ഭുവനേശ്വര്‍.ഒഡിഷയിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം,,അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവർ. നാല് പ്രതികൾക്ക് പ്രായം 17 വയസ്സ്. ഇവരെയും മുതിർന്നവരെ പോലെ പരിഗണിക്കണമെന്ന് പോലീസ് കോടതിയിൽ. തിന് ശേഷം പത്ത് പേർ ചേർന്ന് കോളേജ് വിദ്യാർഥിയെ കൂട്ട ബലാത്സംഗം ചെയ്തു. ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂര്‍ ബീച്ചിന് സമീപം തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. ഹിഞ്ചിലിക്കട്ട് സ്വദേശികളായ പത്ത് പേർ അറസ്റ്റിലായി.
ബെർഹാംപൂരിലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചിരുന്ന കോളേജ് വിദ്യാഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഞായറാഴ്‌ച രാത്രി 8:30 ഓടെ യുവ ആൺ സുഹൃത്തും യുവതിയും ഗോപാൽപൂർ ബീച്ചിൽ പോയിരുന്നു. പ്രതികൾ ഇരുവരുടെയും ചിത്രം പകർത്തി, പണം തന്നില്ലെങ്കിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സുഹൃത്തിനെ കെട്ടിയിട്ട് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിങ്കളാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 70 പ്രകാരമാണ് കേസ് രജിസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു.