കുപ്പം. ഭർത്താവ് വാങ്ങിയ പണം തിരികെ നൽകാത്തതിന്
ആന്ധ്രയിൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പത്ത് ആണ് സംഭവം. യുവതിയെ മർദിച്ച സ്ത്രീയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷം മുൻപ് വാങ്ങിയ എൺപതിനായിരം രൂപയുടെ പേരിലാണ് കുപ്പം സ്വദേശി സിരിശയെ മരത്തിൽ കെട്ടിയിത്ത് തല്ലിയത്. സിരിശയും ഭർത്താവ് തിമ്മാരായപ്പയും നേരത്തേ കുപ്പത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് അയൽവാസിയായ മുനികണ്ഠപ്പയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ ഇരുവരും ബംഗലൂരുവിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം മക്കളുടെ സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ സിരിശ കുപ്പത്ത് എത്തി.സിരിശ എത്തിയത് അറിഞ്ഞ മുനികണ്ഠപ്പയും ഭാര്യ വെങ്കടേഷമ്മയും യുവതിയെ തടഞ്ഞുനിർത്തി പണം ചോദിച്ചു. പണം തിരികെ നൽകാതെ വിടില്ലെന്ന് കാട്ടി ആദ്യം തടഞ്ഞു വച്ചു. പിന്നീട് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. മക്കളുടെ മുന്നിൽവച്ചായിരുന്നു ക്രൂര മർദനം
വിവരമറിഞ്ഞെത്തിയ പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു. പിന്നാലെ ഇവരെ അറസ്റ്റും ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളി. വൈറലായതോടെ മുഖ്യമന്ത്രിയും ഇടപെട്ടു. കുറ്റക്കാർക്ക് എതിരെ കർശന നടപടിയുണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ഉറപ്പ്