ജമ്മു.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ച ജമ്മുകശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നത്. ഏപ്രിൽ 22ലെ ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്തെ 48 സ്ഥലങ്ങളാണ് ഭരണകൂടം അടച്ചത്.
താഴ്വര വീണ്ടും വിനോദ സഞ്ചാരികളെ വരവേൽക്കുന്നു. പഹൽഗാം ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷ അവലോകനത്തിന് ശേഷമാണ് തീരുമാനം. തുറക്കുന്ന സ്ഥലങ്ങളിൽ എട്ട് വീതം ജമ്മുവിലും കശ്മീരിലുമാണ്. സുരക്ഷ ഭീഷണി നേരിടുന്ന മറ്റ് 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കും. സർക്കാർ പരിപാടികൾ നടത്തിയും, പ്രത്യേക സംഘങ്ങളെ അയച്ചും സർക്കാർ വിനോദ സഞ്ചാരികളെ ആകർശിക്കന്നതിന് നടപടി എടുക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ വേനൽ കടുത്തതോടെ കൂടുതൽ പേർ കശ്മീരിലേക്ക് എത്തുമെന്നാണ് ഭരണകൂടത്തിൻറെ വിലയിരുത്തൽ. ആകെ 87 പ്രധാന കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികൾ എത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ മേഖല തകർന്നിരുന്നു.