ന്യൂഡെല്‍ഹി. രാജ്യത്ത് ഹൈവേ യാത്രകൾക്കായി പുതിയ വാർഷിക പാസ് പ്രഖ്യാപിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 3000 രൂപയാണ് ഫാസ്റ്റ് ടാഗ് അതിഷ്ഠിത പാസിന് നൽക്കേണ്ടത്.
2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ വരും.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ ദേശീയ പാതകളിലൂടെയുള്ള ചെലവ് കുറഞ്ഞതും തടസ്സരഹിതവുമായ യാത്രയാണ് വാർഷിക പാസിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടാതെ ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും, സമയ നഷ്ടവും ഒഴിവാക്കാം. വാർഷിക പാസ് എടുക്കുന്നവർക്ക് ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 സൗജന്യ യാത്രകൾ എന്നതാകും കാലാവധി. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കൂ.
ഇന്ത്യയിലുടനീളമുള്ള എല്ലാ ദേശീയ പാതകളിലും വാർഷിക പാസ് ഉപയോഗിച്ച് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കാമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്‍കരി അവകാശപ്പെട്ടു.
രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് എന്നിവയിലെ ലിങ്ക് വഴി പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും കഴിയും. 60 കിലോമീറ്റർ ഇടവിട്ട് ടോൾ പ്ലാസകളിൽ നിർത്തി പണം നൽകേണ്ടിയും വരില്ല. ഈ വർഷം ഓഗസ്റ്റ് 15 മുതലാകും പാസ് പ്രാബല്യത്തിൽ വരിക.