന്ദ്ര വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോർഡിൽ മൂന്നിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾ ഉണ്ടാകരുതെന്നും കോടതിയുടെ നിരീക്ഷണമുണ്ട്.രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നുവ്യക്തമാക്കിയ കോടതി, രജിസ്ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നൽകി.

നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും, നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.വഖഫ് നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം സുപ്രിം കോടതി പിന്നിട് പരിഗണിക്കും

Advertisement