ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; നിര്‍ണായകമായത് പ്രദേശത്തെ ടൂര്‍ ഓപ്പറേറ്റര്‍ പോലീസിന് നല്‍കിയ മൊഴി

2881
Advertisement

ഷില്ലോംങ്: ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായത് പ്രദേശത്തെ ടൂര്‍ ഓപ്പറേറ്റര്‍ പോലീസിന് നല്‍കിയ മൊഴി. മേഘാലയ മൗലാഖിയാത്തിലെ ടൂറിസ്റ്റ് ഗൈഡായ ആല്‍ബര്‍ട്ട് പെഡെ നല്‍കിയ മൊഴിയാണ് അന്വേഷണത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്.
മെയ് 23നാണ് മേഘാലയയിലെ സൊഹ്റ പ്രദേശത്ത് ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള രാജാരഘുവംശിയെയും ഭാര്യ സോനത്തെയും കാണാതാകുന്നത്. ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജൂണ്‍ രണ്ടിന് പ്രദേശത്തെ മലയിടുക്കില്‍ നിന്ന് രാജയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.
ആദ്യദിനങ്ങളില്‍ പ്രദേശവാസികളെ ചുറ്റിപ്പറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാല്‍, രാജയെയും സോനത്തെയും കാണാതായ ദിവസം മൂന്ന് പുരുഷന്‍മാരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് ആല്‍ബര്‍ട്ടിന്റെ മൊഴിയാണ്് അന്വേഷണത്തില്‍ നിര്‍ണായകമായത്. നോങ്ഗ്രിയാത്തിലെ പ്രശസ്തമായ ലിവിങ് റൂട്ട്സ് പാലം കാണാന്‍ തന്റെ സേവനം ആവശ്യമുണ്ടോയെന്ന് ചോദിച്ചാണ് ആല്‍ബര്‍ട്ട് അവരെ സമീപിച്ചത്.
എന്നാല്‍ നവദമ്പതികള്‍ ആ ക്ഷണം നിരസിച്ചു. അപ്പോള്‍ അവര്‍ക്കൊപ്പം മൂന്ന് പേര്‍ ഉണ്ടായിരുന്നെന്നും അവര്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഭാഷ അറിയാത്തതിനാല്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിയില്ലെന്നുമാണ് ആന്റെണി പോലീസിനോട് പറഞ്ഞത്.
ഈ മൊഴിയാണ് കൊലപാതത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരാകാം എന്ന് നിഗമനത്തിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. രാജയ്ക്കും സോനത്തിനൊപ്പം അന്ന് കണ്ടവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് ഇരുവരുടെയും നാടായ ഇന്‍ഡോറിലാണ്.
പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലനടത്താന്‍ തങ്ങള്‍ക്ക് പണം നല്‍കിയത് രാജയുടെ ഭാര്യ സോനം തന്നെയാണെന്ന് ഞെട്ടിക്കുന്ന സത്യം പോലീസ് തിരിച്ചറിയുന്നത്. ഇതിനുപിന്നാലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള പോലീസ് സ്റ്റേഷനില്‍ സോനം കീഴടങ്ങുകയായിരുന്നെന്ന് മേഘാലയ പോലീസ് പറഞ്ഞു.
നേരത്തെ മലയിടുക്കില്‍ നിന്ന് കണ്ടെത്തിയ രഘുവംശിയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ മോതിരവും കഴുത്തിലെ മാലയും നഷ്ടപ്പെട്ടിരുന്നു. ഇതും കൊലപാതകം എന്ന് നിഗമനത്തിലേക്ക് പോലീസിനെ നയിച്ചു. മൃതദേഹം കണ്ടെത്തി അടുത്ത ദിവസം സമീപത്ത് നിന്ന് രക്തം പുരണ്ട കത്തിയും ദമ്പതികള്‍ ഉപയോഗിച്ചതിന് സമാനമായ ഒരു റെയിന്‍ കോട്ടും കണ്ടെത്തിയിരുന്നു.
അതേസമയം തന്റെ മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സോനം കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട രാജാരഘുവംശത്തിന്റെ അമ്മ ഉമ രഘുവംശി പറഞ്ഞു. ‘സോനം ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ നല്ല പെരുമാറ്റമായിരുന്നു. ഒരു മകളെപ്പോലെയാണ് അവളെ സ്നേഹിച്ചത്. ഇപ്പോഴും അവള്‍ കുറ്റക്കാരിയെന്ന് വിശ്വസിക്കുന്നില്ല. സോനമാണ് രാജയെ കൊലപ്പെടുത്തിയതെങ്കില്‍ അവള്‍ ശിക്ഷിക്കപ്പെടണം’- ഉമാ രഘുവംശി പറഞ്ഞു.

Advertisement