അപകടപ്പെട്ട വിമാനം തുര്‍ക്കി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല, എന്‍ജിന്‍പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല എന്നും റിപ്പോര്‍ട്ട്

54
Advertisement

ന്യൂഡെല്‍ഹി.അഹമ്മദാബാദ് വിമാന അപകടം. ബോയിംഗ് 787-8 പാസഞ്ചർ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ ടർക്കിഷ് ടെക്നിക് നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി തുർക്കി സർക്കാർ.

ബോയിംഗ് 787-8 പാസഞ്ചർ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ ടർക്കിഷ് ടെക്നിക് നടത്തിയെന്ന വാദം തെറ്റ്.

2024 ലും 2025 ലും എയർ ഇന്ത്യയും ടർക്കിഷ് ടെക്നിക്കും തമ്മിൽ ഉണ്ടാക്കിയ കരാറിൽ B777-ടൈപ്പ് വൈഡ്-ബോഡി വിമാനങ്ങളിൽ മാത്രമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.ബോയിംഗ് 787-8 ഡ്രീംലൈനർ ഈ കരാറിന്റെ പരിധിയിൽ വരുന്നതല്ല.

ഈ ശ്രേണിയിലെ വിമാനങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും തുർക്കി സർക്കാർ.അതേസമയം അപകടത്തിൽപ്പെട്ട AI 171 വിമാനത്തിന്റെ സമഗ്ര പരിശോധന (C checks)അവസാനമായി നടന്നത് 2023 ജൂണിൽ എന്ന് വിവരം.ഷെഡ്യൂൾ പ്രകാരം അടുത്ത സമഗ്ര പരിശോധന നടക്കാനിരുന്നത് ഈ വർഷം ഡിസംബറിൽ.വിമാനത്തിന്റെ വലതുവശത്തെ എൻജിൻ ഈ വർഷം മാർച്ചിൽ പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും സ്ഥാപിച്ചിരുന്നതായും വിവരം.ഇടതുവശത്തെ എൻജിനിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.എയർ ഇന്ത്യയുടെ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് ആണ് C ചെക്ക് നടത്തിയത്.

വിമാനത്തിന് കാര്യമായ എൻജിൻ തകരാറോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല എന്നും എയർഇന്ത്യ വൃത്തങ്ങൾ.

Advertisement