ആധാര്‍ ദുരുപയോഗം തടയാന്‍ നിയങ്ങള്‍ കടുപ്പിച്ച് യുഐഡിഎഐ

463
Advertisement

ആധാറിന്റെ ദുരുപയോഗം തടയുന്നതിനായി നടപടികളും, നിയമങ്ങളും കടുപ്പിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തിയുടെയോ, നിലവിലുള്ളത് അപ്‌ഡേറ്റ് ചെയ്യുന്നയാളുടെയോ വിശദാംശങ്ങള്‍ ആദ്യമേ പരിശോധിച്ചിറപ്പിക്കും. ഇതിനായി യുഐഡിഎഐ അപേക്ഷകന്റെ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ജനന, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ ഡാറ്റാബേസുകള്‍ വഴി പരിശോധിക്കും. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്കു മാത്രമേ ഇനി മുതല്‍ പുതിയ ആധാറുകള്‍ അനുവദിക്കുകയുള്ളൂ.

നടപടികള്‍ കഴിഞ്ഞെന്നു ചിന്തിക്കല്ലേ. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യുഐഡിഎഐ ഒരു പുതിയ ഉപകരണം തന്നെ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ഒരു രണ്ടാം ലെയര്‍ വെരിഫിക്കേഷന്‍ ആയി മാറും. പുതിയ ആധാര്‍ എടുക്കുന്നവര്‍ക്കും, അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കും ഈ ഘട്ടത്തിലൂടെ കടുന്നുപോകേണ്ടി വരും. ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍, എംഎന്‍ആര്‍ഇജിഎസ് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ ഡാറ്റാബേസുകളില്‍ ലഭ്യമായ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ആക്‌സസ് ചെയ്ത് വിവരങ്ങള്‍ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം ആണിത്. പൊരുത്തണ്‍ക്കേടുകള്‍ ഇത് അലേര്‍ട്ട് ചെയ്യും. അധികം വൈകാതെ അപേക്ഷകന്റെ വൈദ്യുതി, ജല ബില്ലുകള്‍ പോലുള്ള മറ്റ് വിഭാഗങ്ങളിലുള്ള രേഖകളും ഈ ഉപകരണത്തിന് പരിശോധിക്കാന്‍ കഴിയുമെന്നാണ് വിവരം.
തുടക്കത്തില്‍ വളരെ കുറഞ്ഞ സുരക്ഷ മാത്രമായിരുന്നു ആധാറിന് ഉണ്ടായിരുന്നത്. എന്നാല്‍ ആധാറിന്റെ സ്വീകാര്യത വര്‍ധിക്കുകയും, അതൊരു പ്രധാന രേഖയായി മാറുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറി. അനധികൃത കുടിയേറ്റക്കാര്‍, പൗരന്മാരല്ലാത്തവര്‍, മരിച്ച വ്യക്തികള്‍ക്കു പോലും ആധാര്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ യുഐഡിഎഐ 140 കോടിയിലധികം ആധാര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആധാറിന് മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന്. ഇതിനായി യുഐഡിഎഐ കാലാകാലങ്ങളില്‍ നടപടികള്‍ കടുപ്പിക്കുന്നു.
10 വര്‍ഷം കൂടുമ്പോള്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കണമെന്നു യുഐഡിഎഐ വ്യക്തമാക്കുന്നു. സേവനങ്ങള്‍ തടസങ്ങള്‍ കൂടാതെ ലഭിക്കുന്നതിന് ഈ അത്യന്താപേക്ഷിതമാണ്. നിലവില്‍ ആധാര്‍ വിവരങ്ങള്‍ അധിക ചെലവില്ലാതെ പുതുക്കുന്നതിന് യുഐഡിഎഐ 2026 ജൂണ്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. മൈ ആധാര്‍ പോര്‍ട്ടല്‍ (https://myaadhaar.uidai.gov.in/) വഴി ഉപയോക്താക്കള്‍ക്കു സ്വയമേവ ഈ വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കാം. ഐഡന്റിറ്റി മാറ്റങ്ങള്‍, വിലാസ മാറ്റങ്ങള്‍ എന്നിവ സാധൂകരിക്കുന്ന രേഖകളും നിങ്ങള്‍ നല്‍കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍, ഇ- മെയില്‍, ബയോമെട്രിക്സ്, ഫോട്ടോ പോലുള്ള മാറ്റങ്ങള്‍ക്ക് ആധാര്‍ സേവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരും. ഇതിനു ഫീസ് ഈടാക്കും

Advertisement