ലോ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നു

199
Advertisement

കൊൽക്കത്ത. ലോ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി പോലീസ്.
പ്രതികൾക്കെതിരെ നേരത്തെയും ലൈംഗിക പീഡന പരാതികൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.

കൊൽക്കത്തയിലെ നിയമ വിദ്യാർത്ഥിനി കോളേജിൽ പ്രവേശനം നേടിയ ആദ്യദിവസം മുതൽ തന്നെ മുഖ്യപ്രതി മനോജിത് മിശ്ര പെൺകുട്ടിയെ ലക്ഷ്യമിട്ടിരുന്നു. വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
പ്രതികൾക്കെതിരെ നേരത്തെയും ലൈംഗിക പീഡന പരാതികൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
കോളേജിലെ 17 ഓളം വിദ്യാർത്ഥികളിൽ
നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടി. കേസിലെ മറ്റു പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയാണ് കോളേജിലെ പ്രധാന കവാടം അടപ്പിച്ചതെന്നും തന്നെ തടങ്കലിൽ വച്ചിരുന്നതായും അറസ്റ്റിലായ കോളേജിലെ സെക്യൂരിറ്റി ഗാർഡ് പോലീസിന് മൊഴി നൽകി.
വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
കേസിൽ അറസ്റ്റിൽ ആയ സായിബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ കോളേജിലെ വിദ്യാർഥികൾ ആണ്. ഇരുവരെയും പുറത്താക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

Advertisement