ന്യൂഡെല്‍ഹി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി.ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കുക യായിരുന്നു കടമ എന്നും അത് താൻ നിറവേറ്റി എന്നും ശശി തരൂർ. വിവാദങ്ങളിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്നും തരൂർ. വിദേശപര്യടനം നടത്തിയ പ്രതിനിധി സംഘങ്ങളെ പ്രധാനമന്ത്രി ഇന്ന് നേരിൽ കാണും.
അമേരിക്ക,പനാമ, ഗയാന, ബ്രസീൽ കൊളംബിയ എന്നീ രാജ്യങ്ങളിലായിരുന്നു ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ സന്ദർശനം. അഞ്ചു രാഷ്ട്രങ്ങളിലെയും സന്ദർശനം പൂർത്തിയാക്കി ഇന്ന് ഉച്ചയോടെയാണ് സംഘം മടങ്ങിയെത്തിയത്. രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചു എന്ന് ശശിതരൂർ.
ഇന്ത്യ പാക് വെടിനിർത്തലിൽ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂർ തള്ളി.യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോൾ ആരും മധ്യസ്ഥതയുടെ കാര്യം പറഞ്ഞില്ല എന്ന് തരൂർ
തനിക്കെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനങ്ങളിൽ മറുപടി പറയാനുള്ള സമയം ഇതല്ലെന്നും തരൂർ. വിദേശപര്യടനം നടത്തിയ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തും. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഏഴ് സംഘങ്ങളാണ് വിദേശപര്യടനം നടത്തിയത്.