വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകൻ അച്ഛനെ വെടിവെച്ചുകൊന്നു

30
Advertisement

ന്യൂ ഡെൽഹി. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകൻ അച്ഛനെ വെടിവെച്ചുകൊന്നു.
വിരമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സുരേന്ദ്ര സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. 26 കാരനായ മകൻ ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

വടക്കൻ ഡൽഹിയിലെ തിമാർപ്പൂരിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ആറുമാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗം കുടുംബവും
ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ ഒരുങ്ങുകയായിരുന്നു.
ടെമ്പോ വാൻ വാടകയ്ക്ക് എടുത്താണ് സാധനങ്ങൾ കയറ്റിയത്.
ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കും എന്നതിനെ ചൊല്ലി സുരേന്ദ്രയും ദീപക്കം തമ്മിൽ തർക്കമായി.
വാഹനത്തിന്റെ മുൻ സീറ്റിലിരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ അക്രമാസക്തനായ ദീപക്ക്
പിതാവിന്റെ ലൈസൻസ് ഉള്ള തോക്ക് എടുത്ത് വെടിവെക്കുകയായിരുന്നു.
പെട്രോളിങ് നടത്തുകയായിരുന്നു പോലീസുകാർ വെടിവെച്ച കേട്ട് സ്ഥലത്തെത്തി.
നാട്ടുകാരും ഓടിക്കൂടിയിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും തോക്ക് നാട്ടുകാർ ബലമായി പിടിച്ചു വാങ്ങി.
പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും
കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പ്രദീപ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Advertisement